tag:blogger.com,1999:blog-10217244437642455992024-03-13T20:54:59.682-07:00കടത്തുകാരന് ജലസാന്നിദ്ധ്യം തൊട്ടറിഞ്ഞ്, നിശ്ശബ്ദതയില്‍ തുഴയെറിഞ്ഞ് ഒരു വള്ളവും വള്ളക്കാരനും ഇരുകരക്കുമിടയില്കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.comBlogger32125tag:blogger.com,1999:blog-1021724443764245599.post-49349057188579421182013-07-07T02:22:00.001-07:002013-07-07T02:22:04.933-07:00മഴ <div dir="ltr" style="text-align: left;" trbidi="on">
നിനക്കാരാണ് മഴയെന്ന് പേരിട്ടത്?<br />ചിലപ്പോൾ എന്നിലേക്ക് പെയ്ത് <br />ചിലപ്പോൾ എന്നിൽ നിന്ന് പെയ്ത് <br />ആകാശത്തിൽ എനിക്കൊരിടം തന്നത് <br />ഭൂമിയിൽ എനിക്ക് വേരോട്ടം തന്നത്...<br />നീ ഒരേയൊരു മഴയായിരുന്നിട്ടും <br />ഓരോരുത്തർക്കും ഓരോ മഴയായിരുന്നു <br />ഓരോ തുള്ളിയിലും എത്ര മാന്ത്രികത <br />നനഞ്ഞിരിക്കാൻ പിന്നെ കുതിരാൻ <br />ഒലിച്ചിറങ്ങാൻ പിന്നെ കുളിരാൻ <br />തോർന്നിരിക്കാൻ പിന്നെ ഉണങ്ങാൻ <br />നീ പിന്നെയും പെയ്യുന്നുവെന്നിൽ...<br />നിന്റെ നിറം പച്ചയാണെന്നാദ്യം <br />പച്ചിലകൾ നിന്നെ കവർന്നപ്പോൾ,<br />കറുപ്പായിരുന്നു നിന്റെ നിറമെന്ന് <br />രാത്രി നിന്നു പെയ്തപ്പോൾ, <br />വെളുപ്പാണ് നിനക്കഴക് ചിലപ്പോൾ <br />കാറ്റിലുലയാത്ത വേനൽ മഴയിൽ,<br />പിന്നെ മഞ്ഞുപാട പോലെ വയൽമഴ...<br />തോർന്നാലും മരപ്പെയ്ത്തായ് നിൽക്കണം <br />എന്റെ പ്രണയത്തിൽ എന്റെ വിരഹത്തിൽ <br />ഓരോന്നിലും നിന്നെ തൊട്ടുവെക്കാൻ...<br />നിനക്കാരും മഴയെന്നു പേരിട്ടതല്ല <br />നീ തന്നെ തല്ലിയലച്ചു പറഞ്ഞതാണ് <br />നിന്റെ പേര് മഴയാണെന്നു, <br />അല്ലെങ്കിൽ തന്നെ മഴയെന്നെല്ലാതെ <br />നിന്നെ ഞാനെന്തു വിളിക്കും....?</div>
കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com0tag:blogger.com,1999:blog-1021724443764245599.post-7166753020726076562012-05-06T00:28:00.001-07:002012-05-08T02:07:35.526-07:00രക്തസാക്ഷി<div dir="ltr" style="text-align: left;" trbidi="on">
<br />
നിനക്ക് നീ തന്നെ സ്മാരകം പണിത്<br />
നിന്റെ കുലത്തിന് നീര് പകര്‍ന്ന്<br />
തമ്പ്രാന്റെ വാളാല്‍ ജീവനറ്റവന്,<br />
<br />
രക്തസാക്ഷി മണ്ഡപങ്ങള്‍ക്ക്<br />
പട്ടാപ്പകല്‍ പിറന്നവന്<br />
ഓര്‍മ്മനാള്‍ പണിത് കൊല്ലരുത്,<br />
കൊല്ലാന്‍ ഓര്മ്മപ്പെടാതിരിക്കാനെങ്കിലും..<br />
<br />
കൈകുമ്പിളില്‍ തിര തിരയാതെ<br />
കടലുപ്പിന്റെ സാന്ദ്രത നുണയാന്‍<br />
ഇവന്റെ ഹൃദയം കൂടുതല്‍ ഇടതോ?<br />
<br />
നേര്‍ത്ത നൂലാല്‍ നിന്നെ കോര്‍ക്കാന്‍<br />
വിരല്‍ സ്പര്ശമിത്രയും വലതോ ?<br />
<br />
മുറിപ്പെട്ട നിശ്വാസങ്ങളില്‍<br />
കയ്യൊപ്പ് ബാക്കിവെക്കാന്‍<br />
ഇവനിലിനിയും മനുഷ്യത്തമോ?<br />
ഒരു ജീവപര്യന്തം മുഴുക്കെ<br />
ആയുധം മൂര്‍ച്ചപ്പെടുത്തി <br />
നിന്റെ തലയോട്ടി തീണ്ടണം<br />
<br />
തലതിരിഞ്ഞവരുടെ താഴ്വരയില്<br />
തലയുയര്ത്തിയവന്റെ തലവരയിത് ,<br />
കക്ഷത്തിലൊരു പഴകിയ വിപ്ലവം<br />
കണ്ണുകളില്‍ കറുപ്പിട്ടന്ധകാരം<br />
ചെവിയടച്ച് ആര്‍ത്തനാദം,<br />
ആയുധങ്ങള്‍ കൂട്ടിയുരസ്സി<br />
വിഷം ചീറ്റിയൊരു സീല്‍ക്കാരം..<br />
<br />
ഉള്ളവന്റെ വിഭാഗീയ ലോകത്ത്<br />
ഇല്ലാത്തവന്റെ പാര്ശ്വങ്ങളിലൊട്ടാന്<br />
ഒരു ജീന്‍ നിന്റെ തലച്ചോറിലെങ്കില്<br />
തലയോട്ടി പിളര്‍ത്തി<br />
ബൊളീവിയന്‍ അടരുകളില്‍<br />
നിന്റെ ആശയകോശം<br />
വടിവാളാല്‍ ചികയട്ടെ ഞങ്ങള്‍<br />
നിന്റെയിരട്ടച്ചങ്കില് ചാട്ടുളിയിറക്കി<br />
കൊടിക്കൂറയെങ്കിലും ചുവക്കട്ടെ.<br />
<div>
<br /></div>
</div>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com4tag:blogger.com,1999:blog-1021724443764245599.post-8386239928505006382010-06-24T05:23:00.000-07:002010-09-18T05:20:16.311-07:00'സ്വത്വം' വക്കുപൊട്ടിയൊരു വാക്കല്ല<span style="color: rgb(0, 0, 0);font-size:130%;" >ഒരു വാക്ക്,<br />തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോള്‍<br />കൊത്തിവലിക്കപ്പെടുമ്പോള്‍,<br />ചോര പൊടിഞ്ഞ നിറമുള്ള<br />കലര്‍പ്പില്ലാത്തൊരു മുദ്രാവാക്യം<br />തൊണ്ടകീറിയലറും<br />മണല്‍ തരികളെ വിറപ്പിച്ച്<br />ഇലത്തുമ്പുകളില്‍ വെള്ളിടി പായിച്ച്...<br /><br />താന്താന്, അതിന്റെ ഭാവം<br />പിന്നെ മമതയും<br />മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞ്<br />വന്‍കരകള്‍ താണ്ടിക്കടന്ന്<br />അര്‍ത്ഥങ്ങളുടെ പുതുനോവും പേറി<br />ആകാശങ്ങള്‍ കീഴടക്കുകയാണ്<br />ഒരു 'സ്വത്വം'.<br /><br />മേലാളരുള്ളിടത്ത്<br />കീഴാളന്റെ വളഞ്ഞ നട്ടെല്ലും<br />ഭൂരിപക്ഷമുള്ളിടത്ത്<br />ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യവും<br />മതങ്ങളുടെ പൂജാമുറികളില്‍<br />ജാതിയുടെ കുളിപ്പുരകളും<br /></span><span style="font-size:130%;">അതിര്‍ത്തികള്‍ കൊത്തിയെടുക്കാന്‍<br />മാമലകളും തിരകളും തോല്‍ക്കുമിടങ്ങളില്‍<br />ഭാഷ രാജശില്പിയകുന്നിടങ്ങളിലും<br /></span><span style="color: rgb(0, 0, 0);font-size:130%;" >വര്‍ഗ്ഗ വിപ്ലവ കൊലക്കയര്‍ ചുഴറ്റി<br />വാള്‍ത്തലപ്പെത്ര വീശിയാലും<br />ചിരഞ്ജീവിയായൊരു വാക്കിന്<br />ശബ്ദകോശങ്ങളുടെ ശ്മശാനങ്ങളില്‍<br />അന്തിയുറങ്ങാനാവുകയേയില്ല.</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com3tag:blogger.com,1999:blog-1021724443764245599.post-3642831983724626522010-03-03T03:44:00.000-08:002010-03-03T04:04:16.837-08:00സീത മോചിതയായി..., ഹുസൈനും...?<span style="font-size:130%;"><span style="color:#000000;">സീത മോചിതയായി..., ഹുസൈനും...? സീത മോചിതയായി എന്ന ഹുസൈന്റെ പ്രശസ്തമായ ചിത്രം ഇന്ത്യയിലെ വര്‍ഗീയ'വാതി'കളെ ഉദ്ധരിപ്പിച്ചെഴുന്നേല്പ്പിച്ചതു മുതല്‍ ദുബൈയിലും ലണ്ടനിലുമായി പ്രവാസിയായി കഴിഞ്ഞ 12 വര്‍ഷമായി കഴിയുകയായിരുന്ന മക്ബൂല്‍ ഫിദ ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കുകയാണ് ഒരു കുതിരയുടെ പശ്ചാത്തല ചിത്രത്തിന്റെ കുതിപ്പില്‍। അതെ ഇത് നാണക്കേടാണ് ( നാണമുള്ളവര്ക്കു മാത്രം), ഇന്ത്യന്‍ പിക്കാസോ നാട്വിടുന്നത് സാംസ്ക്കാരികമായ അരക്ഷിതാവാസ്ഥ കൊണ്ടുമാത്രമല്ല ഭരണകൂടങ്ങളുടേയും ജുഡീഷറിയുടേയും ഓളിഞ്ഞോ തെളിഞ്ഞോ ഉള്ള സാംസ്ക്കാരികതയുടെ വസ്ത്രാക്ഷേപം കൊണ്ടു കൂടിയാണ്। വര്‍ഗീയ വദികള്‍ എത്ര കണ്ട് അദ്ധേഹത്തെ ഉപരോധിച്ചോ അതിലേറെ അദ്ധേഹത്തിന് ഉപരോധം ഏല്കേണ്ടി വന്നിട്ടുണ്ടാവുക ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും നിയമ വ്യ്വസ്ഥിതിയില്‍ നിന്നും മതേതരത്വമനസ്സുകളില് നിന്നും തന്നെയാണ്।</span><br /><span style="color:#000000;"></span><br /><span style="color:#000000;">ആയിരത്തിനടുത്ത കേസുകള്‍ അദ്ധേഹത്തിനെതിരേയുണ്ടെന്നാണറിവ്, സ്വികാര്യമായതോ അല്ലാത്തതോ ആവട്ടെ അദ്ധേഹത്തിന്റെ കലാസൃഷ്ടി ക്യാന്‍വാസില്‍ പകര്‍ത്തിയതിന്, എന്നാല്‍ അദ്ധേഹത്തിന്റെ കോടികണക്കിന് രൂപ വില വരുന്ന ചിത്രങ്ങള്‍ നശിപ്പിച്ചതിനോ ഒരു കലാ രൂപത്തിനു മുകളില്‍ അക്രമവും സാംസ്കാരിക അധിനിവേശത്തിന് കളമൊരുക്കിയവര്കുമെതിരെ ഇന്ന് ഇന്ത്യയിലെവിടേയും ഒരു കേസുമില്ലന്നതും മൌലികാവകാശങ്ങളുടെ ഗതിയും വിഗതിയും ചൂണ്ടിക്കാണിക്കുന്നതില്‍ ഷണ്ഡത്വം കാട്ടുകയാണ്। </span><br /><span style="color:#000000;"></span><br /><span style="color:#000000;">നഗ്നമാണ് നമ്മുടെ വിശ്വാസങ്ങള്‍, നമ്മുടെ ആരാധനാ മൂര്‍ത്തികളും, അവരെ തുണിയെടുപ്പിച്ചത് രവിവര്‍മ്മയെ പോലുള്ള ചിത്രകാരന്മാരാണ്। അത് ആ കലാകാരന്റെ സ്വാതന്ത്ര്യവും ഭാവനയുമകുമ്പോള് മറിച്ചൊരു ചിന്തക് നമുക്ക് പ്രേരണയാകാത്തത് നമുക്ക് മുമ്പില്‍ നഗ്നമായ നമ്മുടെ ദേവീ വിഗ്രഹങ്ങള്‍ പട്ടുകൊണ്ട് മൂടപ്പെട്ടതുകൊണ്ടല്ല, നമ്മുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതുകൊണ്ട് മാത്രമാണ്। </span><br /><span style="color:#000000;"></span><br /></span><span style="font-size:130%;"><span style="color:#000000;">നഗ്ന രൂപങ്ങളെ നമുക്കാരാധിക്കമെങ്കില് ലിംഗാരാധനയും ലിംഗചേദങ്ങലും ആരാധനയുടെ ഭാഗമായി നമുക് നടത്താമെങ്കില്‍ ആധുനിക കലാരൂപങ്ങളില്‍ ലിംഗത്തിന് പതിനായിരക്കണക്കിനു വാക്കുകള്കൊണ്ടാവാത്ത കവിതാ ബിംബങ്ങളെ സന്നിവേശിപ്പികപ്പെടുമ്പോള് ഒരു കലാകാരന് തന്റെ ചിത്രങ്ങള്‍ കാരണം പ്രവാസിയാകേണ്ടി വരിക, അവസാനം പൌരത്വം വരെ ഉപേക്ഷികേണ്ടി വരിക, പിന്നെ മറ്റൊരു രാജ്യത്തിന്റെ പൌരത്വം സ്വീകരികേണ്ടി വരിക.. ഇത് നാണക്കേടല്ല, മറ്റു വാകുകള്‍ കണ്ടെത്തേണ്ടിയിരികുന്നു, പ്രകടിപ്പിക്കപ്പെടാന്‍...<br /></span><br /></span><span style="font-size:130%;"><span style="color:#000000;">പേരുകൊണ്ടൊരാള് മുസ്ലീം അവുന്നില്ല, ഹിന്ദുവും... ഹുസൈന് എന്നയാള്‍ ആരു എന്നന്വാഷിക്കല് അദ്ധേഹത്തിന്റെ കലരുപങ്ങളെ തകര്‍ത്തതിനേക്കാള്‍ മ്ലേച്ഛമണെന്നിരിക്കേ... സല്മാന് റുഷ്ദിയും തസ്ലീമയും ഭാഗ്യവാന്മാര്. ശക്തരില്‍ ശക്തരായ രാഷ്ട്രങ്ങളാല്‍ സംരക്ഷികപ്പെട്ടവര്.ഗള്‍ഫ് രാഷ്ട്രങ്ങള്‍ കലാകരന്മാരല് സമ്പന്നരൊന്നുമല്ല, എന്നാലവര്‍ കലാ സാംസ്കാരിക പ്രവര്ത്ഥകരെ അദരികുന്നതുകൊണ്ടു തന്നെ ആദരികപ്പെടുന്നവരാണ്, സമ്പന്നമാണ് നമ്മുടെ സാംസ്കാരിക പാരമ്പര്യമെന്നവകാശപ്പെട്ട് തരംകിട്ടുമ്പോള്‍ കത്തിക്കിരയാക്കാന്‍ കാത്തിരികുമ്പോള്‍..<br /></span><br /></span><span style="font-size:130%;"><span style="color:#000000;">'കണ്ണു തുറക്കാത്ത ദൈവങ്ങളെ.. കരായാനറിയാത്ത, ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളേ...' കാലങ്ങല്‍ക്കു മുമ്പേ വന്നതു കൊണ്ട് വെളിച്ചം കാണാന്‍ കഴിഞ്ഞൂ ഈ വരികള്‍ക്ക്, ഈ കാലഘട്ടത്തിലായിരുന്നെങ്കിലോ? ഒരു കലാകാരന് അതും ലോക പ്രശസ്തനായ കലകാരന് അയള് ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ എന്ന് നോക്കിയല്ല അദ്ദേഹത്തിന്റെ കലാരൂപങ്ങളെ നമ്മള് വീക്ഷിക്കേണ്ടത്, അയാള്‍ ഒരു ഇന്ത്യകാരനാണെങ്കില്‍ അദ്ധേഹത്തിന്റെ ചുറ്റുപാടുമുള്ള ഇന്ത്യന്‍ സാഹചര്യങ്ങളായിരികും അയാലുടെ ചിത്രങ്ങളില്‍ പ്രതിഫലികുക എന്നറിയുവാനുള്ള അടിസ്ഥാനപരമായ അറിവില്ലായ്മ നമ്മേ അഗാധതയില്‍ നിന്ന് അതിലേറെ താഴ്ച്ചയിലേക്കായിരികും കൊണ്ടെത്തിക്കുക.<br /></span><br /></span><a class="btn" onclick="_quickReplySubmit(106072210, 1267326507, 0, 0, '0', 1, 'AKih5kydUbTPaqsMedODb3EdB6Q2ddgz8g6-hiyfE_fBLepkcou6qJpV89btnA5JBcIcq4CgFTjFWubyjMexdr4Egu0z4qwcLwAAAAAAAAAA'); return false;" href="javascript:void(0);"><span style="font-size:130%;">post scrap</span></a><span style="font-size:130%;"> </span><a class="btn" onclick="_quickReplyCloseAll(); document.getElementById('scrapText_1').value = ''; return false;" href="javascript:void(0);"><span style="font-size:130%;">cancel</span></a>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com4tag:blogger.com,1999:blog-1021724443764245599.post-35672577079439910882010-02-03T09:12:00.000-08:002010-02-03T10:06:06.140-08:00കേരളം തമിഴ്നാട് വിരിച്ച വലയില്‍...<span style="font-size:130%;color:#000000;">മുല്ലപ്പെരിയാര്‍ അണക്കെട്ടുകൊണ്ട് വൈദ്യുദിയും കേരള കമ്പോളം സ്വപ്നം കണ്ടുള്ള കൃഷിയും ആണ് തമിഴ് നാടിന്റെ ലക്ഷ്യം। ഇപ്പോള്‍ നടക്കുന്ന കോടതി വ്യവഹാരത്തിന്റെ ഇടക്കെവിടേയും മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ-കമ്മീഷന് ചെയ്യണം എന്ന ഒരാശയം കടന്നു വരാന്‍ പാടില്ല, കേരളത്തിലെ ജനങ്ങളുടെ ജീവന് വെച്ചാണ് കേരളം തങ്ങളുടെ വാദമുഖങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതെങ്കില് പുതിയൊരു അണക്കെട്ട് നിര്‍മ്മിച്ച് തങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശം കേരളത്തിന്റെ ചിലവില്‍ നടപ്പിലാക്കുക എന്ന യ്ഥാര്‍ത്ഥ തമിഴ്നാടിന്റെ ഹിഡന്‍ അജണ്ടയിലേക്കാണോ ഇന്നത്തെ കോടതിയിലെ കേരളത്തിന്റെ വാദങ്ങളും സമ്മതവും എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള ഒരു എഗ്രിമെന്റെ, തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതു വര്‍ഷത്തേക്ക്, ആധുനിക യുഗത്തില്‍ യാതൊരു കാരണവശാലും സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണെന്ന് തോന്നുന്നില്ല। നൂറ്റിപന്ത്രണ്ട് വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് ഇപ്പോള്‍ പൊളിച്ച് പണിയാന്‍ പദ്ധതിയിടുന്നത്, 999 വര്‍ഷത്തെ കാര്യം ഇപ്പോള്‍ ചിന്തിച്ച് തലപുണ്ണാക്കേണ്ട എന്ന വാദഗതി കുറച്ചു നേരത്തേക്കവിടെ നില്ക്കട്ടെ എന്ന് കരുതിക്കൊണ്ട് തന്നെ ചിന്തിക്കാം ഇനിയും ഈ 999 വര്‍ഷ എഗ്രിമെന്റെ പൂര്‍ത്തിയാക്കാന്‍ നാം നമ്മുടെ പോക്കറ്റില്‍ നിന്ന് പൈസയെടുത്ത് എത്ര അണക്കെട്ടുകള്‍ നിര്‍മ്മിക്കണം? </span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">കോടതിയില്‍ ഒരിടത്തും നമ്മുടെ വാദത്തില്‍ ഈ അണക്കെട്ട് ഡി-കമ്മീഷന് ചെയ്യുന്നതിനെ പറ്റിയോ, സ്വാതന്ത്ര്യത്തിന് മുമ്പ് ഒപ്പുവെക്കപ്പെട്ട ഒരു കരാറിന്റെ ഇന്നത്തെ രീതിയില്‍ തുടര്‍ന്നു കൊണ്ടു പോകുന്നതിനുള്ള ആധികാര്യത നമ്മള് ചോദ്യം ചെയ്തു കണ്ടില്ല। ഇവിടെ വെള്ളം വേണ്ടത് തമിഴ് നാടിനാണ്, അങ്ങനെയൊരവസ്ഥയില്‍ അണക്കെട്ടിന്റെ പൂര്‍ണ്ണ ചിലവും വഹിക്കേണ്ടിയിരുന്നത് തമിഴ്നാടാണ്... ഇവിടെയാണ് തമിഴ്നാട് വളരെ ദീര്‍ഘവീക്ഷണത്തൊടെ കുരുക്കിയ ഒരു കുടുക്കില്‍ കേരളം തങ്ങളുടെ തല ഉടലു പകുതിയോളം കൊണ്ടു വെച്ചു കൊടുത്തീട്ടുള്ളത്.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">തമിഴ്നാടിന്റെ ദീര്‍ഘ വീക്ഷണം 1970 കള്‍ക്ക് മുമ്പേയുള്ളതാണ്, അതു തന്നെയാണ് തങ്ങള്‍ക്ക് വളരെ എതിരായിരുന്നിട്ടും, 999 എന്ന അസംഭവ്യ വര്‍ഷമായിരുന്നിട്ടും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു എഗ്രിമെന്റെ തുടരുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും തിരുവതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഏതാണ്ട് ഇരുപതോളം വര്‍ഷം ഈ കരാറിനെ കേരളത്തിനെതിരാണ് ഇതെന്നറിഞ്ഞ് എതിര്‍ത്തു നിന്ന പാഠം നമുക്ക് മുമ്പിലുണ്ടായിരുന്നിട്ടും യാതൊരു വിചിന്തനവും കൂടാതെ നമ്മുടെ എന്നത്തേയും രാഷ്ട്രീയ നിപുണതയുടെ റോള്‍ മോഡലായ സി അച്ചുതമേനോന് ഭരണകൂടത്തെ അനായാസം കൊണ്ടെത്തിക്കാന്‍ തമിഴ്നാടിന് കഴിഞ്ഞത്।