8/11/08

ചിറകില്ലാ പക്ഷി....


പലസ്തീന്‍ ദേശീയ കവി മഹ്മൂദ് ദര്‍വീശ് ശനിയാഴ്ച്ച (ആഗസ്റ്റ് 10) ഹൂസ്റ്റണിലെ മെമ്മൊറിയല്‍ ഹെര്‍മ്മന്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗ ചികിത്സയിലിരിക്കെ മരണപ്പെട്ടു....


നേരു കല്‍പ്പിക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുകയാണ്‍ ചരിത്രത്തിലെന്നും സത്യത്തിന്‍റെ പക്ഷക്കാരുടെ ദൌത്യം। ലോകത്തിന്‍റെ കടിഞ്ഞാണ്‍ കയ്യിലേന്തുകയും അതേസമയം, നിസ്സഹായരായ ജനങ്ങളെ അടിമകളാക്കുകയും ചെയ്യുന്നവരെ എന്നും അലോസരപ്പെടുത്തിയിട്ടുണ്ടാവുക നീതിയുടെ പക്ഷക്കാരില്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്നുയര്‍ വന്നിട്ടുള്ള ആയിരം നാക്കുകള്‍ക്കും ആയിരക്കണക്കിന്‍ തോളുകള്‍ക്കും സമാനമായുള്ള തൂലികയും ചിന്തയുമാണ്. ആ ഒരര്‍ത്ഥത്തിലാണ്‍ മഹ്മൂദ് ദാര്‍വീശിന്‍റെ ചിന്തയും തൂലികയും പ്രവര്‍ത്തനങ്ങളും ലോക മാനവികതയുടെ നിലവാരത്തിലേക്കുയരുന്നത്.


പൊരുതുന്ന ഫലസ്തീനിന്‍റെ ധീര ദേശീയ കവി മഹ്മൂദ് ദര്‍വീശിന്‍റെ മൃതദേഹം വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ബുധനാഴ്ച്ക സംസ്ക്കരിക്കും। 1941 ല്‍ ബാര്‍വ എന്ന ഗ്രാമത്തില്‍ ജനിച്ച ദര്‍വീശ് 1948ല്‍ ഇസ്രായേല്‍ ഫലസ്തീന്‍ മണണ്‍ പിടിച്ചെടുത്ത് തദ്ദേശീയരെ ആട്ടിയോടിച്ചപ്പോള്‍ മതപിതാക്കളോടൊപ്പം ബാലനായ അദ്ദേഹം അഭയാര്‍ത്ഥിയായി ലബനാനിലേക്ക് ചേക്കേറി. 1972 മുതല്‍ സ്ഥിരതാമസം തുടങ്ങി. ഫലസ്തീന്‍ വിമോചന മുന്നണി (പി എല്‍ ഒ) യുടെ ഗവേഷണകേന്ദ്രം ഡയറക്ടരായി ദീര്‍ഘകാലം സേവനം ചെയ്തു. ഏതാനും കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.


ഓരേ സമയം ഇസ്രായേലീ അധിനിവേശത്തേയും ഫലസ്തീന്‍ നേതൃത്തത്തിന്‍റെ കൊള്ളരുതായ്മകളേയും ശക്തിയുക്തം എതിര്‍ക്കുകയും തന്നെക്കൊണ്ടാവും വിധം ദേശീയ വികാരം ജനങ്ങളിലേക്ക് സത്യ സന്ധമായ വിധം എത്തിക്കാന്‍ ശ്രമിക്കുകയും അവരില്‍ ഒരാളാവുകയും ചെയ്യുകയായിരുന്നു അദ്ദേഹം।


'ലീവ്സ് ഓഫ് ഒലീവ്സ്' ആണ്‍ ആദ്യ പുസ്തകം, തുടര്‍ന്ന് ഇരുപത്തിയൊന്നോളം കവിതാ സമാഹാരങ്ങളും മറ്റു എട്ടോളം പുസ്തകങ്ങളും അദ്ദേഹത്തിന്‍റെതായുണ്ട്। അല്‍-ജദീദ്, അല്-ഫജര്‍ തുടങ്ങിയ നാലോളം പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായുമ് സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ്‍ ദര്‍വീഷ്, അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ലോകത്തിലെ ഇരുപതോളം ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്, ധാരാളം അന്താരാഷ്ട്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 'ദി ലോട്ടസ് പ്രൈസ്', 'ലെനിന്‍ പീസ് പ്രൈസ്', 'പ്രിന്‍സ് ക്ലൌസ് അവാര്‍ഡ്', 'ലാന്നന്‍ ഫൌണ്ഡേഷന്‍ പ്രൈസ്' തുടങ്ങിയവ അതില്‍ ചിലതു മാത്രം. ചിറകില്ലാ പക്ഷി, ലീവ്സ് ഓഫ് ഒലീവ്സ്, ഐഡന്‍റിട്ടി കാര്‍ഡ് തുടങ്ങിയവ പ്രസിദ്ധ കവിതാ സമാഹാരങ്ങള്‍...


വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍ ബുധനാഴ്ച്ച സംസ്ക്കാരം നടക്കും। 2004ലെ യാസര്‍ അറാഫത്തിന്‍റെ സംസ്ക്കാര ചടങ്ങുകളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സംസ്ക്കാര ചടങ്ങുകളായിരിക്കും ദാര്‍വീശിന്‍റെതെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി തഹാനി അബൂദക്ക പറഞ്ഞു. ദാര്‍വീശിന്‍റെ കൃതികള്‍ക്കൊണ്ടലംകൃതമായ സ്മാരകം ഖബറിടത്തിനരികെ സ്ഥപിക്കുവാനും പദ്ധതിയുണ്ടെന്നറിയുന്നു.


ഒരു ജനത നെഞ്ചിലേറ്റിയ അവരുടെ സ്വന്തം കവിയുടെ വിടവാങ്ങലില്‍ ഉള്ളു വിങ്ങുമ്പോഴും അദ്ധേഹം കൊളുത്തി വെച്ച രാജ്യ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ കൈവിളക്ക് കെടാതെ സൂക്ഷിക്കാന്‍ അരപ്പട്ടിണിയിലും കൊടും ചൂടിലും സുരക്ഷിത്ത്തമില്ലായ്മയിലും അടിമത്തത്തിലും അഭിമാനത്തോടെ സാമ്രാജ്യത്വത്തിനെതിരെ പൊരുതുവാന്‍ അവരുടെ വഞ്ചനയുടെ കഥ ലോകത്തെ അറിയിക്കാന്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കുമെതിരെ പാറച്ചീളുകളും ചങ്കൂറ്റവും കൈമുതലാക്കിയ ഒരു ജനതയോടോപ്പം സ്ത്യത്തിന്‍റെ ന്യായത്തിന്‍റെ മാര്‍ഗ്ഗത്തില്‍....ധീര യോദ്ധാവ് മഹ്മൂദ് ദാര്‍വീശിന്‍ അഭിവാദ്യങ്ങളോടെ.....