6/18/08

പാഠം ഏഴ്, ഒരു വിലാപം

നാളെയൊരുനാള്‍ സ്ക്കൂളുകളില്‍ നമ്മുടെ മക്കള്‍ പഠിക്കേണ്ടി വരുന്ന പാഠഭാഗം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞു പോയ എസ്।എഫ്.ഐ യുടെ തകര്‍പ്പന്‍ സമരത്തെക്കുറിച്ചായിരിക്കും (കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിന്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു എസ്.എഫ് ഐ യുടെ ഇന്നലത്തെ സമരം). കരിവെള്ളൂര്‍ പോലെ, മെര്‍ക്കിന്സ്റ്റണ്‍ പോലെ കയ്യേറിയ ഭൂമിയിലെ പാര്‍ട്ടി ഓഫീസിനെ ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഇറങ്ങിയതു പോലെ, കാരണം ഇന്നത്തെ എസ്.എഫ്.ഐ നേതാവാകാം ഒരു പക്ഷെ നാളത്തെ എം. എ. ബേബി.

എന്തുകൊണ്ട് നമ്മുടെ രഷ്ട്ര നേതാക്കള്‍ അപമാനിക്കപ്പെടുന്നു? എന്തു കൊണ്ട് മാര്‍ക്സിസ്റ്റുകാര്‍ തെരുവുകളില്‍ അവരുടെ സഖാക്കളെ വിഷം കുത്തിവെക്കുവാന്‍ പാടിപ്പറഞ്ഞുപോന്നിരുന്നവ, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു? ദൈവ നിഷേധം വിജ്ഞാന ദാഹത്തിന്‍റെ ഭാഗമോ?

ഗാന്ധിയും റാണിലക്ഷ്മി ഭായിയും നാനാ സഹേബും ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ക്കു തുല്യമാണെന്നോ അതുമല്ലെങ്കില്‍ അതിനേക്കാളേറെ മേലെയാണെന്ന തെറ്റിദ്ധാരണ മാര്‍ക്സിസ്റ്റുകാര്‍ക്കുണ്ടോ?। ഗാന്ധിയെക്കുറിച്ച്, നെഹ്രുവിനെക്കുറിച്ച് നാം പഠിച്ചത് അവര്‍ കോണ്‍ഗ്രസ്സുകാര്‍ ആയൈരുന്നതു കൊണ്ടോ മറ്റു പാര്‍ട്ടിക്കാര്‍ ആവാതിരുന്നതു കൊണ്ടോ അല്ല. സ്വാതന്ത്ര്യത്തിലും അതിനു ശേഷം രാഷ്ട്ര നിര്‍മ്മാണത്തിലും അവരുടേതായ നേതൃത്തപരമായ പങ്കുള്ളതു കൊണ്ടായിരുന്നു.

നേതാകന്മാരെക്കുറിച്ച് പഠിച്ചാല്‍, ഇല്ലാത്ത യാതനകള്‍ അവര്‍ വരും തലമുറക്കു വേണ്ട് നടത്തി, സഹിച്ചു എന്നൊക്കെ പഠിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുമെന്ന മണ്ടത്തരം വിശ്വസിച്ചിട്ടാണെങ്കില്‍ അവരോര്‍ക്കേണ്ടത് സ്വന്തം നേതാക്കന്മാരുടെ അക്രമം പോലും ന്യായീകരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോന്ന സോവിയറ്റ് യൂണിയന്‍ പോലുള്ള രാഷ്ട്രങ്ങളിലെ ജനങ്ങളുടെ പിന്തിരിഞ്ഞു നോട്ടമാണ്।

ബി।ജെ.പി. ഭരണക്കാലത്ത് പാഠ്യപദ്ധതി ഹിന്ദുത്വ വല്‍ക്കരിക്കുന്നു എന്ന് മുറവിളികൂട്ടിയവര്‍, തങ്ങളുടെ പാര്‍ട്ടി പിടുത്ത വിഭാഗീയത പോലും പാഠ്യ വിഷയമാക്കാന്‍ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ്॥എത്ര ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെ വരുന്ന വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഇംഗിതത്തിനൊത്ത് അവരുടെ പാര്‍ട്ടി തത്വങ്ങളും അജണ്ടകളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഒരു തലമുറയെ മുഴുവന്‍ ബുദ്ധിശ്യൂനരാക്കുന്നതിന്‍ സമമല്ലേ? പ്രത്യകിച്ചും മത്സരത്തിന്‍റെ ഈ ലോകത്ത്? ഇതെന്തു ന്യായമാണ്? പാര്‍ട്ടി നോട്ടീസുകള്‍ പ്രാക്ടിക്കല്‍ ആയി പഠിക്കണം എന്നു പറയുന്നതിലെ വങ്കത്തം.............

ചര്‍ച്ചകളോ ചിന്തകള്‍ പോലുമോ ഇല്ലാത്ത ഒരു വിദ്യാഭ്യാസ നയവുമായി വന്ന മന്ത്രി ബേബിക്ക് ആകെ കൈമുതലായുള്ളത് തനിക്കെല്ലാം അറിയാം, താന്‍ മാത്രം വിവരമുള്ളവന്‍ എന്ന അഹങ്കാരം മാത്രമായിരുന്നുവെന്നത്, തുടര്‍ന്നു വന്ന നിയമങ്ങളുടെ പരാജയവും വഴി തെറ്റിയ മാറ്റങ്ങളുടെ(സമയത്തിന്‍റെ, പേരുകളുടെ) തകര്‍ച്ചയും മറു ചിന്തക്ക് ഇടം നല്‍കാത്ത വിധം ഇദ്ധേഹം ഒരു വിദ്യഭ്യാസ മന്ത്രിക്ക് ചേര്‍ന്ന യോഗ്യതയില്ലാത്തയാളാണെന്ന് തെളിഞ്ഞതാണ്।

മാറ്റങ്ങള്‍ വേണം, അത് പേരിലോ, സമയത്തിലോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിലോ അല്ല വേണ്ടത്. മാറ്റങ്ങള്‍ ക്രിയാത്മകമാകണം, അങ്ങനെയൊരു മാറ്റമോ വിദ്യാഭ്യാസ നയമോ എന്തിന്‍ പാഠപുസ്തകമോ കൊണ്ടു വന്നാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല, അംഗീകരിക്കാതിരിക്കാനാവില്ല.