</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">കേരള ജനതക്കാവശ്യം തീര്‍ച്ചയായും അവരുടെ ജീവന് തന്നെയാണ്। അതിന് ഇന്നത്തെ അവസ്ഥയില്‍ ഡാം നിലനില്ക്കാന് പാടില്ല, പുതുക്കി പണിതേ മതിയാകൂ. എന്നാല്‍ അത് കേരളത്തിന്റെ മാത്രം സാമ്പത്തിക ബാധ്യതയല്ല, മറ്റൊന്ന് ഡാമും ഡാമിന്റെ വൃഷ്ടിപ്രദേശം മുഴുക്കനായും കേരളത്തിന്റെ അതിര്‍ത്തിയിലാകയാല്‍ ഉടമ്സ്ഥാവകാശം കേരളത്തിനു തന്നെയാകണം കൂടാതെ പുതിയ ഡാമും പഴയ എഗ്രിമെന്റും നടപ്പിലാക്കാന്‍ പാടില്ല, മറിച്ച്, പുതിയ ഡാമും പുതിയ എഗ്രിമെന്റുമാണ് വേണ്ടത്, പുതിയ എഗ്രിമെന്റു പ്രകാരം കാവാവധി അന്തം വിട്ട കാലയളവാകരുത്, മറിച്ച് വിശദ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തുന്ന കാലയളവാകണം, തമിഴ്നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കേരളത്തിന്റെ ന്യായമായ വിഹിതം ഉറപ്പുവരുത്തണം, ഭൂമിയുടെ പാട്ടസംഖ്യ കാലാനുസൃതമായ വര്ദ്ധനയുണ്ടാക്കണം. ഈ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇങ്ങനെയൊരു ചിന്ത, അല്ലാതെ എളുപ്പത്തില്‍ സാധിച്ചെടുക്കാവുന്ന തമിഴ്നാടിന്റെ ഉള്ളിലിരുപ്പിന് നിയമ സാധുത വരുത്തിക്കൊടുക്കലല്ല കേരളം ചെയ്യേണ്ടത്.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">തമിഴ്നാട് തങ്ങളുടെ എം പി മാരുടെ ഒരു ബണ്ടല്‍ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്ന് കേരളം എന്നെങ്കിലും കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ വളരെ ഫ്ലക്ക്സിബ്ള് ആയ വിലപേശല്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്, ഇനിയും കഴിയും. എന്നാല്‍ കേരളത്തിലെ യു ഡി എഫ് എംപിമാര്‍ കോണ്‍ഗ്രസ്സ് മുന്നണിയാണ് കേന്ദ്രത്തിലെങ്കില്‍ കണ്ണുമടച്ച് മിണ്ടാതിരിക്കുന്ന നയവും, ഇടതുപക്ഷമാണെങ്കില്‍ എവിടെ പിന്താങ്ങണം എവിടെ പിന്തുണ പിന് വലിക്കണം എന്ന സമയ പരിധി നിശ്ചയിച്ച് കാര്യമില്ലാത്ത കാര്യത്തിന് പിന്തുണ കൊടുത്തോ പിന് വലിച്ചോ കോളാമ്പി വട്ടംപിടിച്ചുള്ള തുപ്പിക്കളിയില് ശ്രദ്ധിക്കുകയും ചെയ്തു എന്നതുകൊണ്ടും ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്തവും വന്നുപെട്ടിട്ടുള്ള വലിയൊരു ബാധ്യതയുടെ അരക്ഷിതാവസ്ഥയുടെ ഉത്തരവാദിത്തത്തില്‍നിന്ന് മോചിതരല്ല.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">ഇനിയെന്ത്? തമിഴ്നാട് ഇനിയും കേരളത്തിന്റെ ഇപ്പോഴത്തെ നിലപാടായ, ഡാം പുതുക്കി പണിയണം, അതിന്റെ ചിലവ് കേരളം വഹിക്കും, വെള്ളം തമിഴ്നാടിന് വേണ്ടത്ര കൊടുക്കും, ഡാമിന്റെ മെയിന്റനന്‍സും കേരളം നടത്തും, തുച്ഛമായ പാട്ട സംഖ്യ പ്രതീകാത്മകമായി പറ്റിക്കൊണ്ടേയിരിക്കും എന്നിവകളെ എതിര്‍ക്കും, കേരളം തമിഴ് നാടിന്റെ എതിര്‍പ്പിനെ കോടതിയില്‍ വാദിച്ച് ജയിച്ച് എല്ലാം നേടിയെടുക്കും, തമിഴ്നാട് കേസ് തോല്‍ക്കും അപ്പോഴേക്കും ഒരു വലിയ ആല് കേരളത്തിന്റെ ആസനത്തില്‍ വളര്‍ന്നു പന്തലിച്ചിട്ടുണ്ടാകും...</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com0tag:blogger.com,1999:blog-1021724443764245599.post-62845436807327438352010-01-24T03:55:00.000-08:002010-01-24T04:48:13.576-08:00മുറിവൈദ്യം..<span style="font-size:130%;color:#000000;">കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഘലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ള എം ബി ബി എസ് ഡോക്ടര്‍മാര്‍ക്ക് പകരമായി ബി ആര് എം എസ് യോഗ്യതയുള്ള ഡോക്ടര്‍മാരെ ഗ്രാമീണ മേഘലയിലെ സര്വ്വീസിലേക്കായ് വാര്‍ത്തെടുക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ.</span><br /><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">ഒറ്റനോട്ടത്തില്‍ വളരേയധികം ജനോപകാരപ്രദം എന്ന് തോന്നാവുന്ന ഈ നീക്കം വളരേയധികം ദൂരവ്യാപകമായ വിപത്തുകള്‍ ഉണ്ടാക്കുമെന്ന് ഐ എം എ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്ന. നിലവില്‍ ആസ്സാം, മഹാരഷ്ട്ര, പഞ്ജാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഘലയിലാണ് ഡോക്ടര്‍മാരുടെ ഇത്രയധികം ലഭ്യതക്കുറവുള്ളതായി കേന്ദ്ര ഗവണ്മെന്റിന്റെ തന്നെ അറിവിലുള്ളത്, എന്നാല്‍ അത് ഒട്ടെല്ലാ സംസ്ഥാനത്തും നിലവിലുണ്ട് എന്നതു തന്നെയാണ് വസ്തുത.</span><br /><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">നാലര വര്‍ഷം പ്ലസ് ഒരു വര്‍ഷമാണ് ഇപ്പോള്‍ എം ബി ബി എസ് കോഴ്സ് കഴിഞ്ഞിറങ്ങി വരുവാനുള്ള സമയം, ഇതിന്റെ സ്ഥനത്താണ് മൂന്നുവര്‍ഷത്തെ കോഴ്സ് കഴിഞ്ഞിറങ്ങി വരുന്ന ബി ആര് എം എസ്കാര്‍ ഗ്രാമീണ മേഘലയില്‍ ചികിത്സക്കായ് ഇറങ്ങുന്നത്। ബി ആര് എം എസിനെതിരായ് വരുന്ന വാദമുഖങ്ങളിതൊക്കെയാണ്</span><br /><span style="font-size:130%;color:#000000;">* മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അഞ്ചര വര്‍ഷത്തെ പഠിപ്പും എക്സ്പീരിയന്‍സ്മായി വരുന്നയാളും ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ പഠിപ്പ് കഴിഞ്ഞ് വരുന്നയാളും രോഗത്തേയോ രോഗ ലക്ഷണത്തേയോ ചികിത്സിക്കുക?</span><br /><span style="font-size:130%;color:#000000;">* മെഡിക്കല്‍ കോളേജുകളെന്ന പദവി നഷ്ടപ്പെടാതിരിക്കുവാന്‍ ചെക്കിങ്ങ് സമയത്ത് അന്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അദ്ധ്യാപകരെകൊണ്ടുവന്ന് ഡിസ്പ്ലേ ചെയ്യുന്നവര്‍ ഡിസ്ട്രിക്ട് ആശുപത്രികളില്‍ ആരേക്കൊണ്ട് പഠിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്, ഇതിനുള്ള മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ ഏതു കാലത്ത് ലഭ്യമാകും? അതിന് സര്‍ക്കാര്‍ ചിലവാക്കുവാനുദ്ദേശിക്കുന്ന പണത്തിന്റെ പകുതി ചിലവാക്കിയാല്‍ ഒരു സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജ് പുതുതായി തുടങ്ങരുതോ?</span><br /><span style="font-size:130%;color:#000000;">* ഡി എം എസ് പോലുള്ള കോഴ്സ് പരീക്ഷിച്ച് പരാജയപ്പെട്ടവ വേണ്ട് എന്ന് തീരുമാനമെടുത്തിട്ടുള്ള സാഹചര്യത്തില്‍ പുതിയ സംവിധാനത്തിന്റെ ആധികാര്യത സര്‍ക്കാരിന് ഏതെങ്കിലും ചര്‍ച്ചയിലൂടെ ഉരിത്തിരിഞ്ഞ് ലഭിച്ചിട്ടുണ്ടോ?</span><br /><span style="font-size:130%;color:#000000;">* ഗ്രാമീണ മേഘലയില്‍ ക്വാളിറ്റിയില്ലാത്ത വൈദ്യ സഹായവും പട്ടണ പ്രദേശങ്ങളില്‍ സ്പെഷ്യലൈസ്ഡ് സൂപ്പര്‍ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സൌകര്യവും ലഭ്യമാക്കുന്നത് ഗവണ്മെന്റിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതല്ലെ?</span><br /><p><span style="font-size:130%;color:#000000;">* നല്ലൊരു ജേണല്‍ പിന്തുടര്ന്നില്ലെങ്കില് കുറച്ച് ബേസുള്ള എം ബി ബി എസ്സുകാര്‍ക്ക് തന്നെ, ഇപ്പോഴത്തെ രോഗങ്ങളുടേയും മരുന്നുകളുടേയും കാലത്ത് ഡോക്ടറായി തുടരുക തന്നെ പ്രായസമെന്നിരിക്കെ ഈ മൂന്നുവര്‍ഷക്കാര്‍ക്ക് എന്ത് നിലനില്‍പ്പാണുള്ളത്? പ്രത്യേകിച്ച് വെറും എം ബി ബി എസ്സുകാരെ തന്നെ സംശയത്തോടെ നോകുന്ന ഒരു ജനസമൂഹത്തില്‍...?</span></p><p><span style="font-size:130%;color:#000000;">* വികസിത രാജ്യമായി വളര്‍ന്നു വരുന്ന ശാസ്ത്ര ആരോഗ്യ രംഗങ്ങളില്‍ സ്വയം പര്യാപ്തത കൈവരിച്ചുവരുന്ന മറ്റു രാജ്യങ്ങള്‍ തെല്ലൊരു അസൂയയോടെ നോക്കുന്ന ഈ രാജ്യത്തെ ഗര്‍ത്തത്തിലേക്ക് വലിച്ചിടുകയും മാനക്കേടുണ്ടാകുന്നതുമല്ലേ ഈ മുറിവൈദ്യ പരീക്ഷണം?</span></p><p><span style="font-size:130%;color:#000000;">എം ബി ബി എസ്സുകാര്‍ക്ക് കുറഞ്ഞത് രണ്ടു വര്‍ഷത്തെയെങ്കിലും നിര്‍ബന്ധിത ഗ്രാമീണ സര്‍വ്വീസ് നടപ്പിലാക്കുന്നതിലുടേയും, ഇനി തുടങ്ങുന്ന മെഡിക്കല്‍ കോളേജുകള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ തുടങ്ങുകയും, കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയും, ജീവന് രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ മുന്‍ കയ്യെടുക്കുകയും ആരോഗ്യ മേഘലയിലെ ദുഷ് പ്രവണതകള്‍ക്കെതിരേ നടപടി എടുക്കുകയും,ഗ്രാമീണ മേഘലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക അലവന്‍സും മറ്റു സൌകര്യങ്ങളും അനുവദിക്കുന്നതിലൂടേയും പരിഹരിച്ചേടുക്കേണ്ട, വളരേയധികം വീണ്ടുവിചാരത്തോടെ നോക്കി കാണേണ്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം ചെപ്പടി വിദ്യയിലൂടെ മറച്ചുവെക്കുവാനുള്ള ഏതൊരു തീരുമാനത്തേയും തുറന്നു കാട്ടേണ്ടതുണ്ട്, എതിര്‍ക്കപ്പെടേണ്ടതുണ്ട്, കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കേണ്ടതുണ്ട്.</span></p><p><span style="font-size:130%;color:#000000;"></span> </p>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1tag:blogger.com,1999:blog-1021724443764245599.post-82363528095864787522010-01-18T04:38:00.000-08:002010-01-18T05:24:43.744-08:00കാന്തല്ലൂര്‍ നെല്‍പ്പാടങ്ങള്‍..<span style="font-size:130%;color:#000000;">കേരളത്തിലെ ഓരോ പഞ്ചായത്തിലേയും കാര്‍ഷിക വിളകള്‍ കുറഞ്ഞു വരുന്നു, കൃഷി ചെയ്യുവാനുള്ള ജനങ്ങളുടെ താത്പര്യം വളരെയേറെ കുറഞ്ഞു കൃഷിയിടവും ചുരുങ്ങി ചുരുങ്ങി പേരിനു മാത്രമായി എന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പഞ്ചായത്ത് ഇതിനൊരപവാദവും മലയാളിക്ക് ചെറിയൊരാശ്വാസവുമാണ.<br /><br />ശൈത്യകാല പച്ചക്കറി വര്‍ഗ്ഗങ്ങളും ആപ്പിള്‍, പ്ലം മുതലായ ഒട്ടനവധി പഴ വര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്ന കാന്തല്ലൂര്‍ പ്രദേശം നെല്‍കൃഷിയിലും അവരുടേതായ സംഭാവന നല്‍കുന്നവരാണ്। വര്‍ഷങ്ങളായി പരമ്പരാഗത വിത്തിനങ്ങളുപയോഗിച്ച് കൃഷി നടത്തുന്ന ഇവിടുത്തെ കര്‍ഷകര്‍ ആ വിത്തിനം ഉപയോഗിച്ച് കൃഷി ചെയ്യാതെ, ഗവന്മെന്റിന്റെ അത്യുല്‍പ്പാദന വിത്തിനങ്ങളുപയോഗിച്ചുള്ള ഈ വര്‍ഷത്തെ നെല്‍കൃഷി നടത്തുകയും പ്രതിരോധ ശേഷിയോ അത്യുല്‍പാദനമോ ഇല്ലാത്ത വിത്തുകളായതു കൊണ്ടു മാത്രം നഷ്ടത്തിലാവുകയും ചെയെതത് ഗവണ്മെന്റെ സംവിധാനം കണ്ടില്ലെന്ന് നടിക്കുകയാണ്.<br /><br />ഗവണ്മെന്റെ, കൃഷിഭവന് മുഖേന വിതരണം ചെയ്ത വിത്തുപയോഗിച്ച് കൃഷി നടത്തിയവര്‍ക്കാണ് ഈ ദുര്‍ഗതിയെങ്കില്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന വിത്ത് ഉപയോഗിച്ച അപൂര്‍വ്വം കര്‍ഷകര്‍ നല്ല വിളവ് കൊയ്യുകയുമാണ് കാന്തല്ലൂരില്‍, ബാങ്കുകളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നും പണം പലിശക്കെടുത്ത കര്‍ഷകര്‍ നഷ്ടത്തിന്റെ ആഴക്കയത്തില്പ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുമ്പോഴും അതിനു ധാര്‍മ്മികമായ ഉത്തരവാദിത്തമുള്ള കേരള സര്‍ക്കാരുടെ ശ്രദ്ധ പ്രദേശത്തേക്ക് വരാത്തതും നെല്‍പ്പാടങ്ങളെങ്കിലും പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം നഷ്ടത്തിലായ നെല്‍കൃഷിയുടെ പേരും പറഞ്ഞ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയയുടെ കൈപ്പിടിയിലെത്തുമെന്ന ആശങ്കയിലുമാണ് ചെറുകിട കര്‍ഷകരിപ്പോള്‍।<br /><br />തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഈ പ്രദേശത്തെ കര്‍ഷകരും കാര്‍ഷിക തൊഴിലാളികളുമായ പാവപ്പെട്ടവര്‍ ആശങ്കയിലാണ്। കേന്ദ്ര ഗവണ്മെന്റെ പദ്ധതിയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി പ്രദേശത്തെ തൊഴിലാളി ക്ഷാമത്തിനും കൂലിക്കും ഒട്ടുവളരെ ആശ്വാസമുണ്ടായെങ്കിലും അതെല്ലാം പാഴായിപ്പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ അവിടെ നിന്നും ലഭിക്കുന്നത്. വളരേ നാളുമുമ്പേയുള്ള പാര്‍പ്പിട പദ്ധതിക്കായുള്ള ഇവരുടെ മുറവിളിക്കൊന്നും ചെവി കൊടുക്കാതിരുന്ന സര്‍ക്കാരുകള്‍ ഇപ്പോഴത്തെ ഇവരുടെ അവസ്ഥ കണ്ട് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആത്മഹത്യ് എന്ന ഒരൊറ്റ വിഷയത്തിലല്ല കാന്തല്ലൂര്‍ ശ്രദ്ധ നേടാന്‍ പോകുന്നത്, മറിച്ച്, ഉപഭോഗ സംസ്ഥാനമായ കേരളത്തെ പച്ചക്കറികളുടെ വരവ് തടഞ്ഞും വില വര്‍ദ്ധിപ്പിക്കും വിധമുള്ള ഉപരോധം കൊണ്ടും തങ്ങളുടെ അന്യായമായ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടിലെ ജനങ്ങളേയും സര്‍ക്കാരിനേയും നിര്‍ബന്ധിപ്പിക്കും വിധമുള്ള അന്യ സംസ്ഥാനങ്ങളുടെ സമര പരിപാടിക്കിടയില്‍ മലയാളിക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്ന പച്ചത്തുരുത്തുകളുടെ നാശം തന്നെയാകും.<br /><br />ഒരിടവേളക്കു ശേഷം സജീവമായ ഭൂമാഫിയ തങ്ങളുടെ ആയുധം മൂര്‍ച്ച കൂട്ടുകയാണ്. മൂന്നാറിലെ കയ്യേറ്റം ഏറെ ശക്തമായി തുടങ്ങിക്കഴിഞ്ഞു. ഇനി മാഫിയയുടെ കഴുകക്കണ്ണുകള്‍ കാന്തല്ലൂരിലേക്ക് നീളുകയാണ്, അതിനൊത്താശ നല്കുന്ന സര്‍ക്കാര്‍ സംവിധാനം തുച്ഛമായ കൃഷിഭൂമിയുള്ളവന്റെ കൃഷിഭൂമിയിലേക്ക് മടങ്ങിപ്പോവുക എന്ന സ്വപ്നവും കൂടിയാണ് തല്ലിക്കെടുത്തുന്നത്. അടിയന്തിരമായി സര്‍ക്കാരിന്റെയും കേരള പൊതു മനസ്സിന്റെയും ശ്രദ്ധ ഇങ്ങനേയുള്ള മരുപ്പച്ചയിലേക്ക് ആശ്വാസമേകും വിധം</span> <span style="font-size:130%;">തിരിയേണ്ടതുണ്ട്</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1tag:blogger.com,1999:blog-1021724443764245599.post-28725865444596858062009-12-31T03:05:00.000-08:002009-12-31T04:19:28.950-08:00കുട്ടികളിലേക്ക്...<span style="font-size:130%;"><span style="color:#000000;">2010 ജൂണില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ വര്‍ഷത്തിലെ എല്‍ കെ ജി യിലേക്കുള്ള പ്രവേശനം 2009 ഡിസംബറോടെ ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ ചില പരിസരവീക്ഷണങ്ങളിവിടെ കുറിക്കുന്നു....</span><br /><span style="color:#000000;"></span><br /><span style="color:#000000;">ബാലികാവധുക്കളുടെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനത്താണിന്ത്യ, പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഇന്ത്യയിലോരോ ദിവസവും 6000 കുട്ടികള്‍ പിടഞ്ഞുമരിക്കുന്നു, ജനിക്കുന്ന 1000 കുട്ടികളില്‍ 53 പേര് തദ്ക്ഷണം മരിക്കുന്നു, 13 ശതമാനം കുട്ടികള്‍ ബാലവേലയിലേര്പ്പെട്ടിരിക്കുന്ന രാജ്യമാണിന്ത്യ, 53 ശതമാനം കുട്ടികള്‍ ലൈംഗികചൂഷണത്തിനു വിധേയരാകുന്നു, 33 ശതമാനം കുട്ടികള്‍ ദിവസവും മദ്യവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണ്।</span><br /><span style="color:#000000;"></span><br /><span style="color:#000000;">ശിശുദിനങ്ങളും ചൂഷണങ്ങള്‍ക്കെതിരായുള്ള ആചരണങ്ങളും ദിനങ്ങളും ചന്ദ്രനിലെ ചന്ദ്രയാന്‍ മുദ്രണത്തിനു ശേഷവും ഇന്ത്യയിലെ കുട്ടികളുടെ സാമൂഹിക ജീവിതം ഏതറ്റം വരെ അപമാനകരമാണെന്നതിന് 'ഇന്ത്യയിലെ കുട്ടികളുടെ ദുരവസ്ഥ ദേശീയ നാണക്കേടായി തുടരുന്നു'വെന്ന പ്രധാനമന്ത്രി മന്മോഹന് ഷിംഹിന്റെ ഏറ്റുപറച്ചില്‍ മാത്രമല്ല നമ്മുടെ കണ്ണുകളെ വിശ്വസിക്കാമെങ്കില്‍ നമ്മുടെ കാതുകളെ അവിശ്വാസമില്ലെങ്കില്‍ നമ്മുടെ ചുറ്റുവട്ടം നമ്മേ അസ്വസ്തരാക്കുകതെന്നെ ചെയ്യും।</span><br /><span style="color:#000000;"></span><br /><span style="color:#000000;">യു എന്‍ കണക്കുകള്‍ പ്രകാരം 5 വയസ്സെത്തും മുമ്പ് ഇന്ത്യയില്‍ ഓരോ വര്‍ഷവും 21 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലവും പ്രസവാനന്തര സുശ്രൂഷ ലഭിക്കാതിരിക്കുന്നതുമൂലവും മരുന്നുകള്‍ കൃത്യസമയത്ത് ലഭ്യമാകാതിരിക്കുന്നതുമൂലവും മരിച്ചുവീഴുന്നുണ്ട്। കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതുതലമുറയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നല്ല മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ബാലവേലചെയ്യാന് നിര്‍ബന്ധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെയിടയിലേക്ക്, അഞ്ചുവയസ്സെത്തുമ്പോഴേക്കും നമ്മോട് വിട്ടുപിരിയേണ്ടിവരുന്ന അടിസ്ഥാനവര്ഗ്ഗത്തിനിടയിലേക്ക്, ആരോഗ്യമില്ലാത്ത കുട്ടികളെ പെറ്റിടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അമ്മമാര്‍ക്കിടയിലേക്ക്, അമ്മയാര്, അച്ഛനാരെന്നറിയാത്ത തെരുവ് കുട്ടികളുടെയിടയിലേക്ക് നമ്മുടെ പുറംപൂച്ചുകള്‍ എത്തപ്പെടാത്തിടത്തോളം, കണക്കുകളുടെ അല്ലെങ്കില്‍ അതിനേക്കാളേറെയുള്ള കണക്കുകളുടെ ആവര്‍ത്തനം തന്നെയായിരിക്കും ഇനിയും സംഭവിക്കാന്‍ പോകുന്നത്...</span><br /><span style="color:#000000;"></span><br /><span style="color:#000000;">സര്‍ക്കാരുകള്‍ നിരന്തര പരാജയമാണീവിഷയത്തില്, തീര്‍ച്ചയായും നമ്മള് സര്‍ക്കാരുകളെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ നാം ഓരോ പൌരനും തൊട്ടടുത്തവീട്ടിലെ, അല്ലെങ്കില്‍ തന്റെ സ്വന്തം ഗ്രാമത്തിലെ, പട്ടണത്തിലെ, തെരുവോരത്തെ കുട്ടിയോടെന്താണ് നമ്മുടെ സമീപനം എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്, പ്രവര്‍ത്തിക്കേണ്ടതും... എന്തെന്നാല്‍</span><br /><span style="color:#000000;"></span><br /><span style="color:#000000;">കുട്ടികളുടെ എണ്ണക്കുറവുമൂലം ഒഴിവാക്കപ്പെട്ട സ്ക്കൂളിന്നടുത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള മാനേജ്മെന്ര് സ്ക്കൂളില്‍ എല്‍ കെ ജിക്ക് ഓരോ കുട്ടിക്കും രണ്ടായിരം രൂപ ക്യാപിറ്റേഷന്‍ ഫീ അടക്കേണ്ടിവന്ന കുട്ടിയുടെ ബന്ധുവായിരിക്കും നാമോരോരുരത്തരും... കളിച്ചു ചിരിച്ച് നടക്കേണ്ട പ്രായത്തില്‍ നല്ല തുക ക്യാപിറ്റേഷന്‍ ഫീ അടച്ച് തന്റെ കുട്ടി മറ്റുള്ളവരേക്കാള്‍ പിന്നിലാവാതിരിക്കാന്‍ ശ്രമിക്കുന്ന ഇടത്തരക്കാരന് എന്തുകൊണ്ട് തനിക്കീ അവസ്ഥ വന്നുവെന്ന് ചിന്തിക്കുന്നില്ല എല്‍ കെ ജിയില്‍ വരാനാകാത്ത കുട്ടിയെപറ്റി ചിന്തിക്കാതിരിക്കുന്നതുപോലെ, മൂന്നര വയസ്സുവരേയെങ്കിലും തന്റെ കുട്ടിയുടെ ജീവന് നിലനിര്‍ത്താനാവശ്യമായത് ചെയ്യാനാവാതെ പോയ അച്ഛനമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതുപോലെ..</span><br /><span style="color:#000000;"></span><br /><span style="color:#000000;">ഇവിടെ വേണ്ടത് ദിനാചാരണങ്ങളോ പ്രതിഞ്ജകളോ അല്ല, ഓരോ വ്യക്തിയുടേയും വ്യക്തിപരമായ പ്രവര്‍ത്തനമാണ്. ശിശുദിനം വര്ഷത്തിലൊന്നേയുള്ളുവെന്നതിനര്ത്ഥം മറ്റുള്ള ദിവസങ്ങളില്‍ അവരേക്കുറിച്ചോര്ക്കരുത് എന്നതാകരുത്.</span></span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com4tag:blogger.com,1999:blog-1021724443764245599.post-17355412612004497872009-09-23T04:55:00.000-07:002009-09-23T05:07:45.906-07:00വിയര്‍പ്പിന്റെ തിളക്കം..<span style="font-size:130%;color:#000000;">സ്വന്തം നാട്ടിലായിരുന്നിട്ടുപോലും ലോകാത്ഭുതമായിട്ടും താജ്മഹല്‍ ഇതുവരെ കാണാതിരുന്നതിന്റെ നഷ്ടം ഈജിപ്തുകാരനായ കൂടെ ജോലിച്ചുന്നയാള്‍ കഴിഞ്ഞ മാസം താജ്മഹല്‍ സന്ദര്‍ശിച്ചു വന്നതിനു ശേഷമുള്ള വിവരണങ്ങളില്‍ അനുഭവിക്കുകയായിരുന്നു. കണ്ണുകള്‍ക്കാനന്ദം പകര്‍ന്ന് മനസ്സിനു ശാന്തി നല്കി പ്രണയത്തിന്റെ സൌധം ഒരു കവിത പോലെയാണെന്നാണ് അയ്യുബ് ബിന്‍ അസ്ക്കരിയുടെ പക്ഷം. ഈജിപ്തിലെ പിരമിഡുകള്‍ പോലെയല്ല താജ്മഹല്‍ എന്നും പിരമിഡുകളേക്കാള്‍ നയന മനോഹരമാണ് താജെന്നും, താജിന്റെ അന്തരീക്ഷം നല്കുന്ന ഒരു പ്രത്യേക സുഖം വളരേയധികം യാത്ര ചെയ്തീട്ടുള്ള അയ്യൂബ് അസ്ക്കരിക്ക് മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ലെന്നദ്ധേഹം പറഞ്ഞപ്പോള്‍ കണ്ടില്ലെങ്കിലെന്താ താജ് എന്റെ നാട്ടിലെല്ലെ എന്നഭാവമായിരുന്നു എനിക്കെങ്കിലും ഉറച്ചിരുന്നു ഞാന്‍ അടുത്ത വട്ടം നാട്ടിലെത്തുമ്പോള്‍ താജിന്റെ പ്രണയം, ശാന്തി, മനോഹാരിത എല്ലാം വേണ്ടുവോളം നുണയുമെന്ന്.<br /><br />ഈ കുറിപ്പിനാധാരം ഒരിക്കലും താജിന്റെ രൂപഭംഗിയല്ല, പ്രണയമല്ല, നല്ല കാലാവസ്ഥയുമല്ല, താജിന്റെ നിര്‍മ്മിതിയും ഈജിപ്തിലെ പിരമിഡുകളുടെ നിര്‍മ്മിതിയും ബന്ധപ്പെടുത്തിയുള്ള അടിമത്തത്തെക്കുറിച്ചുള്ള അയ്യൂബിന്റെ ദിവസങ്ങളോളം നീണ്ടുനിന്ന നിരാശയോടെയുള്ള വാചാലതയായിരുന്നു. കെയ്റോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്തിട്ടുള്ള അയ്യുബ് ഒരിക്കലും ഒരു ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നില്ലെങ്കിലും യാത്രകളില്‍ ഏറെ താത്പര്യമുള്ള അയ്യൂബ്, തീരെ ചരിത്ര ബോദമില്ലാത്ത എന്റെ അടുത്ത് ഒരു ചരിത്ര പുസ്തകം തന്നെയായിരുന്നു.<br /><br />എ ഡി 650നും 1900നും ഇടക്കുള്ള ഒട്ടുമുക്കാല്‍ അടിമത്തത്തിന്റെ ലോക ചരിത്രം കുറഞ്ഞ രീതിയില്‍ കുറഞ്ഞ ദിവസം കൊണ്ട് ഞാന്‍ പഠിക്കാന്‍ തുടങ്ങുകയായിരുന്നു. തീര്‍ച്ചയായും അതിന്റെ ബെയ്സ് ചരിത്രങ്ങളുടെ ശേഷിപ്പുകളായ നിര്‍മ്മിതികള്‍ തന്നെയായിരുന്നു. പുരാതന ഈജിപ്ഷ്യന്‍ പുരാതന ഗ്രീസ്, അസീറിയ, റോമന്‍ ഭരണം എന്നിവയിലെല്ലാം ഒരു സംസ്കാരം എന്ന വണ്ണം അടിമത്തം നീതീകരിച്ചു പോന്നത് ആധുനിക യുഗത്തില്‍ നമുക്കൊക്കെ അന്യമാണെങ്കിലും ആഫ്രിക്കയടക്കമുള്ള പലഭാഗങ്ങളിലെന്ന പോലെ ലോകത്തിന്റെ പലയിടങ്ങളിലിന്നും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തുടരുന്നു എന്ന അറിവ് പോലും ഭയപ്പെടുത്തുന്നതാണ്.<br /><br />മറ്റേതു ചരിത്ര രേഖകളേക്കാള്‍ ചരിത്ര രേഖകളായിട്ടല്ലെങ്കിലും ബൈബിള്‍, ഇസ്ലാമിക ചരിത്രം എന്നിവ ഏറെ വിശ്വസനീയമാണെന്ന് അയ്യൂബിന്റെ അഭിപ്രായം. 1900നു മുമ്പുള്ള കാലഘട്ടങ്ങളിലെ ഏതാണ്ട് മുക്കാല്‍ ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള അടിമത്തം അനുഭവിച്ചവരാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു. അമേരിക്കന്‍ അടിമത്തം ആഫ്രിക്കന്‍ അടിമത്തം അറബ് അടിമത്തം യൂറോപ്യന്‍ അടിമത്തം എന്നീ കുപ്രസിദ്ധ അടിമത്തങ്ങളുടെ വ്യാപ്തി അതിന്റെ വന്‍ കരകള്‍ കടന്നുള്ള വ്യാപനവും കൈമാറ്റവും കൂടി അറിയുമ്പോഴാണ്. അടിമക്കച്ചവടം അടിമ സമൂഹം എന്നിവയെല്ലാം അക്കാലങ്ങളില്‍ വന്നിട്ടുള്ള പല മതങ്ങളുടേയും തളര്‍ച്ചക്കും വളര്‍ച്ചക്കും ഹേതുവായേന്നതും യാഥാര്‍ത്ഥ്യമാണെന്നിരിക്കെ, പല മതങ്ങളും അടിമത്ത വ്യ്വസ്ഥിതിയോട് നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും അടിമകള്‍ക്ക് ശോഭനമായ ഭാവി വാഗ്ദത്തം നല്കിയതും മറഞ്ഞും തെളിഞ്ഞും ഈ മതങ്ങള്‍ അടിമകളുടെ മോചനത്തിന് ആവേശം പകര്‍ന്നിരുന്നു എന്നുവേണം കരുതാന്‍. മതങ്ങള്‍ അവയുടെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തുന്നതോടെ അടിമത്തം ദൈവകോപമാണെന്ന കാഴ്ച്ചപ്പാടില്‍ എത്തപ്പെട്ടിരുന്നത് ആധുനിക യുഗത്തില്‍ അടിമത്തം നിയമം മൂലം നിരോധിക്കും മുമ്പേ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു എന്ന് മനസ്സിലാകുന്നു.<br /><br />ആദ്യകാലങ്ങളില്‍ നാട്ടുരാജ്യങ്ങള്‍ തമ്മില്‍, സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ സാധാരണമായിരുന്നതും അടിമത്തത്തിന് ചെല്ലും ചിലവുമായി എന്നു വേണം കരുതാന്‍, കാരണം ഓരോ യുദ്ധങ്ങളും ഓരോ സമൂഹത്തേയും അടിമകളാക്കുകയും അപൂര്‍വ്വം സമയങ്ങളില്‍ അടിമത്തത്തില്‍ നിന്നുള്ള രക്ഷ പ്രാപിക്കലുമായിരുന്നു. പ്രവാചകന് മൂസ(മോശ) യുടെ നേതൃത്തത്തിലായിരുന്നു അടിമത്തത്തിനെതിരേയുള്ള ആദ്യ് വിപ്ലവം നടന്നെതെന്ന് ലഭ്യമായ രേഖകള്‍ പറയുന്നു. ഫ്രഞ്ച് വിപ്ലവം, 1807 ലെ ബ്രിട്ടീഷ് പാര്ലമെന്ര് ആക്ട് തുടങ്ങി ഓരോ രാജ്യത്തും വ്യത്യസ്ത ഭരണങ്ങളില്‍ വ്യ്ത്യസ്ത കാലങ്ങളില്‍ നടന്ന സമരങ്ങളും നിയമ നടപടികളും ചരിത്രത്തിന്റെ ഭാഗമായികഴിഞ്ഞു.<br /><br />December 10 1948 United nations general assembly ‘universal declaration of human rights article for states, no one shall be held in slavery or servitude; slavery and the slave trade shall be prohibited in all their forms….<br /><br />അടിമ നിസ്സാരനാണ്, ഉപ്പും അരിയും പോലെ ചന്തയിലും കടകളിലും വില്‍കപ്പെടുന്നവന്‍. രാപ്പകലുകള്‍ ഭേദമില്ലാതെ പണിയെടുക്കാനായി പിറന്നവന്, സമ്പാദ്യമായി ശരീരമാസകലം ചാട്ടവാറടിയുടെ പാടുകളും മുഖത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുകോലുകളുണ്ടാകിയ കാളിമയും മാത്രമുണ്ടാകിയവന്‍. അവന്റെ നടത്തവും ഇരുത്തവും കിടപ്പും മാത്രമല്ല വിചാര വികാരങ്ങളുള്‍പ്പടെ എല്ലാം നിയന്ത്രിക്കപ്പെട്ടവന്‍, യജമാനന് മറ്റാര്‍ക്കോ അതിനെല്ലാം വിലനല്‍കിയിട്ടുണ്ടത്രെ.<br /><br />ആരാണ് അടിമ? ചരിത്രത്തിന് ചിരപരിചിതന്‍, കാരണം ചരിത്രം രചിച്ചതാരുമാകട്ടെ ചരിത്രം നിര്‍മിച്ചത് അടിമയാണ്. സംസ്കാര നാഗരികതകള്‍ വിളംബരം ചെയ്യുന്നത് അവന്റെ കരവിരുതിന്റെ കഥകളാണ്. ലോകാത്ഭുതങ്ങളിലധികവും അവന്റെ ചോരപ്പാടുകള്‍ പതിഞ്ഞവയാണ്. അടിമയുടെ ഗദ്ഗദങ്ങളും ചുടുനിശ്വാസങ്ങളും തപ്തവികാരങ്ങളും തളം കെട്ടി നില്‍ക്കാത്ത ഉത്തുംഗസൌധങ്ങള്‍ വിരളം. ഈജിപ്തിലെ പിരമിഡുകളും ആഗ്രയിലെ താജ്മഹലും, നാവടക്കി പണിയെടുക്കാന്‍ വിധിക്കപ്പെട്ട അടിമകളുടെ സ്മാരകങ്ങളാണ്। അവരാണ് അവയുടെ കനത്ത കരിമ്പാറകള്‍ അതിമനോഹരമായി അടുക്കി വെച്ചത്, അവ ചുമന്നു കൊണ്ടു വന്നതിന്റെ പാടുള്ളത് അവന്റെ പുറത്താണ്, അവയ്ക്കടിയില്‍പ്പെട്ട് ചതഞ്ഞു മരിച്ചതും അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടവന് തന്നെ। മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ മനോഹരമായതെല്ലാം ഉണ്ടാക്കിയത് അകം വെളുത്ത, പുറം കറുത്ത ഇങ്ങനെ കുറേ മനുഷ്യരായിരുന്നു. </span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com6tag:blogger.com,1999:blog-1021724443764245599.post-82094773795764218032009-09-10T04:59:00.000-07:002009-09-10T05:16:14.705-07:00ഇ എം എസ്സ് ഭവനങ്ങള്‍...<span style="font-size:130%;color:#000000;">മൂന്ന് ലക്ഷം ഭവന രഹിതര്‍ കേരളത്തിലുണ്ടെന്ന മുഖവുരയോടെയാണ് കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഒന്നര വര്‍ഷം മുമ്പ് ഇ എം എസ്സ് ഭവന നിര്‍മ്മാണ പദ്ധതി പ്രഖ്യാപികുന്നത്। പദ്ധതി പ്രഖ്യാപനം എന്ത് ചലനം കേരളത്തിലുണ്ടാക്കി എന്ന് പരിശോദിക്കുന്നത് അതുണ്ടാക്കിയ വന്‍ വിപരീത ഫലവും ഇപ്പോള്‍ ചില കണക്കുകളുടെ കളിയിലേക്കുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ്</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">2008-2009 പദ്ധതി കാലത്ത് 15 ശതമാനം തുക നീക്കി വെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അത്രയും തുക നീക്കി വെക്കുകയും പ്രസ്തുത പദ്ധതിക്കായ് പഞ്ചായത്ത് നഗര സഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്കാതിരുന്നതു മൂലം അത്രയും പണം 2008-09 പദ്ധതിക്കാലത്ത് സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവില്‍ കുറവ് വരികയുമുണ്ടായി। ഇത്രയും വലിയ സംഖ്യയുടെ പദ്ധതി ചിലവ് കുറവ് സംഭവിച്ചു എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി രണ്ട് മാസം മുമ്പ് പൊതു വേദിയില്‍ അഭിപ്രായപ്പെട്ടെങ്കിലും അതിലെ തൊണ്ണൂറു ശതമാനം വരുന്ന സംഖ്യാ ഈയൊരു പദ്ധതിക്കു വേണ്ടി നീകിവെച്ചതില് പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും ചിലവഴിക്കാന്‍ കഴിയാതെ പോയതിനാലാണെന്ന് അദ്ദേഹം വ്യക്തമാകുകയുണ്ടായില്ല.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">ഇതുമൂലം പ്രധാനമായ് ഒരു തിരിച്ചടി പാവപ്പെട്ട ഭവന രഹിതര്ക്കുണ്ടായത്, ഇ എം എസ്സ് ഭവന പദ്ധതി പ്രകാരം വീട് ലഭ്യമായില്ല എന്നതു മാത്രമല്ല, ഈയൊരു പദ്ധതിക്കു വേണ്ടി പഞ്ചായത്ത് നഗര സഭകള്‍ പണം നീക്കി വെച്ചതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം പദ്ധതിപ്രകാരം നിര്‍മ്മിച്ചു കൊടുത്തിരുന്ന ഭവന പദ്ധതി തമസ്ക്കരിക്കപെടുകയും അതുമൂലം ഒരു ശതമാനത്തിനെങ്കിലും ലഭ്യമാകെണ്ടിയിരുന്ന തലചായ്ക്കാനൊരിടെം എന്ന മോഹം നടപ്പാകാതെ പോയതുമാണ്।</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">പ്രഖ്യാപനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ റോള്‍। തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതി ചിലവില്‍നിന്ന് മൂന്നു വര്‍ഷം കൊണ്ട് നീക്കി വെക്കുന്ന പണവും ബാക്കിയുള്ളത് ലോണായും എടുക്കണമെന്നതും, ഇതേ ലോണ്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് അവര്‍ തന്നെ അടച്ചു തീര്‍ക്കണമെന്നതുമാണ്. ഈയൊരു കാര്യത്തില്‍ വ്യക്തത വരാത്തതും, അടുത്ത പത്തു വര്‍ഷം കൊണ്ട് ലോണ്‍ തിരിച്ചടക്കേണ്ടതാണെങ്കില് വരുന്ന പത്തു വര്‍ഷത്തെ പഞ്ചായത്തുകളുടേയും നഗര സഭ്കളുടേയും പദ്ധതി വിഹിതം കുറേ ഇപ്രകാരം പോകുന്നതുകൊണ്ട് അവര്‍ക്ക് പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരികയും അതൊരു സ്തംഭനാവസ്ഥയിലേക്ക് ലോക്കല്‍ ബോഡികളെ കൊണ്ടെത്തിക്കുകയും ചെയ്യും എന്നുള്ളതാണ്.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ വാല്മീകി അംബേദ്ക്കര്‍ ആവാസ് യോജന, ഭവന നിര്‍മ്മാണ ചേരി നിര്‍മ്മാണ പദ്ധതി ഇന്തിരാ ആവാസ് യോജന എന്നീ പദ്ധതികള്‍ 80ശതമാനം തുക കേന്ദ്രം പഞ്ചായത്തുകള്‍ നഗര സഭകള്‍ എന്നിവക്ക് നല്‍കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ കടലാസു പദ്ധതി കൊണ്ട് ലോക്കല്‍ ബോഡികളെ വട്ടം കറക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതും।</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">പദ്ധതിയുടെ ഗുണഭോക്തൃ കരടു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ആരോഗ്യ് ഇന്‍ഷൂറന്‍സ് പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നാണ്। ഈ ലിസ്റ്റ് ഒട്ടനവധി ബി പി എല്‍ കുടുംബങ്ങളെ ഒഴിവാക്കിയുള്ളതും അതിലേറെ അനര്‍ഹര്‍ കുടിയേറിയിട്ടുള്ളതുമാണെന്ന് പരക്കെ പരാതിയുള്ളതും അതോടൊപ്പം ഭരണകൂട രാഷ്ട്രീയ പാര്‍ട്ടിക്കാരെ മാത്രം ഉള്പ്പെടുത്തിയുട്ടുള്ളതുമാണെന്ന വിലയിരുത്തലുമുണ്ട്। ഇത് മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആട് കോഴി വീട് സംരംഭം പോലെ സ്വജനപക്ഷപാതത്തിനും വഴിവെക്കും തരത്തിലുള്ള ലിസ്റ്റുമാണെന്നാണ് പരാതികാര്‍ ചൂണ്ടികാണിക്കുന്നത്.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">സംസ്ഥാന സര്‍ക്കാര്‍ സഹായമില്ലാതെ ഇത് നടപ്പിലാക്കുക അസാധ്യമാണെന്നിരികെ സഹകരണ വകുപ്പുമായി സംയോജിച്ച് പദ്ധതി നടപ്പിലാക്കുവാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും അതും പാതി വഴിയിലാണ്। ഇത്തരുണത്തിലാണ് ഭവന പദ്ധതിയിലേക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പു പദ്ധതിയില്‍ നിന്ന് കണ്ടെത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വളഞ്ഞ വഴി നടപ്പിലാക്കുവാനുള്ള ശ്രമം. ഭവന പദ്ധതി നടപ്പിലാക്കുവാനുള്ള മനുഷ്യദ്ധ്വാനം തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് കൊണ്ട് നികത്താനാണ് സര്‍ക്കാര്‍ നീക്കം. അത്തരത്തിലുള്ള ഒരു കണ്കെട്ട് നടത്തുകയാണെങ്കില്‍ ഭവന നിര്‍മ്മാണത്തിന് കേന്ദ്ര വിഹിതം കൂട്ടാം ഭാവിയില്‍ സംസ്ഥാന ഗവണ്മെന്റെ ഇതിലേക്ക് വിഹിതം നല്കാന് ഉദ്ദേശികുന്നുണ്ടെങ്കില് അത് നാമമാത്രമാക്കുകയും ചെയ്യാം. ഫലത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യം സംസ്ഥാന ഗവണ്മെന്റെ വളഞ്ഞ വഴിയിലൂടെ തിരിച്ചു പിടിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഭവനപദ്ധതിയുമായി കൂട്ടികെട്ടുക വഴി ഇത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാം എന്ന രഹസ്യ അജണ്ടയും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ഇത് ഒരുത്തരവായി കൊണ്ടവരുവാനുള്ള നിയമപ്രശ്നങ്ങള്‍ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വമേധേയ ഇത നടപ്പില്‍ കൊണ്ടു വരണമെന്നതാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൊടുക്കുന്ന നിര്‍ദ്ദേശം.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള കേന്ദ്ര സ്കോളര്‍ഷിപ്പ് പദ്ധതി ഇത്തരുണത്തില്‍ മുദ്ര പേപ്പര്‍ വില്‍പ്പന നടത്തി വന്‍ സാമ്പത്തിക നേട്ടമുണ്ടാകിയ ഇതേ സംസ്ഥന സര്‍ക്കാര്‍ തന്നെയാണ് വയനാട് പദ്ധതിയും അലിഗര്‍ യൂണിവേഴ്സിറ്റി കാമ്പസ് പദ്ധതിയും പോലുള്ള പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഏത് ന്യൂന പക്ഷ പദ്ധതിയായാലും പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയായാലും അത് പരമാവധി നടപ്പില്‍ വരുത്തി സംസ്ഥാന ഗവണ്മെന്റിന്റെ ബഡ്ജറ്റ് അത് ലഭ്യമല്ലാത്ത സ്ഥലങ്ങളിലെക്ക് മാറ്റി ചിലവഴിച്ച് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കു ശ്രമിക്കാതെ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ജനസേവനങ്ങള്‍ കേന്ദ്ര ഗവണ്മെന്റിനേക്കൊണ്ട് ചെയ്യിച്ച് അവര്‍ക്ക് പേരെടുക്കാന്‍ തങ്ങള്‍ സമ്മതികില്ലെന്ന വാശി ഒരു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനേയും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയുമായേ കാണാന്‍ കഴിയുകയുള്ളൂ.</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1tag:blogger.com,1999:blog-1021724443764245599.post-71004523751467315322009-08-08T07:01:00.000-07:002009-08-23T04:00:54.442-07:00ആസിയാനും (ഇന്ത്യയുമല്ല) കേരളവും.<span style="font-size:130%;color:#000000;">ഒരു രാജ്യം മറ്റൊരു രാജ്യവുമായി അല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ കൂട്ടയ്മയുമായി ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആ കരാറിലെ ചില വ്യവസ്ഥകള്‍ ഒരു വിഭാഗത്തിന് എതിരാവുകയും ഭൂരിപക്ഷത്തിന് ഗുണകരമാവുമെങ്കില്‍ ആ രാജ്യം ശ്രമിക്കേണ്ടത് കരാറുമായി മുന്നോട്ട് പോകാനാണ്. ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് കേരളം എതിര്‍ക്കുന്ന മിക്കയിനങ്ങളും ഇപ്പോള്‍ നെഗറ്റീവ് ലിസ്റ്റിലാണുള്ളത്, ഒരു പക്ഷെ പിന്നീട് അത് നെഗറ്റീവ് ലിസ്റ്റില്‍ നിന്ന് നീക്കപ്പെട്ടേക്കാം, പക്ഷെ കരാറിലെ ഗുണഫലം ഇതിനെ എതിര്‍ക്കുന്നവര്‍ പറയും പോലെ ഒരു വിഭാഗം ഇറക്കുമതിക്കാര്‍ക്കു മാത്രമല്ല ഇന്നാട്ടിലെ ഭൂരിപക്ഷമായ പാവപ്പെട്ട ഉപഭോക്താക്കള്‍ക്കു കൂടിയാണെന്നുള്ള സത്യാവസ്ഥ ചില സങ്കുചിത ചിന്തകൊണ്ട് മറക്കപ്പെടുകയാണ്.<br /><br />കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്। ഇവിടെ നിന്ന് ഏതെല്ലാം കാര്‍ഷിക വിഭവങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട് എന്തെല്ലാം ഇറക്കുമതി എത്ര ശതമാനം തിരുവയോടെ ചെയ്യുന്നുണ്ട് എന്നീ കാര്യങ്ങള്‍ കാര്യകാരണ സഹിതം പരിശോദിക്കാതെ ഈയൊരു വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്തേണ്ടതാണ്। നമ്മുടെ നാട്ടില്‍ ഒരു വിഭാഗം (അവര്‍ വളരെ പ്രദാനപ്പെട്ട വിഭാഗം തന്നെയാണ് എന്ന സത്യാവസ്ഥ നിലനില്‍ക്കെ തന്നെ) ഉല്പാദിപ്പിക്കുന്ന വിളകള്‍ ലോകത്തെ മറ്റേതു മാര്‍കറ്റിനേകാളും കൂടിയ വില കൊടുത്ത് ഇവിടത്തെ ഭൂരിപക്ഷ ഉപഭോക്താവ് എന്തിന് വാങ്ങി ഉപയോഗികണം എന്ന് വിശദീകരിക്കേണ്ടതുണ്ട്। ഉദാഹരണത്തിന് പാമോയില്‍ ഇറക്കുമതിയിലൂടെ സ്വാഭാവികമായും കൊപ്രയുടെ വില തകരും। എന്നാല്‍ നമ്മുടെ രാജ്യത്തെ മൊത്തം ഉപഭോഗത്തിന് എന്തിന് കേരളത്തിന്റെ ഉപഭോഗത്തിന് പര്യാപ്തമായ രീതിയില്‍ ഇന്ന് കേരളത്തില്‍ നാളികേരം ഉല്പാദിപ്പിക്കപ്പെടുന്നുണ്ടോ? കേരളത്തേകാള്‍ ഇന്നത്തെ കാലത്ത് നാളികേരം കൂടുതല്‍ ഉല്‍പാദിപ്പികപ്പെടുന്ന തമിഴ്നാടും കര്‍ണ്ണാടകയും എന്തുകൊണ്ട് അവരുടെ വേവലാതിക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ചിരികുന്നു? കുറഞ്ഞ വിലക് പാമോയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമ്പോള്‍ അതിന്റെ ഇരട്ടിയും അതില്‍കൂടുതലും പണം നല്കി കൊപ്ര കര്‍ഷകരെ താങ്ങി നിര്‍ത്തേശ്ന്ട കടമ പാവപ്പെട്ട ജനങ്ങള്‍ക്കില്ല, എന്നാല്‍ സര്‍ക്കാര്‍ ഇകാര്യത്തില്‍ ഇടപെടുന്നതുകൊണ്ടാണ് കൊപ്രക്ക് താങ്ങു വില നിര്‍ണ്ണയിച്ച് ഈ വിഭാഗത്തെ സംരക്ഷിക്കുന്നത്, അത് നേരായ വിതത്തില്‍ സംസ്ഥാന ഗവണ്മെന്റെ നടപ്പിലാക്കുന്നില്ലെങ്കിലും ഇതാണല്ലോ വസ്തുത ॥<br /><br />ആസിയാന്‍ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വിളകള്‍ മലയോര പ്രദേശങ്ങളിലും കടല്‍ തീരത്തും സമൃദ്ധമായി സ്വമേധയ പൊട്ടിമുളച്ചു വളരുന്നവയല്ല, നമ്മുടെ കര്ഷകരെപ്പോലെ അവിടേയും കര്‍ഷകരുണ്ട്, അവിടേയും വയലുകളും മറ്റു കൃഷിയിടങ്ങളുമുണ്ട്, അവിടേയും സര്‍ക്കാരും ഉപ്ഭോക്താകളുമുണ്ട് അപ്പോള്‍ എന്തുകൊണ്ട് നമ്മുടേതിനേകാള്‍ കുറഞ്ഞ നിരക്കില്‍ അവര്‍ക്ക് ഉല്പാദനം നടത്താന്‍ കഴിയുന്നു, അവരേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം നിരക്ക് നമ്മുടെ വിളകള്‍ക്ക് വരുന്നു എന്നതും പരിശോദനാ വിധേയമാകേണ്ടതുണ്ട്। കഴിഞ്ഞ അഞ്ചു വര്‍ഷകാലത്ത് ലോകത്ത് കര്‍ഷകര്‍ക്ക് സബ്സീഡിയായും കടമെഴുതിത്തള്ളലായും താരതമ്യേന കൂടുതല്‍ ആശ്വാസമേകിയ രാജ്യം ഇന്ത്യയാണ് എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ഉല്പാദനം കുറയുന്നു, നമ്മുടെ ഉല്‍പ്പാദനക്ഷമത താഴോട്ടാകുന്നു.<br /><br />ഘട്ടം ഘട്ടമായുള്ള കരാര്‍ പൂര്‍ത്തീകരണത്തിനാണ് കരട് വ്യ്വസ്ഥ ചെയ്യുന്നത്, അതുപ്രകാരം നമുക്ക് ഏതാണ്ട് പത്തു വര്‍ഷത്തെ ഇടവേളയാണ് നമ്മുടെ പ്രസ്തുത വിളകളെ പുനരുദ്ധരിക്കുന്നതിനും ഈയൊരു വ്യ്വസ്ഥയുടെ പരീക്ഷണത്തിനും ലഭിക്കുന്നത്। തന്നെയുമല്ല ആസിയാന്‍ രാജ്യങ്ങള്‍ ഏതു തരത്തിലുള്ള രാജ്യങ്ങളാണ് എന്നുള്ളതും പ്രധാനമാണ്। ചൂഷണം ചെയ്യാന്‍ മാത്രം ഭരണ സംവിധാനം ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളല്ല ഇവയിലുള്ളതെന്നതും താരതമ്യേന ഇന്ത്യക്കാണ് ഇതില്‍ പ്രാധാന്യമെന്നതും ശ്രദ്ധികേണ്ടതാണ്, അതുകൊണ്ടാണ് നെഗറ്റീവ് ലിസ്റ്റ്(ഇതില്‍ നാനൂറില്‍ താഴെ വിഭവങ്ങളുണ്ട് എന്നാണ് അറിവ്) ഇന്ത്യക്ക് മാത്രമായി കരാറില്‍ വ്യ്വസ്ഥ ചെയ്യുന്നത്. 42 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടേതായ സംഘടനയാണ് അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് നേഷന്‍സ് (ആസിയാന്‍)। ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മലേഷ്യ, മ്യാന്മര്, ബ്രൂണെയ്, ഫിലിപ്പീന്‍സ് എന്നിങ്ങനെ പത്തുരാജ്യങ്ങളാണ് ഇതില്‍ അംഗങ്ങള്‍. 1992 മുതല്‍ ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട്. 2002 മുതല്‍ ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ സ്ഥിരമായി ക്ഷണിക്കപ്പെടുന്നുമുണ്ട്. മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാരപങ്കാളിയും കൂടിയാണ് ആസിയാന്‍.<br /><br />ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനിവാര്യതയെക്കുറിച്ചുകൂടി നാം ഈ അവസരത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്। ദക്ഷിണപൂര്‍വ്വേഷ്യന്‍ മേഖലയില്‍ വന്‍ശക്തികളായ അമേരിക്കയും ചൈനയും വ്യാപാരപരമായി പലതരത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്। ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെയെല്ലാം പ്രശ്നങ്ങളില്‍ ഇപ്പോള്‍ ചൈന സ്വാധീനം ചെലുത്തുന്നുണ്ട്। ഇന്ത്യയ്ക്കു കൈവന്നിരിക്കുന്ന ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ചൈനയും അതുപോലെ ജപ്പാനും മറ്റും ഈ മേഖല തങ്ങളുടെ കുത്തകയാക്കി മാറ്റുമെന്നു തീര്‍ച്ചയാണ്. അത് ഇന്ത്യയുടെ വ്യാപാരസാദ്ധ്യതകള്‍ക്ക് സ്ഥിരമായി തടയിടാനാണ് ഇടയാക്കുക<br /><br />കോമ്പ്രിഹെന്‍സീവ് ഇക്കണോമിക്സ് പാര്‍ട്ടണര്‍ഷിപ്പ് എഗ്രിമെന്റ് ആസിയാന്‍ രാജ്യങ്ങളുമായി നിലവില്‍ വന്നാല്‍ അത് ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും, കയറ്റ് ഇറക്ക് സര്‍വ്വീസ് മേഖലയ്ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഉല്‍പ്പന്ന സേവന മേഖലകളിലും നിക്ഷേപ മേഖലകളിലും വന്‍ വികസനത്തിന് ഈ കരാര്‍ വഴിതെളിക്കും. ആസിയാന്‍ രാജ്യങ്ങളിലേയ്ക്ക് താല്‍ക്കാലിക വികസനം എളുപ്പത്തില്‍ ലഭിക്കുന്നതു മൂലം സര്‍വ്വീസ് മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദഗ്ദ്ധന്മാര്ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. നമ്മുടെ രാജ്യവും ലോകവും മുന്നോട്ടുപോവുകയാണ്. ഒരു രാജ്യത്തിനും എല്ലാ വാതിലുകളും കെട്ടിയടച്ച് സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ ഇനി കഴിയുകയില്ല. കച്ചവടത്തില്‍ ഉഭയകക്ഷി സഹകരണവും റീജിയണല്‍ സഹകരണവുമൊക്കെ സ്വാഗതാര്‍ഹം തന്നെയാണ്.<br /><br />ഇന്ത്യയുടെ മൊത്തത്തിലുള്ള കാര്യത്തില്‍ കരാര്‍ അനുകൂലമാണ് എന്ന് വിലയിരുത്തപ്പെടുമ്പോഴും കേരളത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പകുതിയോളം കര്‍ഷകരുടെ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍ താത്ക്കാലികമായി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കയുളവാക്കുന്നതാണ്। അതുകൊണ്ട് തന്നെയാണ് പ്രസ്തുത കരാറിന്റെ മന്ത്രിസഭാ തീരുമാനത്തിനിടക്ക് സംസ്ഥാനത്തു നിന്നുള്ള രണ്ട് ക്യാബിനറ്റ് മന്ത്രിമാരും തങ്ങളുടെ ആശങ്ക അവിടെ അവതരിപ്പിച്ചത്। അങ്ങനെയുള്ള ആശങ്ക ഇന്ത്യയുടെ മൊത്തത്തിലുള്ള ആവശ്യത്തിനു പുറത്ത് വിജയം നേടാനാകില്ലെങ്കിലും നെഗറ്റീവ് പട്ടികയിലെ കേരളത്തിന്റെ പ്രാധിനിധ്യക്കൂടുതലും തുടര്‍ന്നുള്ള പരിഗണനക്കും സഹായകരമായേക്കും। അതായത് കരാര്‍മൂലം കേരളത്തിലെ പ്രത്യേക വിളകള്‍ക്ക്, കര്ഷകര്ക് പ്രചോദനപ്രധാനമായ വായ്പാ സൌകര്യവും സബ്സീഡിയും നല്‍കുക വഴി ലോക മാര്‍ക്കറ്റിനോടൊപ്പം നമ്മുടെ കര്‍ഷകരേയും ഉയര്‍ത്തുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ കേര്ളത്തിനുള്ള സ്വാധീനം ഉപകാരപ്പെടുത്തും വിധമുള്ള നീക്കം സംസ്ഥാന സര്‍ക്കാരും നടത്തേണ്ടിയിരിക്കുന്നു. അതൊരിക്കലും വയനാട് ജില്ലക്ക് കേന്ദ്രം നല്കിയ പാക്കേജ് നടപ്പാക്കാന്‍ കഴിയാതെ പോയതു പോലെയാകരുത്, നാളികേരത്തിന്റെ താങ്ങുവില നടപ്പിലാക്കുന്നതിലെ പിഴവു പോലെയാകരുത്, കുട്ടനാട്ടിലെ കര്‍ഷകരെ ദ്രോഹിച്ചതു പോലെയാകരുത്, കാരണം മെക്കനൈസേഷനും രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്നുള്ള സംരക്ഷണവുംമറ്റു ചൂഷണങ്ങളില്‍ നിന്നുള്ള സംരക്ഷണവും പ്രതിരോധവും പ്രതിഷേധവും നമ്മേ പൊട്ടക്കിണറ്റിലെ തവളകളാക്കാതിരികാന്‍ വേണ്ടികൂടിയുള്ളതാണ്.</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com5tag:blogger.com,1999:blog-1021724443764245599.post-51745853847568878982009-07-22T04:17:00.000-07:002009-07-22T04:36:01.966-07:00സഖാവേ,<span style="font-size:130%;color:#000000;">സി।പി।എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബാല്യകാലത്ത് ജീവിച്ച മ്യാന്മാറില് സഞ്ചരിച്ചുവരുന്ന മധുനായര്‍ ന്യൂയോര്‍ക്ക്, ചൈനയുടെ ഒത്താശയോടെ പാവപ്പെട്ട ആ രാജ്യത്തെ പട്ടാളഭരണകൂടം നടത്തിവരുന്ന കിരാത നടപടികളെക്കുറിച്ച് വികാരവായ്പ്പോടെ എഴുതുന്നു വീക്ഷണത്തില്‍॥<br /><br /><span style="color:#990000;">സഖാവേ,<br /></span>താങ്കള്‍ പിറന്നുവീണ ഭൂമിയില്‍ ഈയിടെ ഞാനെത്തി। പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പൂര്‍വ്വികരെത്തേടി മ്യാന്മാറില് അദ്ദേഹത്തോടൊപ്പം പത്തോളംദിനങ്ങള്‍ ഞാനലഞ്ഞുനടന്നു। ഏതൊരുനാട്ടിലെത്തിയാലും മലയാളി എവിടെയുണ്ടെന്നാരായുന്നത് ഈ ലേഖകന്റെ ശീലമാണ്. ആദ്യപടി ടെലിഫോണ്‍ ഡയറക്ടറി പരതലാണ്. തകര്‍ന്നടിഞ്ഞ സോവിയറ്റ് യൂണിയനില്‍ ടെലിഫോണ്‍ ഡയറക്ടറി സമ്പ്രദായം ഇല്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. മ്യാന്മാറില് ടെലിഫോണ്‍ സമ്പ്രദായം ഇന്ത്യയിലെ കാല്‍നൂറ്റാണ്ട് മുമ്പുണ്ടായിരുന്നതിനേക്കാളും പരിതാപകരം. ജനതയാകെ സൂക്ഷ്മനിരീക്ഷണത്തില്‍ നിറുത്തിയിരിക്കുന്ന പട്ടാളഭരണം ടെലിഫോണ്‍ ഡയറക്ടറി ഇറക്കാത്തതില്‍ അതിശയമൊന്നുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നായരേയും പിള്ളയേയും മേനോനേയും കുട്ടിയേയും കുര്യാക്കോസിനേയും കണ്ടുപിടിക്കുക അനായാസമാകുമായിരുന്നു. മ്യാന്മാറില് ഒരു മലയാളിയെത്തേടിയുള്ള അലച്ചിലിന്റെ അവസാനം എനിക്കൊരുസത്യം ബോധ്യമായി.<br /><br />ലോകത്തിലാദ്യമായിട്ടായിരിക്കാം ഒരു പ്രവാസലോകത്ത് മലയാളി അന്യംനിന്നിരിക്കുന്നു। യോംഗോണില്‍ അറുപതുകൊല്ലമായി ഹോട്ടല്‍ നടത്തിവന്നിരുന്ന ശ്രീധരന് നായര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഭാണ്ഡം മുറുക്കിക്കൊണ്ടിരിക്കുകയാണ്।സഖാവേ, യോംഗോണിലെ യുദ്ധസ്മാരകസെമിത്തേരിയില്‍ 27000 സൈനികരെ അടക്കംചെയ്തിരിക്കുന്നതില്‍ പതിനായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നുള്ളത് താങ്കള്‍ക്ക് വാര്‍ത്തയായിരിക്കുകയില്ലല്ലോ? അവിടെ മാധവന്‍പിള്ളയും ശങ്കരന്‍നായരും യേശുദാസന്‍നാടാരും സുഖനിദ്രയിലാണ്ടിരിക്കുന്ന ശവകുടീരങ്ങള്‍കണ്ട് വിപ്ലവങ്ങളുടെ ദുഃഖസത്യങ്ങള്‍ ഓര്‍മ്മവന്നു. പ്രധാനമന്ത്രിയടക്കം മുഴുവന്‍ ക്യാബിനറ്റ് അംഗങ്ങളേയും ഒറ്റയടിക്ക് കൂട്ടക്കൊല ചെയ്ത രക്തപങ്കിലചരിത്രമാണല്ലോ മ്യാന്‍മാറിന്റേത്. അരനൂറ്റാണ്ടിലധികം അധികാരം കൈയാളുന്ന പട്ടാളക്കാര്‍ കുറേക്കാലം സ്റ്റാലിന്‍പോലും സ്വപ്നംകാണാത്തവിധമുള്ള സോഷ്യലിസ്റ്റ് ഭരണവും പരീക്ഷിച്ചു.<br /><br />ലക്ഷപ്രഭുക്കളായിരുന്ന ഇന്ത്യാക്കാരുടെ സ്ഥാവരജംഗമസ്വത്തുക്കളെല്ലാം കണ്ടുകെട്ടി അവരെ പിച്ചക്കാരാക്കി ഇന്ത്യയിലേക്ക് തുരത്തിഓടിച്ചു। അന്നും ഈ ഭാരതപുത്രരെ രക്ഷിക്കുവാന്‍ അധികാരത്തിലിരുന്ന ഇന്ത്യന്‍സര്‍ക്കാര്‍ കൈവിരലനക്കിയില്ലായെന്നതും മറക്കാവുന്നതല്ല. ഇന്ത്യന്‍ വിദേശനയരൂപീകരണബാബുമാര്‍ക്ക് പാക്കിസ്ഥാന് ഫോബിയ മാത്രമാണല്ലോ അന്നും ഇന്നും മാനദണ്ഡങ്ങള്‍. മ്യാന്മാറുമായി നല്ല സൗഹൃദം ഇന്ത്യ ഇന്നും പുലര്‍ത്തുന്നു. കിരാതഭരണത്തിന്റെ അതിക്രൂരമനുഷ്യാവകാശ ധ്വംസനങ്ങള്‍ കക്ഷിഭേദമെന്യേ അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ കണ്ടില്ലായെന്നു നടിക്കുന്നു.മ്യാന്മാര് ജനതയുടെ മോചനസമരങ്ങളുടെ സിംബലായ ആങ്ങ്സാന്‍ സൂകീ പതിറ്റാണ്ടുകളായി തടവറയില്‍ക്കഴിയുന്നു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമരപോരാളികള്‍ ലോകംചുറ്റിയിരുന്നത് ഇന്ത്യന്‍ പാസ്പോര്ട്ടുകള് ഉപയോഗിച്ചാണ്. സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനതയോട് കൈകോര്‍ത്തുപിടിച്ചു മുന്നേറിയ നെഹ്റുനയങ്ങള്‍ അന്യംനിന്നതാവാം സൂക്കിയുടെ കാരാഗൃഹവാസം ഇന്ത്യാ ഗവണ്മെന്റിനെ അസ്വസ്ഥയാക്കാത്തത്.<br /><br />യു।പി।എ സര്‍ക്കാരിനെ താങ്ങിനിറുത്തിയകാലത്തും ഇടതുകക്ഷികളുടെ അജന്‍ഡയില്‍ മ്യാന്‍മാര്‍ജനതയുടെ മോചനം ഉള്‍ക്കൊണ്ടില്ല. സഖാവേ, താങ്കള്‍ മ്യാന്മാര് നാലഞ്ചുകൊല്ലങ്ങള്‍ക്കുമുമ്പ് സന്ദര്‍ശിക്കുകയും ബാല്യകാലസ്മരണകള്‍ അയവിറക്കുകയും ചെയ്തതായി വായിച്ചതോര്‍ക്കുന്നു. താങ്കള്‍പോലും ഈ നാടിന്റെ ഗതിയില്‍ എന്തേ ഇത്ര നിസ്സംഗനായി? മ്യാന്മാറിലെ പട്ടാളഭരണത്തിന്റെ നിലനില്‍പ്പ് ഒരൊറ്റരാഷ്ട്രത്തിന്റെ പിന്‍ബലത്തിലാണെന്ന് ഈ ലേഖകന്‍ മനസ്സിലാക്കുന്നു. താങ്കളുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഊഷ്മള ബന്ധമുള്ള ചൈനയുടെ ഉപഗ്രഹം പോലെ മ്യാന്മാര് ഇന്നുവര്‍ത്തിക്കുന്നു. ഇന്തോ-യു.എസ് ആണവക്കരാറിന്റെ അപകടങ്ങള്‍ ഹൃത്തിലേറ്റി, യു.പി.എ സര്‍ക്കാരിനുള്ള പിന്തുണപോലും താങ്കള്‍ പിന്‍വലിച്ചതില്‍ ചൈനയ്ക്കുണ്ടായ ആനന്ദം പരസ്യമാണല്ലോ. ചൈനയുടെ കോടികള്‍ താങ്കളുടെ പാര്‍ട്ടിഓഫീസിലേയ്ക്കൊഴുകിയെന്ന കിംവദന്തിപോലും അന്നുണ്ടായി.<br /><br />താങ്കള്‍ക്ക് നല്ലപിടിപാടുള്ള ചൈനീസ് നേതാക്കളോട് എന്തേ മ്യാന്മാറിനെ രക്ഷിക്കുവാന്‍ അപേക്ഷിച്ചു കൂടാ? മ്യാന്മാര് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളൊരു സ്വതന്ത്രരാഷ്ട്രമാണ്। കുറേ പട്ടാളക്കാരും അവരുടെ സില്‍ബന്തികളും ഒരുനാടിനെ കൊള്ളയടിച്ച് കുട്ടിച്ചോറാക്കിയിരിക്കുന്നതില്‍ താങ്കളുടെ വിപ്ലവപാര്‍ട്ടിക്ക് ഒന്നും പറയാനില്ലേ?സഖാവേ, ചൈനാനേതാക്കളോട് മിനിമം ചൈനീസ് വ്യവസ്ഥിതിയെങ്കിലും മ്യാന്മാറില് നടപ്പിലാക്കുവാന്‍ അപേക്ഷിക്കൂ। മാന്‍ണ്ടലേ നഗരത്തില്‍ എന്നേയുംകയറ്റി പ്രാകൃതസൈക്കിള്‍റിക്ഷവലിച്ച ടൂവിന്റെ ദയനീയ അപേക്ഷയാണിത്. അയാളുടെ അറുപതുകഴിഞ്ഞ പിതാവും ഇന്നും ഈ ജോലിചെയ്യുന്നുവെന്നും പറഞ്ഞു. മനുഷ്യാവകാശ ധ്വംസനങ്ങളുടെ കേളീരംഗമാണെങ്കിലും ഷാങ്ങ് ഹായ് തെരുവുകളില്‍ റിക്ഷാവലിക്കുന്നവര്‍ ഇല്ലായെന്നറിയുന്നു. മധുരമനോഹരമനോഞ്ജ ചൈനയുടെ ഭാഗമാക്കിയെങ്കിലും മ്യാന്മാറിനെ രക്ഷിക്കൂ.<br /><br />ആശംസകളോടെ, <span style="color:#006600;">മധുനായര്‍</span></span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com5tag:blogger.com,1999:blog-1021724443764245599.post-80705667012515017452009-07-13T04:48:00.000-07:002009-07-14T05:12:22.470-07:00അധിനിവേശം പുകയുമ്പോള്‍...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU-LfMqh_OfBuVnVueR1QncG58WuFS1gmswWMFyTfxthSQi4NvV3ZiK0QAjjOgY1Bd4ni6W4gEls2LLpwFfA2GrbZQ4MFtYgrXkcrBQ8tsB-ytG-ZnjREIXE1lmqkVSmIEsrPvTrfkrnI/s1600-h/20080429xxl20080419rebiyakadeer12.jpg"><img id="BLOGGER_PHOTO_ID_5358013775836831362" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU-LfMqh_OfBuVnVueR1QncG58WuFS1gmswWMFyTfxthSQi4NvV3ZiK0QAjjOgY1Bd4ni6W4gEls2LLpwFfA2GrbZQ4MFtYgrXkcrBQ8tsB-ytG-ZnjREIXE1lmqkVSmIEsrPvTrfkrnI/s200/20080429xxl20080419rebiyakadeer12.jpg" border="0" /></a><br /><div><span style="color:#000000;"><span style="font-size:180%;">അ</span><span style="font-size:130%;">ധിനിവേശത്തിന്റേയും വംശഹത്യയുടേയും വഞ്ചനയുടേയും ചരിത്രമാണ് ചൈനയുടെ വടക്കു പടിഞ്ഞാറന്‍ സിന്‍ചിയാന്‍ പ്രവിശ്യയിലെ ഉയിഗൂര്‍ വിഭാഗവും ഹാന്‍ വംശജരും തമ്മിലുണ്ടായ കലാപവും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് അക്രമത്തിനും അടിച്ചമര്‍ത്തലിനും പറയുവാനുള്ളത്।</span></span></div><br /><div><span style="font-size:130%;color:#000000;"></span></div><div><span style="font-size:130%;color:#000000;">തിബത്തന്‍ ജനതയോട് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുലര്‍ത്തിപ്പോന്നിട്ടുള്ള വിവേചനപൂര്‍ണ്ണമായ നയം തന്നെയാണ് ഉറുംക്വിയിലും അവിടത്തെ പരമ്പരാഗത ജനതയോടും ചൈനീസ് സര്‍കാര്‍ സ്വീകരിച്ചിട്ടുള്ളത്। നേരത്തെ കിഴക്കന്‍ തുര്‍കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് അധിനിവേശത്തിലൂടെ ചൈന സ്വന്തം ഭൂപ്രദേശമാകിയിട്ടുള്ളത്. അന്നുമുതലിന്നോളം ചൈനീസ് ഭാഷ വശമില്ലാത്ത കമ്മ്യൂണിസത്തോട് അനുഭാവമില്ലാത്ത ഉയിഗൂര്‍ വിഭാഗത്തോട് ചിറ്റമ്മ നയമാണ് ചൈനീസ് സര്‍ക്കാര്‍ എന്നും അവലംഭിച്ചിട്ടുള്ളത്. പ്രദേശം ചൈനയുടെ മറ്റുപ്രദശങ്ങളോടോപ്പം വളരാതിരുന്നതിനുള്ള ഒരു പ്രധാന കാരണവും ഇതു തന്നെ. തന്നെയുമല്ല, പ്രദേശത്ത് കുടിയേറുപ്പാര്‍ത്തിട്ടുള്ള ഹാന്‍ വംശജര്‍ കമ്മ്യൂണിസത്തോട് അടിമപ്പെട്ടു നില്കുന്നതുകൊണ്ടു തന്നെ സര്‍കാര്‍ തൊഴിലിലും അടുത്ത കാലങ്ങളില്‍ ആവിഷ്കാരമായിട്ടുള്ള സ്വകാര്യ സംരംഭങ്ങളിലും ഹാന്‍ വംശജര്‍കു തന്നെയാണ് തൊഴിലും മറ്റു സൌകര്യങ്ങളും ലഭ്യമായിട്ടുള്ളത്</span></div><br /><div><span style="font-size:130%;color:#000000;"></span></div><div><span style="font-size:130%;color:#000000;">മതപരമായി മുസ്ലീം മത വിശ്വാസികളായ ഉയിഗൂര്‍ വിഭാഗകാരോട് കമ്മ്യൂണിസ്റ്റ് സര്‍കാര്‍ നിഷേധാത്മകമായ നിലപാടിലൂടെ അവരുടെ മത സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയും ഒരു രണ്ടാംകിട പൌരന്മാരായി ഈ വിഭാഗത്തെ കാണുകയും ചെയ്തതിലൂടെയാണ് മുമ്പ് കമ്മ്യൂണിസ്റ്റ് അധിക്രമത്തിന് അടിയറവെക്കേണ്ടി വന്ന സ്വയം ഭരണവകാശത്തിനുവേണ്ടിയുള്ള പ്രചരണത്തിനും സര്‍കാരിനെതിരേയുള്ള പ്രതിഷേധത്തിനും നിര്‍ബന്ധികപ്പെട്ടത്. അടുത്തകാലത്തായി ഈ പ്രസ്ഥാനത്തിനു ലഭിച്ച ശക്തമായ നേതൃത്തം ചൈനീസ് സര്‍ക്കാരിനെ അങ്കലാപ്പിലാകി എന്നുള്ളതും കൊണ്ടു തന്നെയാണ് പരമ്പരാഗതമയി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും പാര്‍ട്ടി നേതൃത്തവും പുലര്‍ത്തിപ്പോന്നിട്ടുള്ള നരഹത്യയും രഹസ്യമായിട്ടുള്ള പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്തു നടപ്പിലാകിയതും പ്രദേശത്തെ മറ്റൊരു വിഭാഗമായ ഹാന്‍ വംശജരെ ഉയിഗൂര്‍ വിഭാഗത്തിനെതിരായി കലാപത്തിനിറങ്ങാന്‍ ആളും അര്‍ത്ഥവും നല്കിയതും.<br /></span></div><br /><div><span style="font-size:130%;color:#000000;"></span></div><div><span style="font-size:130%;color:#000000;">നൂറ്റിയെണ്‍പത്തഞ്ചോളം പേരുടെ മരണത്തിനും ആയിരക്കണകിനാളുകള്‍ക് പരികേല്‍കുന്നതിനും അനേകായിരം പേരുടെ പാലായനത്തിനും കാരണമായിട്ടുള്ള കലാപാനന്തരം സര്‍കാര്‍ ഒരു വിഭാഗത്തിനു നേരെമാത്രം പ്രതികാര നടപടികളെടുക്കുകയും മറുവിഭാഗത്തെ തലോടുകയും കൂടുതല്‍ അക്രമണത്തിന് തയ്യാറാകാന്‍ മറുവിഭാഗത്തിന് സന്ദേശം കൊടുക്കും വിധത്തിലുള്ള പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകുന്നതും തിബത്തിനേക്കാള്‍ പ്രശ്നബാധിതപ്രദേശമായി ഉറുംക്കി മാറും എന്നതിനുള്ള വ്യക്തമായ ഉദാഹരണങ്ങളാണ്.</span></div><br /><div><span style="font-size:130%;color:#000000;"></span></div><div><span style="font-size:130%;color:#000000;">പാര്‍ട്ടീ ആവാസ വ്യവസ്ഥക്കു പുറമേ ഒരാളും മറ്റൊരു പ്രതലത്തില്‍ ഒത്തുകൂടരുതെന്നും ആശയ വിനിമയം നടത്തരുതെന്നതുമായ കടുംപിടുത്തവും കാലാകാലങ്ങളായി തങ്ങളനുഭവിക്കുന്ന അടിച്ചമര്‍ത്തലിനും വിവേചനത്തിനും പരിഹാസത്തിനും പാത്രമായ ഒരു ജനവിഭാഗത്തിന്റെ ആത്മാവിഷ്ക്കാരം തന്നെയാണ് ഉയിഗൂര്‍ വിഭാഗത്തില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. തങ്ങളുടെ പിടിയില്‍ നിന്ന് കാര്യങ്ങള്‍ വിട്ടുപോകുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സര്‍ക്കാര്‍ അവരെ ഉന്മൂല നാശം നടത്തുന്നതിന് കണ്ടുപിടിച്ച മാര്‍ഗ്ഗം മുതലാളിത്തം ഇന്ന് ആവേശപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവാദത്തിനെതിരേയുള്ള നടപടികളില്‍ ഉള്‍പ്പെടുത്തി ഒരു ജനവിഭാഗത്തിന്റെ വേരറുക്കല്‍ തന്നെയാണ്. അതിന്നായി അവര്‍ ഒരു തെളിവും യുക്തിയുമില്ലാതെ അല്‍ഖായിദയുമായി ഉയിഗൂര്‍വിഭാഗം സന്ധിയിലാണെന്നും അല്ഖായിദയാണ് സര്‍ക്കാരിനെതിരായുള്ള ഈ വിഭാഗത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന അവാസ്തവമായ വാര്‍ത്ത പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും മുമ്പിലെത്തിച്ചത്. അത്തരം ഒരു ദുഷ്പ്രചരണത്തിലൂടെ ചൈന മനസ്സില്‍ കണ്ടത്, തങ്ങളുടെ നരഹത്യക്ക് ലോകത്തിന്റെ അംഗീകാരം ഉറപ്പാക്കുന്നതോടൊപ്പം അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയാര്‍ജ്ജിക്കലുമാണ്.</span></div><br /><p><span style="font-size:130%;color:#000000;"></span></p><p><span style="font-size:130%;color:#000000;"></span></p><p><span style="font-size:130%;color:#000000;">ലോകത്തിനുമുമ്പില്‍ വ്യക്തമായ തെളിവുകള്‍ വെക്കാനാവാതിരുന്നതിനാലും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പ്രതീഷിച്ച പ്രതികരണം ലഭിക്കാതിരുന്നതിനാലും സ്വന്തം രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയാതിരുന്നതിനാലും പിന്നീട് ചൈനക്ക് ഈ നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നു। പകരം അവര്‍ മുമ്പോട്ടു വെച്ച കണ്കെട്ട് ഉയിഗൂര്‍ നേതാവും അമേരിക്കയില്‍ വ്യ്വസായം ചെയ്യുകയും ചെയ്യുന്ന റാബിയ അമേരിക്കന്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കലാപത്തിന് പിന്തുണ നല്കുന്നതെന്നുമുള്ള വ്യാജ പ്രചരണം അഴിച്ചുവിട്ടുകൊണ്ടാണ്. പരസ്പര വിരുദ്ധമായ അമേരിക്കന്‍ ചാരപ്രവര്‍ത്തനവും അല്‍ഖായിദ ആരോപണവും ഇപ്പോള്‍ ചൈനക്കു തന്നെ ചര്‍ദ്ദിക്കും മനംപുരട്ടലിനും വഴിവെച്ചിരിക്കുകയാണ്.</span></p><p><span style="font-size:130%;color:#000000;"></span></p><p><span style="font-size:130%;"><span style="color:#000000;">സ്വന്തം നാട്ടില്‍ പ്രവാസികളായി ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ ആത്മരോദനമാണ് ചൈനയുടെ അധിനിവേശ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കാനാവുന്നത്। ചൈനയുടെ അധിനിവേശക്കണ്ണുകള്‍ ഇന്ത്യയുടെ പലഭാഗത്തേക്കും നീളുന്നതും ഇന്ത്യക്കാരന് എന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും വേവലാതിയുണ്ടാക്കുന്നതാണ്। രണ്ടായിരത്തിപ്പന്ത്രണ്ടോടെ അഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കുമെന്ന ഇന്ത്യന്‍ ഡിഫന്‍സ് രിവ്യൂ എഡിറ്റര്‍ ഭാരത് വര്‍മ്മയുടെ അഭിപ്രായ പ്രകടനം ഇത്തരുണത്തില്‍ പ്രാധാന്യം അര്ഹികുന്നു।</span></span></p><p><span style="font-size:130%;color:#000000;">ഗള്‍ഫ്രാജ്യങ്ങളാടക്കം മുസ്ലീം രാജ്യങ്ങള്‍ക്ക് അമേരിക്കയോടും മറ്റുചില പടിഞ്ഞാറന്‍ നാടുകളോടുമുള്ള വിയോജിപ്പും അസന്തുഷ്ടിയും മുതലെടുപ്പ് നടത്തി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ചൈനീസ് സാമ്പത്തിക സ്ഥിതി വളരെയേറെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ സ്വന്തം രാജ്യത്തെ മുസ്ലീം വിഭാഗത്തിനെതിരേയുള്ള ഈ കുതിരകയറ്റം മുസ്ലീം ഭരണകര്‍ത്താക്കളുടെ പുനര്‍ വിചിന്തനത്തിന് ഇടയാക്കും വിധത്തിലുള്ള ഇടപെടലുകളും ബോധവല്‍ക്കരണവും വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളില്‍ നിന്നുണ്ടായിട്ടുള്ളത് ചൈനയുടെ സാമ്പത്തിക രംഗത്തെ തെല്ലൊന്നുമല്ല ഉലക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം ചൈനയെ ബാധിക്കുന്നതില്‍ കാലതാമസം വന്നെങ്കിലും രാജ്യത്തെ പതുക്കെ പതുക്കെ വിഴുങ്ങുന്ന രീതിയില്‍ അത് വളര്‍ന്നു വരുന്നു എന്നതാണ് സര്‍ക്കാര്‍ രഖകള്‍ തന്നെ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയും രാജ്യത്തെ അന്തഛിദ്രവും മറ്റേതൊരു വികസിത-ദുരഭിമാന രാജ്യത്തെ പോലെയും മറ്റുരാജ്യങ്ങളുമായുള്ള വിദേശനയങ്ങളില്‍ മാറ്റം വരുത്തിയും അവരുമായി തര്‍ക്കങ്ങളിലും ചെറിയ ചെറിയ അതിര്‍ത്തി നിര്‍ണ്ണയരഖാ ലംഘനവും നടത്തി ജനശ്രദ്ധ തിരിച്ചു വിടുവാനുള്ള ശ്രമം മേല്‍ പറഞ്ഞ ഇന്ത്യാ ആക്രമണത്തിന്റെ ഗൂഡതീരുമാനങ്ങളില്‍ പെടും.</span></p><br /><p><span style="font-size:130%;color:#000000;">അതുകൊണ്ടൊക്കെ തന്നെ അധിനിവേശവും കൊള്ളയ്ടിയും മുതലാളിത്തത്തിന്റെ മാത്രം കുത്തകയല്ല, മറിച്ച് അത് കമ്മ്യൂണിസത്തിന്റെതു കൂടിയാണെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് ചൈനയുടെ വംശീയ ഉന്മൂലനത്തിന്റെ വര്‍ത്തമാന ഭാഷ്യം. അത് അഫ്ഗനിലൂടെ കടന്നുപോകുന്നു, ചെച്നിയയിലൂടെ കടന്നു പോകുന്നു തിബത്തിലൂടെ പിന്നെ പിന്നെ അത് വ്യപരിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു അധികാരവര്‍ഗ്ഗമാണോ ഏതൊരു പ്രത്യയശാസ്ത്രമാണോ അതിന് താങ്ങും തണലുമാകുന്നത് അതിന്റെ ദൌര്‍ഭല്യം കൂടിയാണത് കാണികുന്നതെന്ന് വിലയിരുത്തേണ്ടി വരും അത്യന്തികമായി സത്യത്തിനും നീതിക്കുമാണ് വിജയം എന്നു വരുമ്പോള്‍...</span></p>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com3tag:blogger.com,1999:blog-1021724443764245599.post-11770733329192745032009-06-21T02:30:00.000-07:002009-06-21T02:32:41.780-07:00കടത്തുകാരന്റെ മകന് കടത്തുകാരന്.........ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് ഇളംകാറ്റാല്‍ മുടിയൊതുക്കി പുഴയോരത്തെ കൂലിപ്പണിക്കാരോട് ഉറക്കെ വര്‍ത്തമാനം പറഞ്ഞ അക്കരെയിക്കരെയുള്ള വള്ളം തുഴച്ചില്‍ ഹരമായിത്തീര്ന്നതിനു കാരണം, വള്ളം തുഴച്ചിലിനോടുള്ള പ്രിയം മാത്രമായിരുന്നില്ല, മറിച്ച് പുഴയോടും വള്ളത്തിനോടുമുള്ള കടപ്പാടുമായിരുന്നു। പന്ത്രണ്ടു വര്‍ഷം മുമ്പ് ഉപ്പും തുരുത്തിപ്പുഴക്കു കുറുകെ പാലം വരുന്നതുവരെയുള്ള ഇരുപത്തഞ്ചു വര്‍ക്കാലത്തോളം കടത്തു വള്ളം തുഴഞ്ഞിരുന്നത് എന്റെ പിതാവായിരുന്നു। പഠനക്കാലത്തു തന്നെ ശനിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലും പിതാവിനെ മറ്റു കൂലിപ്പണിക്ക് വിട്ട് തുഴച്ചില്‍ ജോലി ഞാന്‍ ഏറ്റെടുക്കാന്‍ കാരണം പിതാവിന് ഈ കടത്തു തൊഴിലില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം കുടുംബത്തിന്റെ ചിലവിന് തീരെ തികയാതിരുന്നതുകൊണ്ടാണ്.<br /><br />ഉത്ഘാടനാഘോഷങ്ങള് താഴെ വള്ളക്കൊമ്പിലിരുന്ന നോക്കിക്കൊണ്ടിരുന്ന പിതാവിന്റെ കണ്ണിലെ ദൈന്യത ഇന്നും നെഞ്ചിലെ നീറ്റലാണ്। ജീവിതം തുടങ്ങുന്നത് അവിടം മുതല്‍ തന്നെയാണ്। അന്നാളുകളിലാണ് ജോലിയാവശ്യാര്‍ത്ഥം ബോംബെ, ഡല്‍ഹി അവസാനം ഗള്‍ഫിലും എത്തപ്പെടുന്നത്. പിന്നെയും കാലം ഇണങ്ങിയും പിണങ്ങിയും............... വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടിലെത്തിയ സമയം പാലം അപകടാവസ്ഥയിലായി, കോണ്ട്രാക്റുകാരന്റെ ലീലാ വിലാസങ്ങള്‍, പാലം റിപ്പയറിനായി രണ്ടാഴ്ച്ചയോളം അടച്ചിടുന്നു, രണ്ടാഴ്ച്ച സമയത്തേക്ക് പഞ്ചായത്തിന് ഒരു കടത്തുകാരനെ വേണം, ആരും ഇരുനൂറു രൂപ കൂലിക്ക് തയ്യാറല്ല, രണ്ടാഴ്ച്ച നേരത്തേക്കല്ലെ ഞാന്‍ തയ്യാറായി. ആഘോഷമായി തന്നെ രണ്ടാഴ്ച്ച എന്നുള്ളത് മൂന്നാഴ്ച്ചയായി ജോലി കൃത്യതയോടെ ചെയ്തു തീര്‍ത്തു. വര്‍ഷങ്ങളായി കാണാത്തവരെ കണ്ടും കുശലം പറഞ്ഞും പഴയ കാര്യങ്ങളിലേക്കും കാലത്തേക്കും തിരിച്ചു പോക്ക്, സുന്ദരം....<br /><br />അതിനിടെ ഒരു മോഹം പൂവണിയുന്നു, സ്വന്തമായൊരു വീട്, വീട് പണിയുന്നതിനേറെ മുമ്പ് തന്നെ വീടിന് ഒരു പേര് മനസ്സില്‍ പണിതു വെച്ചിരുന്നു, 'കടത്തുകാരന്'. പഞ്ചായത്തില്‍ നിന്ന് വള്ളം തുഴഞ്ഞ കൂലി നാട്ടില്‍ നിന്ന് പോരുന്നതു വരെ കിട്ടിയിരുന്നില്ല, അതുകൊണ്ടു തന്നെ കൂലി പിതാവിനെ ഏല്‍പ്പിക്കാനുള്ള പേപ്പറില്‍ ഒപ്പിട്ടു പോന്നു, കഴിഞ്ഞ ദിവസം ആ പണം പിതാവിന് ലഭിച്ചിരിക്കുന്നു. അതെ ഞാന്‍ ഇവിടെ ഇരുന്നെല്ലാം കാണുന്നുണ്ട് എന്റെ പിതാവിന്റെ കണ്ണുകളിലെ തിളക്കം. വികസനത്തിന്റെ വഴിയരങ്ങളില് പകച്ചു നിന്നു പോയ എന്റെ മനസ്സിന്റെ വികസിക്കാത്ത ഒരു വേവലാതിയായിരുന്നുവാ തുക, വേണ്ടാഎന്ന് ഒരിക്കലും പറയാന്‍ എനിക്ക് കഴിയുമായിരുന്നില്ല.കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com3tag:blogger.com,1999:blog-1021724443764245599.post-32733179150935851002009-05-12T02:42:00.000-07:002009-05-12T02:45:33.775-07:00തകര്‍ച്ചയുടെ പേര് വിജയം എന്നാകുമ്പോള്തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച വിദ്യാര്‍ത്ഥിയോട്, തന്നോട് ഏറ്റവും കൂടുതല്‍ അനുസരണക്കേട് കാണിച്ച വിദ്യാര്‍ത്ഥിയോട് ഒരു അദ്ധ്യാപകന് നല്കാവുന്ന ഏറ്റവും വലിയ ശിക്ഷ, പരീക്ഷയില്‍ അവന് മനപ്പുര്‍വ്വം ഏറ്റവും കൂടുതല്‍ മാര്‍ക്ക് കൊടുക്കലാണ്, അല്ലാതെ അവനെ പരീക്ഷയില്‍ മനപ്പൂര്‍വ്വം പരാജയപ്പെടുത്തലല്ല। എവിടേയോ കേട്ട് മറന്ന വരികളാണിത് എങ്കിലും ഇപ്പോളത് ഓര്‍ക്കാന്‍ കാരണം എസ്സ് എസ്സ് എല്‍ സി വിജയ ശതമാനവും വിദ്യഭ്യാസ മന്ത്രിയുടെ പെടാപാടും കണ്ടപ്പോഴാണ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് 95ഓ 98 ഓ ആകാമായിരുന്ന വിജയശതമാനം 92ല്‍ ഒതുക്കാന്‍ വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിജയശതമാനം എത്രയാവണം എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഉത്തരക്കടലാസ് പരിശോധിക്കാന്‍ അദ്ധ്യാപകരെ അതിന് നിയോഗിക്കുന്നത്. അതെ വിപ്ലവങ്ങളുടെ ചില അന്വാര്ത്ഥങ്ങള്.<br /><br />വിപ്ലവങ്ങളുടെ ഉപ വിപ്ലവങ്ങളായി വരുന്ന ചില വിഷയങ്ങളാണ് ചോദ്യപേപ്പറില്‍ തെറ്റുകള്‍ കൂടെകൂടെ വരിക, സോര്ട്ടിങ്ങ വിഭാഗത്തില്‍ എല്ലാവരും ഒരൊറ്റ നിമിഷത്തില്‍ അന്ധരാവുക, രേഖാമൂലമുള്ള വിഞ്ജാപനത്തിനു പകരം വാക്കാലുള്ള വിഞ്ജാപനത്തിന് സ്കോര്‍ കൂടുക എന്നിവയൊക്കെ। ഉത്തരമെഴുതാനുള്ളിടത്ത് വെറുതെ നമ്പര്‍ മാത്രം ഇടുക, ഉത്തരം എഴുതാനുള്ള ശ്രമം നടത്തുക, ചോദ്യം മനസ്സിലാക്കിയാല്‍ മാര്‍ക്ക് കൊടുക്കുക ഇവയെല്ലാം ചില വിപ്ലവങ്ങള്‍ക്ക് വന്‍ പിന്തുണ കൊടുക്കും.<br /><br />എസ്സ് എസ്സ് എല്‍ സി വിജയിച്ചവനും തോറ്റവനും ഓരെ വിലയുണ്ടാകുന്ന വിധം എസ് എസ് എല്‍ സി ബുക്കിന് കടലാസിന്റെ വിലപോലുമില്ലാതാക്കി ഒരു മണ്ഡശ്ശേരി മന്ത്രി നമ്മുടെ എസ് എസ് എല്‍ സി എന്ന പ്രധാനമായൊരു പരീക്ഷാ സമ്പ്രദായത്തെ അടിച്ചു തകര്‍ത്തിരിക്കുകയാണ്। വിജയ ശതമാനം കൂടുന്നത് ഒരു സംസ്ഥാനത്തിന് അഭിമാനം നല്കുന്ന വിഷയം തന്നെയാണെങ്കിലും ആ വിജയ ശതമാനം നല്കുന്ന തണലില്‍ യോഗ്യതയില്ലാത്ത കുട്ടികള്‍ (അ)യോഗ്യത നേടുന്നത് ഒരു ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമാണ്। അത്തരത്തിലൌള്ള വിജയ ശതമാനത്തെ വിമര്‍ശിക്കുന്നവര്‍ അസൂയാലുക്കളും രാഷ്ട്രീയ വിരോധികളും ആണെന്ന വാദവും ആ വിഷയത്തെ വസ്തുതാപരമായി ന്യായീകരിക്കാന്‍ സാധിക്കാത്തതു കൊണ്ടുതന്നെയാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നല്ല വിജയ ശതമാനമാണ് എസ്സ് എസ്സ് എല്‍ സിക്കുണ്ടായതെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയണമായിരുന്നെങ്കില്‍ അത്തരത്തിലുള്ള എസ്സ് എസ്സ് എല്‍ സി എഴുതാന്‍ ശ്രമിച്ച കുട്ടിയെങ്കിലും വിജയിക്കാതിരിക്കണമായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശക്തികള്‍ കേരളത്തിലെ ഇടതു പക്ഷം മാത്രമോ എം എ ബേബി മാത്രമോ അല്ല, നല്ല രീതിയില്‍ നടന്നു വന്നിരുന്ന ലോകത്തിനു തന്നെ മാതൃകയായിരുന്ന ഒരു വിദ്യഭ്യാസ സമ്പ്രദായത്തെ തകര്‍ക്കേണ്ട് ലക്ഷ്യവുമായി ഒരു അന്താ രാഷ്ട്ര ഗൂഡാലോചന നിഴലിക്കുന്നുണ്ട്. അത് വിളിച്ചു പറയേണ്ട് ആളുകള്‍ പുരോഗമന വാദികള്‍ ആയതുകൊണ്ട് ഇടതുപക്ഷക്കാരും ഇടതുപക്ഷക്കാരായതുകൊണ്ട് നാക്ക് പാര്‍ട്ടിക്ക് പണയം വെച്ചവരുമായതുകൊണ്ടണ്.<br /><br />സാമ്പത്തിക മാന്ദ്യം എല്ലാ വിഭാഗങ്ങളിലും അതിന്റെ കരിനിഴല്‍ വീഴ്ത്തിയിട്ടും അതിലൊന്നും കുലുങ്ങാതെ ചില അക്കങ്ങളുടെ മുകളില്‍ നിന്ന് കയറി നിന്ന് കേരള ജനതക്കു നേരെ പല്ലിളിച്ച് കാട്ടുകയാണ്.കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1tag:blogger.com,1999:blog-1021724443764245599.post-14248973391440563722009-05-06T02:10:00.000-07:002009-05-07T02:42:47.454-07:00നിലപാടുകളില്‍ ചിലത്...തിരഞ്ഞെടുപ്പ് ഫലം എന്തായിരുന്നാലും ചില നിലപാടുകള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തീരാശാപം പോലെ പിന്തുടരും എന്നത് മൂന്നരത്തരമാണ്। അതില്‍ പ്രധാനം ന്യൂനപക്ഷ ദളിത് നിലപാടുകള്‍ തന്നെ.<br /><br />കേരളത്തിലെ പ്രധാനപ്പെട്ട ദളിത് സംഘടനകളായ ളാഹ ഗോപാലന്റെ നേതൃത്തത്തിലുള്ള ദളിത് വിഭാഗവും ജാനുവിന്റെ നേതൃത്തത്തിലുള്ള ദളിത് വിഭാഗവും കേരള പുലയര്‍ മഹാ സഭയും വ്യാക്തവും ശക്തവുമായ നിലപാടുകളിലൂടെ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല തിരഞ്ഞെടുപ്പില്‍ യു ഡി എഫിനു വേണ്ടി പ്രവര്ത്തിക്കുഅക കൂടി ചെയ്തിരിക്കുന്നു। ഇത്തരത്തിലുള്ള ദളിത് പിന്തുണ വളരെ ശക്തമായ ഒരു പ്രചരണത്തിലൂടെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ യു ഡി എഫ് നേതൃത്തം പരാജയപ്പെട്ടെങ്കിലും തങ്ങളുടെ പിന്തുണ ആത്മാര്ഥാതയോടെ നിറവേറ്റുന്നതില്‍ ഈ സംഘടനകള്‍ ശ്രദ്ധാലുക്കളായിരുന്നു। പരമ്പരാഗതമായി ഇടതുപക്ഷത്തിനു കിട്ടിക്കൊണ്ടിരുന്ന പിന്തുണയാണിത്, തന്നെയുമല്ല പാവപ്പെട്ടവന്റെയും അധസ്ഥിതന്റെയും രക്ഷകനെന്ന് സ്വയം പ്രഖ്യാപിച്ച് ഇത്രയും കാലം തങ്ങളെ വഞ്ചിക്കുകയായിരുന്നു ഇടതുപക്ഷം എന്ന് ഇനിയും ഇടതുപക്ഷത്തിന് വാലാട്ടി നില്ക്കുന്ന ദളിതന്റെ മനസ്സിലും നാമ്പ് തലനീട്ടിത്തുടങ്ങിയെന്നത് വസ്തുതയാണ്.<br /><br />മൂലമ്പിള്ളികളും ചെങ്ങറയും മൂന്നാറും ഒന്നും ഒന്നിന്റെയും അവസാനമല്ല, മൂലമ്പിള്ളിയിലെ സമരക്കാര്‍ നക്സല്‍ ആകുന്നതും ചെങ്ങറയിലെ സമരക്കാര്‍ കള്ളന്മാരാകുന്നതും മൂന്നാറിലെ വന്‍കിട റിസൊര്‍ട്ട് ഉടമകള്‍ സഖാക്കളാകുന്നതും അറിഞ്ഞതില്‍ ചിലതു മാത്രമാണ്, അറിയാത്തത് അനേകായിരമാണ്... ഇവിടേയാണ് അടിച്ചമര്‍ത്തപ്പെട്ടവനും ഇടതുപക്ഷവും അകന്നു അകന്നുപോകുന്നിടം. അമ്യൂസ്മെന്റെ പാര്‍ക്കുകളും പഞ്ചനക്ഷത്ര പാര്‍ട്ടി ഓഫീസുകളും സമ്മേളന മഹാമഹങ്ങളും അതിനൊരു ആര്‍ഭാടം മാത്രമല്ല, പാവപ്പട്ടനോടുള്ള ഒരു ഇളിച്ചുകാട്ടല്‍ കൂടിയാണ്.<br /><br />മുസ്ലീം പിന്തുണ പണ്ട് മുതലേ ഇടതുപക്ഷത്തിനെതിരായിരുന്നു, എന്നാല്‍, ഒരു പത്ത് വര്ഷത്തിനിപ്പുറത്തേക്കുള്ള ഇടതു പക്ഷത്തിന്റെ ചരിത്രം എടുത്ത് പരിശോദിച്ചാല്‍ ഇടതുപക്ഷം അങ്ങോട്ടും മുസ്ലിം സമുദായം ഇങ്ങോട്ടും അടുക്കുന്ന രേഖാചിത്രം ലഭ്യമാണ്। എന്നാല്‍ അതിന്റെ വേഗതയും വ്യാപ്തിയും പോരാ എന്ന് നാടന്‍ സഖാവ് മുതല്‍ ചിന്തിച്ചു തടങ്ങിയ കാലത്താണ് എ പി വിഭാഗം പി ഡി പി, ജമാഅത്തെ ഇസ്ലാമി ഐ എന്‍ എല്‍ എന്നീ പിടി വള്ളികള്‍ കിട്ടിയത്. ഇത്തരത്തിലുള്ള വള്ളികള്‍ തീര്‍ത്ത കെട്ടുപാടുകള്‍ ഇനിയുള്ള ഇടതുപക്ഷ പ്രതലത്തിലേക്ക് കടന്നു വരാനിരിക്കുന്നതേയുള്ളൂ. ഇതൊക്കെ തന്നെയാണെങ്കിലും ദേശീയ തലത്തില്‍ നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ ഇടതുപക്ഷത്തെ മുസ്ലീം വിരോദികളായി കാണുന്നതില്‍ ഇടതുപക്ഷ അനുഭാവികള്‍ക്കു തന്നെ മടിയുണ്ടായില്ല. എങ്കിലും അന്തര്‍ദേശീയ നിലപാടുകളില്‍ ഇടതുപക്ഷം മുസ്ലീം അനുഭാവ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന അവബോദം ദേശീയ തലത്തിലുള്ള മുസ്ലീം സംഘടനകള്‍ ഇടതുപക്ഷത്തിനനുകൂലമായി നിലപാട് സ്വീകരിക്കാന്‍ കാരണമായിട്ടും, അവര്‍ ഒന്നിച്ച് ഇടതുപക്ഷത്തിനനുകൂലമായ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ പരാജയപ്പെട്ടത് നന്ദിഗ്രാമില്‍ തട്ടിയായിരുന്നു. പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുക മാത്രമല്ല മുസ്ലീംകള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവരെ തോക്കിനിരയാക്കുകയും അവരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അവരെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്ത ഇടതുപക്ഷത്തിന്റെ ചില മുസ്ലീം അനുക്കുല പ്രസ്ഥാവനകളില്‍ മാത്രം വിശ്വസിച്ച് അവര്‍ക്കനുകുലമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് മില്ലി കൌണ്‍സില്‍ ജമാത്തെ ഇസ്ലാമി ഉലമാ കൌണ്‍സില്‍ തടങ്ങിയവരെ സ്വയം വിലക്കുകയായിരുന്നു.<br /><br />കൃസ്ത്യന്‍ വിഭാഗം അടുത്തകാലങ്ങളില്‍ ഇടതുപക്ഷത്തിനനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്റെ സുഖലോലുപത അനുഭവിച്ചു വരികായായിരുന്നു ഇടതുപക്ഷ നേതൃത്തം, എന്നാല്‍ അവര്‍ അധികാരത്തില്‍ എത്തിയ അന്നുമുതലിന്നോളം കൃസ്ത്യന്‍ സ്ഥാപനങ്ങളേയും പുരോഹിതന്മാരേയും വിശ്വാസികളേയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന്, ഒരുവേള മാറിനിനിന്നതിന് യു ഡി എഫിനോട് പരിഭവം കാണിക്കാതെ മടങ്ങി വന്നത് യു ഡി എഫിന് ശക്തി പകര്‍ന്നു എന്നതിലുപരി ഇടതുപക്ഷത്തിന്റെ വിശ്വാസത്ത്കര്ച്ചയായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക। ഓറീസ്സയിലെ നിലപാടുകള്‍ ഇടതുപക്ഷം വിചാരിച്ചതുപോലെ അനുകൂലമായല്ല പ്രതികൂലമായാണ് പ്രഹരമേല്‍പ്പിക്കാന്‍ പോകുന്നതെന്ന് ഇടതുപക്ഷ നേതൃത്തം വിലയിരിത്തിക്കഴിഞ്ഞെങ്കിലും അതിന്റെ വ്യാപ്തി ഇനിയും സ്ഥിരീകരിക്കപെട്ടിട്ടില്ല।<br />പ്രസ്ഥാവനകളിലോ നിലപാടുകളിലോ മാത്രമല്ല കാര്യം മറിച്ച്, പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുമ്പോള്‍ ആ അവസരം എങ്ങിനെ വിനിയോഗിച്ചു എന്നതും, ഭരണം കിട്ടുമ്പോള്‍ ആ ഭരണത്തിന്റെ സാധ്യതകള്‍ സന്തുലിതമായി വിനിയോഗിക്കുന്നതില്‍ എത്രമാത്രം വിനിയോഗിച്ചു എന്നതും വിലയിരുത്തപ്പെടും എന്നതും ഇടതുപക്ഷം അറിയേണ്ടിയിരിക്കുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഇന്നത്തെ അവസ്ഥ എന്തുകൊണ്ടുണ്ടായി എന്ന് ഇടതുപക്ഷം തരം താഴ്ത്തിപ്പറയുമ്പോള്‍ സ്വന്തം വളര്‍ച്ചയുടെ തളര്‍ച്ച മനസ്സിലായിട്ടില്ല. ഇത്തരത്തിലുള്ള ചര്‍ച്ചകളും പരിണത ഫലങ്ങളും റിസള്‍ട്ട് വന്നതിനു ശേഷം ജനങ്ങള്‍ക്ക് വിടാം.കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com4tag:blogger.com,1999:blog-1021724443764245599.post-88257338477269039242009-04-01T02:06:00.000-07:002009-04-01T02:10:17.988-07:00മായാബെന്‍.....<span style="font-size:130%;color:#000000;">ഏതൊരു യുവതിയേയും പോലെ നിങ്ങളും പ്രണയിക്കാന്‍ തുടങ്ങിയത്....'നിങ്ങളൊരു അമ്മയാകാന്‍ പോകുന്നു' എന്ന് ഒരു ചെറു പുഞ്ചിരിയോടെ ഹൃദയത്തോട് കാതുകള്‍ ചേര്‍ത്തുവെച്ച് ഓരോ ഭര്‍തൃമതികളോടും ആദ്യാനുഭവം പോലെ പറയാനായിരുന്നതില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളിലെ സ്ത്രീത്വത്തെ ഒരു ഗൈനക്കോളജിസ്റ്റ് എന്നതിലുപരി ബഹുമാനിക്കുന്നു।</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">ഒരു ഗൈനക്കോളജിസ്റ്റിന് തന്റെയടുത്ത് വരുന്ന ഓരോ ഗര്‍ഭിണിയും തന്റെ തന്നെ മകളാണെന്ന് എവിടെയോ വായിച്ച് മറന്നത് സാന്ദര്‍ഭികമായി ഓര്‍മ്മ വരുന്നു। കുഞ്ഞിമോണാ മുഴുക്കെ കാട്ടിയുള്ള കരച്ചിലും ചെറുകയ്യും കാലും ഇളക്കിയുള്ള ആദ്യാനുഭവവും കുഞ്ഞിന്റെ അമ്മയുടെ അതേ മാനസ്സികാവസ്ഥയോടെ ഏറ്റുവാങ്ങാന്‍ പ്രാപ്തിയും ഭാഗ്യവും ഉള്ളവരാണ് ഗൈനക്കോളജിസ്റ്റായിട്ടുള്ള ഒരു ലേഡീ ഡോക്ടര്‍....</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">എന്നിട്ടും എവിടേയാണ് മായബെന്‍ താങ്കള്‍ക്ക് പിഴച്ചത്? ഏതു വിഷമാണ് താങ്കളറിയാതെ ഒരു ഡിസ്പോസിബിള്‍ സിറിഞ്ചിലൂടെ നിങ്ങളിലെ സ്ത്രീത്വത്തെ മരവിപ്പിച്ച് കളഞ്ഞതും നിങ്ങളിലെ മൃഗീയതയെ തട്ടിയുണര്‍ത്തിയതും? പിന്നെയും എത്ര നാളുകളിലാണ്, ഏതു ആലയിലാണ് നിങ്ങളുടെ കോമ്പല്ലുകള്‍ ഏതു കുഞ്ഞിലും ആഴ്ന്നിറങ്ങാന്‍ പാകത്തില്‍ പാകപ്പെട്ടുവന്നത്....?</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">സംഘര്‍ഷ്മഞ്ച് നിങ്ങള്‍ക്കെതിരെ നാനാവതി കമ്മിഷനും മറ്റും നിരത്തിയ അതേ തെളിവുകള്‍ തന്നെയായിരുന്നു എസ് ഐ ടിക്കു മുമ്പിലും സമര്‍പ്പിച്ചിരുന്നത്, എന്നിട്ടും നാനാവതിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് എസ് ഐ ടി ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ഇടങ്ങള്‍ ബാക്കിയുണ്ടെന്ന അറിവ് തെല്ലൊന്ന് ഞങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്।</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">ഗര്‍ഭിണിയായ സ്ത്രീകളുടെ വയറു കീറി ചോരയിറ്റുന്ന കുഞ്ഞു പൈതങ്ങളെ ത്രിശൂലം കുത്തിയുയര്‍ത്ത് അട്ടഹസിക്കുന്ന നിങ്ങളെ ഒരു സ്ത്രീയായി എങ്ങിനെ കാണാന്‍ കഴിയും? എങ്കിലും ഒന്നു ചോദിച്ചോട്ടെ... 'എനിക്കെന്റെ അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനമൊന്ന് പിടഞ്ഞു പോകാറുണ്ട്, നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഓര്‍ക്കാറില്ലെ?'</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com2tag:blogger.com,1999:blog-1021724443764245599.post-31158860182822472672009-03-24T02:00:00.000-07:002009-03-24T02:09:00.066-07:00ഇടതിന്റെ വലതുപക്ഷ വിചാരങ്ങള്‍..<span style="color:#000000;">മതേതരത്തം</span> എന്ന വാക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങളിലും അനവസരങ്ങളിലും ഉപയോഗിച്ചിട്ടുള്ളത് ഇടതുപാര്‍ട്ടികളാണെന്നിരിക്കെ, അതു പ്രാവര്‍ത്തികമാക്കാന്‍ ഇടതുകളേക്കാള്‍ യോഗ്യരായവര്‍ വേറെ ഇല്ലാതിരുന്നതു കൊണ്ടാകാം, മുമ്പ് രഹസ്യമായി ചെയ്തു പോന്നിരുന്ന കാര്യം അവര്‍ ഈ തിരഞ്ഞെടുപ്പില്‍ വളരെ പരസ്യമായി പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്।<br /><br />ഇടതുകള്‍ എന്ന് പറയുമ്പോള്‍ സി പി എം തന്നെയാണ് ഇക്കാര്യത്തിലും പുരോഗമനവാദി। മറ്റുള്ള ഇടതുകളായ സി പി ഐക്കും ആര് എസ് പി മുതലായവക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളതുകൊണ്ടല്ല അവര്‍ എതിര്‍ക്കുന്നത്, തങ്ങളുടെ സ്ഥാനമാനങ്ങളും പ്രമാണിത്തവും തകരാനിടവരുന്ന സാഹചര്യത്തെയാണവര്‍ ഭയപ്പെടുന്നത്. പി ഡി പി വര്‍ഗ്ഗീയ വാദിയോ അല്ലയോ എന്നതും ജനപക്ഷം വര്‍ഗ്ഗീയ പാര്‍ട്ടിയോ അല്ലെന്നുള്ളതും എ പി ഐ എന്‍ എല്‍ എന്നീ വിഭാഗങ്ങളോടുള്ള സമീപനവും ചര്‍ച്ചക്ക് വെക്കുന്നതും യു ഡി എഫിനേക്കാള്‍ ഇടതുകളിലെ ദേശീയ നേതാക്കളാണ്.<br /><br />തരാതരം നോക്കി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുവാനുള്ള അടവു നയങ്ങള്‍ അതാതു സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് നയപഖ്യാപനം നടത്തിയത് പാര്‍ട്ടി കോണ്ഗ്രസ്സു തന്നെയാണ്, അതിനാണ് ഒറീസ്സയിലെ കൃസ്ത്യന്‍ വിഭാഗം എന്ന് പറയപ്പെടുന്നവര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ വെച്ച് പ്രാര്‍ത്ഥന നടത്താന്‍ സൌകര്യമൊരുക്കി കൊടുത്തതും, ഇനി കുറച്ചു നാള്‍കഴിഞ്ഞാല്‍ ഇന്ത്യയിലെ മുസ്ലീം വിഭാഗത്തെ ഉദ്ധരിക്കാന്‍ ഒസ്സാന് കത്തിയുമായി മുസ്ലിംകളുടെ ചേലാകര്‍മ്മം നടത്താനും സഖാവ് പ്രകാശ് കാരാറ്റ് ഇറങ്ങും। അങ്ങനെ അവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും കുറഞ്ഞത് അവര്‍ക്ക് പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാനുള്ള അറപ്പ് മാറികിട്ടും। ഈ വിധത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവിടെ ന്യൂനപക്ഷങ്ങളെ അധികാരത്തില്‍ നിന്നകറ്റി അവരെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് മാറ്റി നിര്‍ത്താനുള്ള പാര്‍ട്ടിയുടെ കഴിവ് കേരളത്തിലും ബംഗാളിലും പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതും ഈ കൈക്രിയക്ക് പാര്‍ട്ടിക്ക് ധൈര്യം നല്‍കും.<br /><br />മുസ്ലീം കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടിടത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്തം ബ്രിട്ടീഷ് ഫാസിസ്റ്റ് സിദ്ധന്തം നടപ്പിലാക്കുവാനുള്ള തീരുമാനമെടുക്കുന്നത്। 'ഭിന്നിപ്പിച്ചു ഭരിക്കുക', മുസ്ല്ലിംകളിലെ ഒരു വിഭാഗത്തെയും കൃസ്ത്യാനികളിലെ ഒരു വിഭാഗത്തേയും അടര്‍ത്തിയെടുക്കുകയല്ലാതെ പാര്‍ട്ടിക്ക് നേരായ മാര്‍ഗ്ഗത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് അറിവിലാണ് മാഅ്ദനിയും ജലീലും റഹീമും രണ്ടത്താനിയുമൊക്കെ ജന്മമെടുക്കുന്നത്.<br /><br />മാറ്റം ഇല്ലാതെ എന്ത് ജീവിതം? മാറ്റം വേണം। മാഅദനി മൂത്രം ഒഴിച്ചെന്നുപറഞ്ഞ അന്ന് ഇടതിനെതിരായിരുന്നയാളെപിടിച്ച് തമിഴ്നാട് ഗവണ്മെന്രിന് കൊടുത്ത് പത്ത് വര്‍ഷത്തോളം ജയിലിലടച്ചതിനു ശേഷമാണ് പാര്‍ട്ടിക്ക് പുതിയ ബോദോദയം ഉണ്ടായത് എന്ന കാരണത്താല്‍ അദ്ധേഹം ജയിലില്‍ നിന്നിറങ്ങിയ നാളു മുതല്‍ താങ്ങും തണലുമായി നിന്നതും മറ്റു വര്‍ഗ്ഗീയ ഭീകര കുറ്റങ്ങളിലെ അന്വേഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി സംരക്ഷിച്ചതും ഇപ്പോഴാണ് മലോകര്‍ക്ക് പിടി കിട്ടിയത്. അതിന് പി ഡി പിയാല്‍ രക്ത്സാക്ഷിത്തം പാര്‍ട്ടിക്ക് വേണ്ടി ചെയ്ത തിരുവനന്തപുരത്തെ സി പി എം പ്രവര്ത്തകന് സക്കീറിന്റെ രക്തം പാര്‍ട്ടിക്ക് ഉത്തേജനം നല്കി എന്നു വേണം കരുതാന്‍.<br /><br />ന്യൂനപക്ഷത്തെ എതിര്‍ക്കുന്നതില്‍, അവരെ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാന്‍ നേതൃത്തം നല്കുന്നതില് അമരക്കാരനാകാന് പാര്‍ട്ടി തന്നെ നിയോഗിച്ചില്ല എന്ന കാരണത്താല്‍ പാര്‍ട്ടി വിട്ടുപോയ രാമന് പിള്ളയെ കൂട്ടുപിടിച്ചതിനും, മാറാട് കൂട്ടക്കൊലക്കു ശേഷം ഓടിപ്പോയ കുടുംബങ്ങളെ ഗവണ്മെന്റെ തിരിച്ചുകൊണ്ടു വന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി കാളീ നൃത്തമാടിയ ഉമാ ഉണ്ണിയെ പോലുള്ളവരെ വേദിയിലിരുത്തി അവരെകൊണ്ട് വോട്ട് ചിദിപ്പിച്ച് വോട്ട് നേടാനും പാര്‍ട്ടി ഇറങ്ങിയതിനും പാര്‍ട്ടിക്ക് വിശദീകരണമുണ്ടാകാം, ഇത്തരം വിശദീകരണങ്ങളും മുസ്ലീം വിഭാഗത്തിന്റെ മൊത്തക്കച്ചവടക്കാരായ എ പി മുസ്ല്യാരെയും ധരിപ്പിച്ചിരിക്കണം।<br /><br />ഇങ്ങനെ സകലമാന വര്‍ഗ്ഗീയ മത സംഘടനകളെ ഒരുമിപ്പിക്കുന്നതില്‍ പാര്‍ട്ടി അനുകരണീയമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചത്, അതെ കാക്കക്ക് വയറും നിറയും പോത്തിന് കടിയും മാറും.കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com7tag:blogger.com,1999:blog-1021724443764245599.post-36390187167757302182008-08-30T12:12:00.000-07:002008-08-31T04:15:41.109-07:00സെസ്സിന്റെ മായാലോകം<span style="font-size:130%;color:#000000;">സെസ്സ് പോലെയുള്ള ചെറു നാട്ടു രാജ്യ വ്യവസ്ഥിതി,കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് അല്ലെങ്കില്‍ ജനസാന്ദ്രത കൂടുതലുള്ള, കൃഷിയിടം വളരെ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമോ, സെസ്സിന്റെ ആനുകൂല്യമില്ലെങ്കില്‍ കേരളത്തില്‍ വ്യവസായങ്ങള്‍ വരില്ലെ? എന്നീ ചിന്തകള്‍ വ്യാപകമാകേണ്ട് സമയം അതിക്രമിച്ചിരിക്കുന്നുവെങ്കിലും ഇപ്പോഴെങ്കിലും അതില്ലായെങ്കില്‍ ഒരു പത്തു വര്‍ഷത്തിനു ശേഷം നമുക്കൂഹിക്കാവുന്നതിലേറെ വേലികള്‍ നമുക്ക് ചുറ്റും കെട്ടപ്പെടും എന്ന തിരിച്ചറിവിലേക്ക് നാം എന്നെത്താപ്പെടും?<br /><br />സെസ്സെന്ന സ്വര്‍ഗ്ഗ രാജ്യത്തെക്കുറിച്ചുള്ള വാചാലത ഇടതു വലതു പക്ഷങ്ങള്‍ മത്സര ബുദ്ധിയോടെ നടത്തുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്, നമുക്ക് നമ്മുടെ ഭരണഘടന തന്ന സ്വാതന്ത്ര്യങ്ങള്‍ തിരിച്ചെടുക്കപ്പെടലും, കൊള്ളക്കാരനെ ഗവണ്മെന്റെ ചിലവില്‍ ക്ഷണിച്ചു വരുത്തുകയും അതിലുപരി ഇന്നാടിന്റെ വളര്‍ച്ചയും സേവന രംഗത്ത് നിന്ന് ഗവണ്മെന്റിനെ പിന് വലിപ്പിക്കും വിധം, ഗവണ്മെന്റിനു കിട്ടേണ്ട നികുതി വരുമാനം കൊള്ളയടിക്കപ്പെടുകയുമാണ്।<br /><br />ഐ ടി വ്യ്വസായത്തിനെന്ന പേരില്‍ ഇരുപത്തിയൊന്നിലേറെ പെരില്‍ നിന്ന് കിട്ടിയ അപേക്ഷകളില്‍ പകുതിയും ഗവണ്മെന്റിന്റെ സ്ക്രീനിംഗ് കമ്മിറ്റി തുടര്‍ നടപടികള്‍ക്ക് വേണ്ടി സെലക്ഷന് ചെയ്തിരിക്കുന്നു, ഇതില്‍ തന്നെ പകുതിയും റിയല്‍ എസ്റ്ററ്റ് രംഗത്ത് മാത്രം പ്രവര്‍ത്തി പരിചയമുള്ളവരാണ്। റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാത്രം പരിചയമുള്ളവര്‍ക്ക് ഐ ടി രംഗത്തേക്ക് വരാന്‍ പാടില്ല എന്നല്ല ഉദ്ദേശിച്ചത്, അവര്‍ ഇതിലേക്ക് കടന്നു വരാനുള്ള കാരണം സെസ്സിലൂടെ ആര്‍ക്കും കാണാന്‍ കഴിയുന്ന 'ലൂപ്പ് ഹോളല്ല', ഇടനാഴി തന്നെയാണ്.<br /><br />1980 തുകളില്‍ ചൈനയാണ് നമുക്കിന്ന് മാതൃകയായിട്ടുള്ള സെസ്സിന്റെ മോഡല്‍ രാജ്യം। എന്തുകൊണ്ട് ചൈന ഒരു കമ്യൂണിസ്റ്റ് രാജ്യമായിട്ടും സെസ്സ് പോലുള്ള രീതി അവലംബിച്ചു എന്നും ഈയൊരു നയം ഇന്നവരെ എവിടെ കൊണ്ടെത്തിച്ചു എന്നും ചിന്തിക്കുന്നത് സെസ്സിന്റെ മോഹാലസ്യത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണ നേതൃത്തം മനസ്സിലാക്കിയിരുന്നെങ്കില്‍, കുറഞ്ഞ പക്ഷം എന്തിനും ഏതിനും ചൈനയെ റോള്‍ മോഡലാക്കുന്ന ഇടതു ഗവണ്മെന്റുകളെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍॥ (ഇടതുകളുടെ കാര്യം പ്രത്യകം പറയാന്‍ കാരണമുണ്ട്, ഇത് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും, അത്യന്തികമായി കേന്ദ്ര ഗവണ്മെന്റാണ് അപേക്ഷക്ക് അംഗീകാരം കൊടുക്കേണ്ടതെങ്കിലും സംസ്ഥന ഗവണ്മെന്റാണ് അവര്‍ക്ക് കിട്ടിയിട്ടുള്ള അപേക്ഷകളില്‍ തീരുമാനം കൊള്ളേണ്ടത്, ആതീരുമാനത്തിന് കേന്ദ്ര ഗവണെമെന്റെ അനുമതി നല്‍കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥന ഗവണ്മെന്രിന് വേണമെങ്കില്‍ ഒരൊറ്റ അപേക്ഷയും സ്വീകരിക്കാതിരിക്കാം, ഇതിനോട് മുഴുവനായും പുറം തിരിഞ്ഞു നില്ക്കാം ഗോവ ഗവണ്മെന്റെ ചെയ്തതു പോലെ)<br /><br />ചൈനയുടെ അവികസിത പ്രദേശങ്ങളിലെ വികസനം മുന്‍ നിര്‍ത്തിയും രാജ്യത്തിന്റെ വിദേശനാണയ കരുതലിന് ശക്തി പകരുന്നതിനും വേണ്ടി രാജ്യം നടത്തിയ ഈ യൂറിയ വളം പ്രയോഗം രാജ്യത്തിന്റെ സാമൂഹികമായ നിലനില്‍പ്പിന് വന്‍ വിലയാണ് നല്‍കേണ്ടി വന്നത്। സാമ്പത്തികമായ അസമത്വം വര്‍ദ്ധിച്ചു, കര്‍ഷകര്‍ കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികളായി മാറി, തൊഴിലാളികള്‍ പരമാവധി ചൂഷണം ചെയ്യപ്പെട്ടു, ബാലവേല സാര്‍വത്രികമായി. ഇതു കൊണ്ടും തീരുന്നില്ല, ചൈന പോലുള്ള രാജ്യത്ത് സംഘടനാ സ്വാതന്ത്ര്യം വളരെ പരിമിതമായിട്ടും സെസ്സില്‍ തികച്ചും , ഷെന്ഴെന് പ്രദേശത്ത് 2006ല്‍ മാത്രം പതിനായൈരത്തോളം മിന്നല്‍ പണിമുടക്കുകളാണ് ഉണ്ടായിട്ടുള്ളത്. ചൈന പോലെ ഒരു രാജ്യത്ത് പണിമുടക്കിന്റെ തികട്ടിപ്പ് ഇത്രയധികം ഉണ്ടായെങ്കില്‍ ഇന്ത്യ പോലൊരു രാജ്യത്ത് വന്‍ വിസ്ഫോടനമാണ് നമ്മള് മുന്‍ കൂട്ടി കാണേണ്ടത്<br /><br />2010 ആകുമ്പോള്‍ സെസ്സിനു നല്കുന്ന നികുതിയിളവുകള്‍ 1,76,000 കോടിയെത്തുമെന്നാണ് ധനവകുപ്പിന്റെ നിഗമനം। ഇതിനെതിരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി തന്നെ മുന്നറിയിപ്പ് നല്കുന്നു, ചൈന പിന്നീട് നികുതിയ്ളവുകള്‍ പിന്നീട് പിന്‍വലിച്ചുവെങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ അതെത്രത്തോളം പ്രാവര്‍ത്തികമാണെന്നതും സംശയകരമാണ്. ഇതിനൊക്കെ പുറമേയാണ് നന്ദിഗ്രാം പോലെയുള്ള സാമൂഹിക പറിച്ചു നടലിന്റെയും ജന രോഷത്തിന്റെയും ക്രമസ്മാധാനത്തിന്റെയും ആവര്‍ത്തനങ്ങള്‍ രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.<br /><br />വളരെ നിയന്ത്രിതമായി നല്‍കേണ്ടിയിരുന്ന ഒരു നിയമത്തിന്റെ സഹായം വളരെ വ്യാപകമായി, അക്രമണോല്സുകമായി നടത്തപ്പെടുന്നതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് അടിസ്ഥാനപരമായി പാവപ്പെട്ടവനാണ്, പാവപ്പെട്ടവന് കൂടുതല്‍ പാവപ്പെട്ടവനാകുന്നു, പണക്കാരന് കൂടുതല്‍ പണക്കാരനാവുന്നു എന്നതു മാത്രമല്ല, പിഴുതെറിയപ്പെടുന്ന ഒരു സംസ്ക്കാരം അവന്റെ വേരുകള്‍ സ്വന്തം നാട്ടില്‍ പ്രവാസിയാവേണ്ടി വരുന്നവന്റെ സുരക്ഷിതത്തമില്ലായ്മ, സാമ്പത്തികമായ നഷ്ടം എന്നതും അതിലേറെയുമൊക്കെയാണ്।<br /><br />സോണുകള്‍ക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കില്ല എന്ന് ധനകാര്യമന്ത്രി ദേശാഭിമാനിയില്‍ എഴുതിയതിനു തൊട്ടടുത്ത ദിവസം തന്നെ ചിറ്റനാട് നെല്‍പ്പാടം മൊത്തമായും ഒരു സെസ്സ് കമ്പനി വാങ്ങിയ വിവരം നമ്മളൊക്കെ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇവിടെ ഒരു രാഷ്ടീയ പാര്‍ട്ടിയും ജനങ്ങളുടെ താത്പര്യത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്, ഒരോരുത്തര്‍ക്കും അവരവരുടേതായ ഉദര വീക്ഷണമുണ്ട്, എന്നാല്‍ ഈയൊരു സാമ്പത്തിക വ്യവസ്ഥയില്‍ കേരളത്തിനു മാത്രം മാറിനില്‍ക്കാനാവില്ല എന്ന ന്യായീകരണവും വേണ്ട, ഗോവ നമുക്ക് മുന്നിലുള്ളോടിത്തോളം. കോണ്‍ഗ്രസ്സുകാരേക്കാള്‍ ഈയൊരു വിഷയത്തില്‍ ഇടതുപക്ഷം കാണിക്കുന്ന തിടുക്കം ചൈനയോടുള്ള വിധേയത്തം മാത്രമായി കാണാനാവില്ല, മറിച്ച് അവര്‍ പ്രതിപക്ഷത്തല്ല ഇപ്പോള്‍ എന്നതും കാരണമാണ്. പ്രതിപക്ഷത്താകുമ്പോഴും ഭരണപക്ഷത്താവുമ്പോഴും നയം മാറുകയും അതില്‍ തന്നെ ഗ്രൂപ്പുകള്‍ക്കടിസ്ഥാനത്തില്‍ ആദര്‍ശം മാറുകയും ചെയ്യുന്ന ഒരു ഭരണ നേതൃത്തത്തിന് ഒരു സാമൂഹിക വ്യവസ്ഥയെ, ഒരു സാമ്പത്തിയ വ്യവസ്ഥയെ ആകമാനം മാറ്റി മറിക്കുന്ന പ്രക്രിയക്ക് തടയിടാനോ നിയന്ത്രണം വെക്കുവാനോ കഴിയുമെന്ന് നമ്മള് വ്യമോഹിക്കുന്നത്, നമ്മള് വിശ്വസിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും...</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com11tag:blogger.com,1999:blog-1021724443764245599.post-77937488138847080562008-08-11T12:03:00.000-07:002008-08-11T12:55:41.921-07:00ചിറകില്ലാ പക്ഷി....<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcJl5Y7peYbBgyfDnVidvjKJ3w6mkjebfPTgHPTpu4Hh1hW_Yh7BkTSKoi9R0sj6SacOopSwYhsVyHzAcX99-X9DNo5YOrUAHz8-tb8K7o1pYimE1HepdKp4MuZLMQZk_IVHJinnXVXtk/s1600-h/gg.jpg"><img id="BLOGGER_PHOTO_ID_5233347190888440370" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcJl5Y7peYbBgyfDnVidvjKJ3w6mkjebfPTgHPTpu4Hh1hW_Yh7BkTSKoi9R0sj6SacOopSwYhsVyHzAcX99-X9DNo5YOrUAHz8-tb8K7o1pYimE1HepdKp4MuZLMQZk_IVHJinnXVXtk/s320/gg.jpg" border="0" /></a><br /><div><span style="font-size:130%;color:#000000;">പലസ്തീന് ദേശീയ കവി മഹ്മൂദ് ദര്‍വീശ് ശനിയാഴ്ച്ച (ആഗസ്റ്റ് 10) ഹൂസ്റ്റണിലെ മെമ്മൊറിയല്‍ ഹെര്‍മ്മന്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗ ചികിത്സയിലിരിക്കെ മരണപ്പെട്ടു....</span></div><br /><div><span style="font-size:130%;color:#000000;"></span></div><br /><div><span style="font-size:130%;color:#000000;">നേരു കല്‍പ്പിക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുകയാണ് ചരിത്രത്തിലെന്നും സത്യത്തിന്റെ പക്ഷക്കാരുടെ ദൌത്യം। ലോകത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുകയും അതേസമയം, നിസ്സഹായരായ ജനങ്ങളെ അടിമകളാക്കുകയും ചെയ്യുന്നവരെ എന്നും അലോസരപ്പെടുത്തിയിട്ടുണ്ടാവുക നീതിയുടെ പക്ഷക്കാരില്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്നുയര് വന്നിട്ടുള്ള ആയിരം നാക്കുകള്‍ക്കും ആയിരക്കണക്കിന് തോളുകള്‍ക്കും സമാനമായുള്ള തൂലികയും ചിന്തയുമാണ്. ആ ഒരര്‍ത്ഥത്തിലാണ് മഹ്മൂദ് ദാര്‍വീശിന്റെ ചിന്തയും തൂലികയും പ്രവര്‍ത്തനങ്ങളും ലോക മാനവികതയുടെ നിലവാരത്തിലേക്കുയരുന്നത്.</span></div><br /><div><span style="font-size:130%;color:#000000;"></span></div><br /><div><span style="font-size:130%;color:#000000;">പൊരുതുന്ന ഫലസ്തീനിന്റെ ധീര ദേശീയ കവി മഹ്മൂദ് ദര്‍വീശിന്റെ മൃതദേഹം വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ബുധനാഴ്ച്ക സംസ്ക്കരിക്കും। 1941 ല്‍ ബാര്‍വ എന്ന ഗ്രാമത്തില്‍ ജനിച്ച ദര്‍വീശ് 1948ല്‍ ഇസ്രായേല്‍ ഫലസ്തീന് മണണ്‍ പിടിച്ചെടുത്ത് തദ്ദേശീയരെ ആട്ടിയോടിച്ചപ്പോള്‍ മതപിതാക്കളോടൊപ്പം ബാലനായ അദ്ദേഹം അഭയാര്‍ത്ഥിയായി ലബനാനിലേക്ക് ചേക്കേറി. 1972 മുതല്‍ സ്ഥിരതാമസം തുടങ്ങി. ഫലസ്തീന് വിമോചന മുന്നണി (പി എല്‍ ഒ) യുടെ ഗവേഷണകേന്ദ്രം ഡയറക്ടരായി ദീര്‍ഘകാലം സേവനം ചെയ്തു. ഏതാനും കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.</span></div><br /><div><span style="font-size:130%;color:#000000;"></span></div><br /><div><span style="color:#000000;"><span style="font-size:130%;">ഓരേ സമയം ഇസ്രായേലീ അധിനിവേശത്തേയും ഫലസ്തീന് നേതൃത്തത്തിന്റെ കൊള്ളരുതായ്മകളേയും ശക്തിയുക്തം എതിര്‍ക്കുകയും തന്നെക്കൊണ്ടാവും വിധം ദേശീയ വികാരം ജനങ്ങളിലേക്ക് സത്യ സന്ധമായ വിധം എത്തിക്കാന്‍ ശ്രമിക്കുകയും അവരില്‍ ഒരാളാവുകയും ചെയ്യുകയായിരുന്നു അദ്ദേഹം।</span></span></div><br /><div><span style="font-size:130%;color:#000000;"></span></div><br /><div><span style="font-size:130%;color:#000000;">'ലീവ്സ് ഓഫ് ഒലീവ്സ്' ആണ് ആദ്യ പുസ്തകം, തുടര്‍ന്ന് ഇരുപത്തിയൊന്നോളം കവിതാ സമാഹാരങ്ങളും മറ്റു എട്ടോളം പുസ്തകങ്ങളും അദ്ദേഹത്തിന്റെതായുണ്ട്। അല്‍-ജദീദ്, അല്‍-ഫജര്‍ തുടങ്ങിയ നാലോളം പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായുമ് സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ദര്‍വീഷ്, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ലോകത്തിലെ ഇരുപതോളം ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്, ധാരാളം അന്താരാഷ്ട്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 'ദി ലോട്ടസ് പ്രൈസ്', 'ലെനിന് പീസ് പ്രൈസ്', 'പ്രിന്‍സ് ക്ലൌസ് അവാര്‍ഡ്', 'ലാന്നന്‍ ഫൌണ്ഡേഷന് പ്രൈസ്' തുടങ്ങിയവ അതില്‍ ചിലതു മാത്രം. ചിറകില്ലാ പക്ഷി, ലീവ്സ് ഓഫ് ഒലീവ്സ്, ഐഡന്റിട്ടി കാര്‍ഡ് തുടങ്ങിയവ പ്രസിദ്ധ കവിതാ സമാഹാരങ്ങള്‍...</span></div><br /><div><span style="font-size:130%;color:#000000;"></span></div><br /><div><span style="font-size:130%;color:#000000;">വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍ ബുധനാഴ്ച്ച സംസ്ക്കാരം നടക്കും। 2004ലെ യാസര്‍ അറാഫത്തിന്റെ സംസ്ക്കാര ചടങ്ങുകളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സംസ്ക്കാര ചടങ്ങുകളായിരിക്കും ദാര്വീശിന്റെതെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി തഹാനി അബൂദക്ക പറഞ്ഞു. ദാര്‍വീശിന്റെ കൃതികള്ക്കൊണ്ടലംകൃതമായ സ്മാരകം ഖബറിടത്തിനരികെ സ്ഥപിക്കുവാനും പദ്ധതിയുണ്ടെന്നറിയുന്നു.</span></div><br /><div><span style="font-size:130%;color:#000000;"></span></div><br /><div><span style="font-size:130%;color:#000000;">ഒരു ജനത നെഞ്ചിലേറ്റിയ അവരുടെ സ്വന്തം കവിയുടെ വിടവാങ്ങലില്‍ ഉള്ളു വിങ്ങുമ്പോഴും അദ്ധേഹം കൊളുത്തി വെച്ച രാജ്യ സ്നേഹത്തിന്റെ ത്യാഗത്തിന്റെ കൈവിളക്ക് കെടാതെ സൂക്ഷിക്കാന്‍ അരപ്പട്ടിണിയിലും കൊടും ചൂടിലും സുരക്ഷിത്ത്തമില്ലായ്മയിലും അടിമത്തത്തിലും അഭിമാനത്തോടെ സാമ്രാജ്യത്വത്തിനെതിരെ പൊരുതുവാന്‍ അവരുടെ വഞ്ചനയുടെ കഥ ലോകത്തെ അറിയിക്കാന്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കുമെതിരെ പാറച്ചീളുകളും ചങ്കൂറ്റവും കൈമുതലാക്കിയ ഒരു ജനതയോടോപ്പം സ്ത്യത്തിന്റെ ന്യായത്തിന്റെ മാര്‍ഗ്ഗത്തില്‍....ധീര യോദ്ധാവ് മഹ്മൂദ് ദാര്‍വീശിന്‍ അഭിവാദ്യങ്ങളോടെ.....</span></div>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1tag:blogger.com,1999:blog-1021724443764245599.post-48520738511235355922008-07-26T12:08:00.000-07:002008-07-26T13:05:44.607-07:00വിളവ് തിന്നുന്ന വേലികള്‍<span style="color:#3333ff;"><a href="http://hameedchennamangallur.blogspot.com/2008/07/blog-post_26.html">പ്രതിസ്വരം എന്ന ബ്ലോഗിലെ ആണവക്കരാറിന്റെ സമുദായിക വത്ക്കരണം എന്ന പോസ്റ്റിന് ഞാനിട്ട കമന്റെ ഒരു പോസ്റ്റാക്കുന്നു</a></span><br /><span style="color:#3333ff;"></span><br /><span style="font-size:130%;color:#000000;">മായാവതിയെ മതേതരത്തത്തിന്റെ വാക്താവായോ ദേശീയ വീക്ഷണമുള്ള നേതാവായോ കാണാനാവില്ല ഇന്ത്യന്‍ ജനത അങ്ങനെ കാണ്ടിട്ടില്ല ഇതുവരെ। എന്നാല്‍ ഇടതു പക്ഷത്തിന്റെ കാര്യം അങ്ങനെയല്ല, ഒരു ദേശീയ പാര്‍ട്ടിയാണ്, അതിന്റെ നില നില്പ്പു തന്നെ മതേതരത്തത്തില്‍ ഊന്നി തന്നെയാണ്, അങ്ങനെയുള്ള ഒരു പാര്‍ട്ടി ആണവക്കരാറെന്ന പോലെയുള്ള വലിയൊരു വിഷയത്തെ കണ്ടത് വ്യക്തമായൊരു ഉദ്ദേശത്തോടു കൂടെയാണെന്ന് താങ്കള്‍ സമ്മതിക്കുമ്പോള്‍ തന്നെ താങ്കള്‍ കൂടുതലും ഊന്നല്‍ നല്‍കിയത് തീരെ അപ്രധാനമായ മായവതിയെന്ന ഒരൊറ്റ വിഷയത്തില്‍ തന്നെയാണെന്നുള്ളത് പ്രതിഷേധാര്‍ഹമാണ്.<br /><br />എന്തുകൊണ്ട് മായാവതി? അതിന്റെ അര്‍ത്ഥം തേടുമ്പോള്‍ ചെന്നെത്തുക ഇടതുപക്ഷമെന്ന ഒരു ഇന്ത്യന്‍ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതിലേക്കാണ്, ഇടതു പക്ഷത്തിന്റെ വഴിതെറ്റിയ വീക്ഷണങ്ങളെ, നിലപാടുകളെമറച്ചുവെക്കുവാനാണ്. വിശ്വാസ പ്രമേയ സമയത്ത് കുതിരക്കച്ചവടത്തിന് തുടക്കമിട്ടത് തീര്‍ച്ചയായും മായാവതിയാണ്, ഇടതു പക്ഷത്തിന്റെ മൌന പിന്തുണ തിര്‍ച്ചയായും അതിനുണ്ടായിരുന്ന് എന്നത് ഇടതുപക്ഷ നിരീക്ഷകര്‍ക്ക്, ചിന്തകര്‍ക്ക് സോഷ്യലിസ്റ്റ് റാഡിക്കലിസം (?)എന്നൊക്കെയുള്ള സാങ്കേതിക പദങ്ങള്‍ക്കൊണ്ട് ന്യായീകരിക്കാമെങ്കിലും കാലത്തിന്റെ എഴുത്തു പുസ്തകത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തിന് നേരെ മുഖം തിരിഞ്ഞ് നിന്നതിനേക്കാള്‍ മോശമായ രീതില്‍ രേഖപ്പെടുത്തും എന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല.<br /><br />മായാവതിയുടെ അഭിപ്രായം എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും? എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തമായൊരു അഭിപ്രായമുള്ള ഇടതുപക്ഷത്തിന്റെ ഒരു ദേശീയ നേതാവായ പാന്ഥേ യുടെ വാക്കുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയതയുടെ നാക്കായാണ് കാണാന്‍ കഴിയുക। സി പി എം എന്ന പാര്‍ട്ടിയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ഇരട്ടത്താപ്പ് അവിടെകൊണ്ടും അവസാനിക്കുന്നില്ല, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചയുടനെ ആദ്യമായി അതേക്കുറിച്ച പ്രതികരിച്ച കേരള നേതാവ് മുഖ്യ മന്ത്രി വി എസ് അച്ചുതാനന്ദനാണ്, അദ്ദേഹം പരമാര്‍ശിച്ചത് മറ്റൊന്നുമല്ല ലീഗ് മന്ത്രി ഇ അഹമ്മദ് രാജി വെക്കുന്ന കാര്യവും മുസ്ലീം നിലപാടുമാണ്.<br /><br />എന്തുകൊണ്ട് ലീഗ്? അവിടെയാണ് ഇടതു പാര്‍ട്ടിയുടെ വര്‍ഗീയ ചിന്തയുടെ ചൂഷണാത്മക നിലപാട് മനസ്സിലാവുക। സദ്ദാമിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കുവാന്‍ വേണ്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലീംകളുടെ വോട്ട് ഇങ്ങ് കേരളത്തില്‍ ചോദിച്ച് വാങ്ങിയവരാണ് ഇടതു പക്ഷക്കാര്‍, എന്നിട്ട് നമ്മള് കണ്ടതാണല്ലോ സദ്ദാമിനു പകരം പിണറായി വിജയന് കൊലക്കയറിലേക്ക് സ്വന്തം കഴുത്ത് നീട്ടി വെച്ച് കൊടുക്കുന്നത്...ആണവക്കരാറിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാട് ആത്മാര്‍ത്ഥതയുള്ളതായിരുന്നെങ്കില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി നേതാവെന്ന നിലയില്‍ അദ്ദേഹം ആവശ്യപ്പെടേണ്ടിയിരുന്നത് കേരളീയരെന്ന നിലയിലും രാഷ്ട്രീയ മുതലെടുപ്പ് എന്ന നിലയിലും ക്യാബിനറ്റ് പദവിയിലുള്ള രണ്ട് മന്ത്രിമാരായ ആന്റണിയുടേയും വയലാര്‍ രവിയുടേയും രാജിയായിരുന്നു. കാരണം, യു പി എ മുന്നണിയില്‍ നിന്ന് വോട്ടുള്ളവരായിരുന്നാലും ഇല്ലാത്തവരായിരുന്നാലും മന്ത്രി ആയിരുന്നാലും മന്ത്രി അല്ലാത്തവരായിരുന്നലും ഒരാള്‍ രാജി വെക്കുകയോ പിന്തുണ പിന് വലിക്കുകയോ ചെയ്താല്‍ അത് ഭരണ മുന്നണിക്ക് ക്ഷീണവും പരാജയവും തന്നെയാണെങ്കിലും അംഗ ബലത്തിന്റെയും അധികാര വീക്ഷണത്തിലായാലും ഇ അഹമ്മദ് രാജിവെച്ചാല്‍ കോഴിക്കോട്ടങ്ങാടിയില്‍ ഒരു ഈച്ച പറന്ന പ്രാധാന്യം ഉണ്ടാകും എന്ന് കരുതിന്നില്ല, എന്നാല്‍ ആന്റണിയോ രവിയോ രാജി വെച്ചിരുന്നതെങ്കിലോ?<br /><br />താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കാതെ വയ്യ, ഇന്ത്യന്‍ മുസ്ലീംകളെ രാജ്യ സ്നേഹത്തിന്റെ ഒറ്റു കൊടുപ്പുകാരെന്ന നിലയില്‍ ലോക മുസ്ലീംകളാക്കി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നത്നോട്।<br /><br />ഇന്‍ഡ്യയുമായി ഐ എ ഇ എ ഉണ്ടാക്കുന്ന കരാറിനെതിരെ പാക്കിസ്ഥന് ഇറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത, ഇന്ത്യയിലെ വര്‍ഗ്ഗിയ ചിന്തയുള്ള മതേതരര്‍ എന്ന ലബലുള്ള ആണവക്കരാറിനെ എതിര്‍ക്കുന്ന ഇടതുപക്ഷം പോലെയുള്ളവര്‍ ഒരു പക്ഷെ അതും തെറ്റിദ്ദരിപ്പിച്ച മുസ്ലീംകള്‍ക്ക് ഒതിക്കൊടുക്കുമയിരിക്കും മുസ്ലീം രാജ്യമായ പാക്കിസ്ഥാനും ഇതിനെ എതിര്‍ക്കുന്നു എന്ന്। അതുകൊണ്ട് ആണവക്കരാറിനെ മുസ്ലിംകള് എതിര്‍ക്കണമെന്നും. ഇവിടെ യാഥാര്‍ത്ഥ്യം രാജ്യത്തിന്റെ ശത്രുക്കളോടൊപ്പമാണ് രാജ്യത്തിനകത്തെ ഇടതുകള്‍ അടക്കമുള്ള ആണവക്കരാറിനെ എതിര്ക്കുന്നവരെന്നതുമാണ്. മറ്റൊന്ന് ലോക സഭയിലെ മുസ്ലീം അംഗങ്ങളില്‍ ഭൂരിപക്ഷവും ഇങ്ങനെയുള്ള ഒരു വര്‍ഗ്ഗിയ ചായ്വുണ്ടാക്കുവാന് ഇടതു പക്ഷ പോലുള്ള കക്ഷികള്‍ ശ്രമിച്ചിട്ടും തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോയി എന്നത് വര്‍ഗ്ഗീയ കാളകൂട വിഷം കൊണ്ടു നടക്കുന്നവര്‍ക്കുള്ള പ്രഹരമായി.<br /><br />ശരീഅത്ത് നിയം ഉള്ള സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഈ കരാറിനെ അംഗീകരിക്കുമ്പോള്‍ മുസ്ലീം എന്ന ഇന്ത്യന്‍ ഇടുങ്ങിയ ചിന്തകൊണ്ടല്ല ആണവക്കരാറിനെ പോലുള്ള ഒരു രാജ്യത്തെ ഓരോ മനുഷ്യനേയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടത്। യു പി എന്നത് ഡല്‍ഹിയുടെ അധികാര മൈഥുനക്കോട്ടാരത്തിലേക്കുള്ള പടിവാതിലാണെന്നറിയാവുന്ന ഇടതുകളുടെ മായവതി ബന്ധനം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എസ് പി യുടെ ആണവക്കരാറിനനുകുലമായുള്ള നിലപാടും ബി എസ് പി യുടെ ആണവക്കരാറിനെതിരേയുള്ള നിലപാടും അധികാരത്തിന്റെ, നിലനില്‍പ്പിന്റെ ഭൂമികയില്‍ നിന്നുകൊണ്ടുള്ളതാണ്. അത്രക്ക് തരം താഴാമോ പുരോഗമന പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിന്തകരുടെ പാര്‍ട്ടിക്ക്? അവിടേയാണ് അല്പമെങ്കിലും ചിന്തിക്കുന്ന ചിലരെങ്കിലും പാര്‍ട്ടിയുടെ ചിന്താ ശൂന്യത കാണുക.<br /><br />തുടര്‍ന്ന്...അല്‍പ്പം താഴ്ന്ന് ചിന്തിക്കാം,അമേരിക്ക എന്ന രാജ്യം എങ്ങിനെ മുസ്ലീംകളുടെ ശത്രുവാകും? അമേരിക്കന്‍ ജനത ഒരിക്കലും മുസ്ലീംകളുടേയോ ഇന്ത്യയുടേയോ ശത്രുവല്ല, കാരണം അമേരിക്ക ഇറാഖിനെതിരെ യുദ്ധം നടത്തിയപ്പോഴും അഫ്ഗാനിസ്ഥനെതിരെ യുദ്ധം നടത്തിയപ്പോഴും അതിനെതിരെ ലോകത്ത് നടന്ന പ്രതിഷേധ ജാഥകളുടേയും പ്രതികരണങ്ങളുടേയും മുന്‍ നിരയില്‍ അമേരിക്കന്‍ ജനതയായിരുന്നു, അമേരിക്കന്‍ നഗരങ്ങളായിരുന്നു। പാക്കിസ്ഥാനിലെ മുസ്ലീം ജനസംഖ്യയേക്കാള്‍ കൂടുതലാണ് അമേരിക്കയിലെ മുസ്ലീം ജനസംഖ്യ. അമേരിക്കന്‍ ഭരണകൂടത്തോടാണ് എതിര്‍പ്പ്. നാളെ ഒരു ദിവസം അത് മാറി വന്നാലും അതിന്റെ നയങ്ങള്‍ എത്രമാത്രം മാറുമെന്ന് വ്യക്തമായ് ദീര്‍ഘവീക്ഷണം ഇന്ത്യന്‍ ജനതക്കും നമ്മള് വേറെയായിക്കാണാന് ആഗ്രഹിക്കുന്ന മുസ്ലീം ജനവിഭാഗത്തിനും ഉണ്ട് എന്ന് കരുതുന്നു.<br /><br />ഇറാഖിനെ അമേരിക്ക ആക്രമിച്ചത് ഒരു മുസ്ലീം രാഷ്ട്രമായതുകൊണ്ട് മാതമാണെന്ന പൊതു അഭിപ്രായത്തോട് മുഴുവനായും യോജിക്കാനാവുന്നില്ല, അതിനു സാമ്പത്തിക, സാമ്രാജ്യത്ത നയങ്ങളുമായാണ് ബന്ധം। ആ കണക്കിന് യു എസ് എസ് ആര് ന്റെയും ഇപ്പോള്‍ റഷ്യയുടേയായാലും ചൈനയുടേതായാലും നിലപാടുകളില്‍ നിന്ന് അമേരിക്കന്‍ നിലപാടുകള്‍ക്കെന്തു വ്യത്യാസമാണുള്ളത്? പക്ഷെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ അഫ്ഗാന് അധിനിവേശമായാലും ചെച്ചന്‍ അധിനിവേശമായാലും അരുണാചല്‍ അധിനിവേശമായാലും ജപ്പാന് ദ്വീപ് അധിനിവേശമായാലും നമ്മള് അധിനിവേശമായോ മുസ്ലീംകള്ക്കെതിരായായോ കാണാന്‍ ആഗ്രാഹിക്കാത്തതില് വ്യക്തമായ അജണ്ഡയുണ്ട്. അപ്പോള്‍ അമേരിക്കയുമായുള്ള ഒരു കരാറിനെ മാത്രമായെങ്ങിനെ നാം എതിര്‍ക്കും? റഷ്യയുമായുള്ള കരാറുകളേയും ചൈനയുമായുള്ള കരാറുകളേയും നാം എതിര്‍ക്കാന്‍ ബാധ്യസ്താരാവുകയില്ലേ?<br /><br />ആണവക്കരാറിനെ എതിര്‍ക്കാന്‍ മുസ്ലീം പേരുപയോഗിക്കുന്നത് അതിനെ കാര്യകാരണ സഹിതം എതിര്‍ക്കാന്‍ വഴിയില്ലാത്തതുകൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇടതു പക്ഷത്തു നിന്ന് തന്നെ ശ്രമമുണ്ടോ? അതോ എതിര്‍ത്ത് പറയുന്ന കാരണങ്ങള്‍ എതിര്‍ക്കാന്‍ മാത്രമായി പറയുന്ന കാര്യങ്ങള്‍ മാത്രമോ? ഏതായാലും ഓരോ കരാറുകളും ഓരോ നയതന്ത്ര ബന്ധങ്ങളും രാജ്യതാത്പര്യത്തിന് ഉപകാരമോ അല്ലയോ എന്ന് ഒരൊറ്റ പോയിന്റില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളു എന്നത് ഈയൊരു സംഭവത്തില്‍ നിന്ന് പൊതു രാഷ്ട്രീയം പാഠം പഠിച്ചു എന്ന് വേണം കരുതാന്‍. അങ്ങനെയായാല്‍ ഇന്ത്യന്‍ ജനത അതിന്റെ ഗുണം അനുഭവിക്കും(മുസ്ലീംകള്‍ മാത്രമല്ല). മറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും മുസ്ലീംകളെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള കുത്സിത ശ്രമങ്ങളാണ്. അതിന്റെ വിളവ് കൊയ്യുക താല്‍ക്കാലികമായി ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇടതുപാര്‍ട്ടികളാണെങ്കിലും അത്യന്തികമായി വര്‍ഗ്ഗിയ പാര്‍ട്ടികള്‍ തന്നെയായിരിക്കും</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1tag:blogger.com,1999:blog-1021724443764245599.post-9787607471818394162008-07-18T06:12:00.000-07:002008-07-18T06:37:05.905-07:00വൈദ്യുതിയും വൈദ്യരും...<span style="font-size:130%;color:#000000;">ആണവക്കരാറും പാഠ പുസ്തക വിവാദവും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് രണ്ട് പ്രധാന സര്‍ക്കാര്‍ തീരുമാനങ്ങളുണ്ടായത് ഏറെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതു കൂടിയായിട്ടു പോലും ശ്രദ്ധിക്കപ്പെടാതെ പോയി, ഒരു പക്ഷെ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനക്കും വൈദ്യുദി ലോഡ് ഷെഡിംഗ്-പവര്‍ കട്ട്-ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിക്കുവാനുള്ള യോജിച്ച സമയം കേരള സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തുകയായിരുന്നോ?<br /><br />ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനയും വൈദ്യുദി പ്രതിസന്ധിയും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്। എന്തുകൊണ്ട് വൈദ്യുദി ചാര്‍ജ്ജില്‍ (സര് ചാര്‍ജ്ജ്) വര്‍ദ്ധനയുണ്ടാകുന്നു? പോരാഞ്ഞിട്ട് പവര്‍കട്ട് ലോഡ് ഷെഡിംഗ് എന്നിത്യാദി കലാ പരിപാടികളും സര്‍ക്കാര്‍ കൊണ്ടു വരുന്നു?<br /><br />ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളത്തില്‍ പവര്‍കട്ട് വരാന്‍ പോകുന്നത്..നിയമ പരമായി ഇപ്പോഴാണ് ഗവണ്മെന്റെ പ്രഖ്യാപിക്കുന്നതെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അപ്രഖ്യാപിത പവര്‍ കട്ട് സംസ്ഥാനത്ത് നടന്നു വരികയാണ്। കഴിഞ്ഞ വര്‍ഷം മഴ വളരെയേറെ ലഭിച്ച ഒരു സംസ്ഥാനമാണ് കേരളം, തന്നെയുമല്ല കഴിഞ്ഞ വര്‍ഷം വേനല്‍ മഴയും വളരെയധികം ലഭിക്കുകയുണ്ടായി, ഇടുക്കി ഡാം അടക്കമുള്ള എല്ലാ ഡാമുകളും നിറച്ചാണ് മഴയൊഴിഞ്ഞത്. കിട്ടിയ വെള്ളം മുഴുവന്‍ ഉപയോഗിച്ച് വൈദ്യുദി ഉത്പാദിപ്പിച്ച് പ്രശസ്തിയുണ്ടാക്കുവാന്‍ വേണ്ടി കേന്ദ്ര സ്ഥാപനം വഴി ആറു രൂപക്കും അതില്‍ താഴെയും പൈസക്ക് വിറ്റ് കാശാക്കി, വരും വരായ്കകള്‍ ചിന്തിക്കാതെ... ദീര്‍ഘ വീക്ഷ്ണമില്ലാത്ത സര്‍ക്കാരിന്റെ ഈ നയമാണ് കേരളത്തെ ഇന്നത്തെ ഈ പ്രതിസന്ധിയിലേക്കെത്തിച്ചത്।<br /><br />കാലവര്‍ഷം ആര്‍ക്കും എവിടേയും കരാര്‍ കൊടുത്തിട്ടില്ല ഇത്ര മഴ ഓരോ വര്‍ഷവും പെയ്ത് തരാമെന്ന്, എന്ന് മാത്രമല്ല കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സംസ്ഥനം കൂടിയാണ് കേരളം। കാല വര്‍ഷത്തിന്റെ ഏറ്റക്കുറച്ചിലുകളും സമയ വ്യത്യാസവും കൂടി കണക്കിലെടുത്ത് കേരളത്തിന്റെ കാര്‍ഷിക കലണ്ടര്‍ രൂപപ്പെടുത്തുന്ന കാര്യം പോലും കൃഷി വകുപ്പ് തുടങ്ങിയിരിക്കുന്നു, എന്നാല്‍ ഇക്കാര്യം മന്ത്രി ബാലനോ എംവി ജയരാജനോ അറിഞ്ഞിരിക്കില്ല, അതിനും കാരണമുണ്ട് ഇവിടെ ഓരോ മന്ത്രിമാര്‍ക്കും അവരുടെ വകുപ്പ് അവരുടെ സാമ്രാജ്യം തന്നെയാണ്। ഡാമുകളോക്കെ വറ്റി വരണ്ടപ്പോഴാണ് സര്‍ക്കാരിന്റെ കണ്ണു തുറന്നത്, മഴ അല്പം വൈകുക കൂടി ചെയ്തതോടെ സംഗതി പിണറായി വിചാരിച്ചിടത്തെത്തി കാര്യങ്ങള്‍।<br /><br />വൈദ്യുദി വിറ്റതോടെ കേരളം വൈദ്യുദി മിച്ച സംസ്ഥാനമായി, അതുകൊണ്ട് തന്നെ വൈദ്യുദി കിട്ടേണ്ട സമയത്ത് പോലും കേന്ദ വിഹിതം കിട്ടാന്‍ അത് തടസ്സമാകും। വൈദ്യുദി ഇല്ലാതായതോടെ വ്യവസായ വികസന സ്വപ്നം അട്ടത്താകുവാനും സാധ്യതയേറി। ഇതിനിടയില്‍ മന്ത്രി ബാലന് സാധാരണ ഇടതുപക്ഷ ഗവണ്മെന്റുകള് പറയാറുള്ളതുപോലെ കേന്ദ്ര വിഹിതം കിട്ടാത്തതു കൊണ്ട് കേരളത്തില്‍ വൈദ്യുദി പ്രതിസന്ധിയുണ്ടാകാന്‍ പോകുന്നു എന്ന വാദഗതിയുമായി വന്നിട്ടുണ്ട്। സ്വന്തം ഭരണ പരാജയം മറച്ചു വെക്കുവാനുള്ള മന്ത്രിയുടെ ഈ പെടാപാട് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്താന്‍ മാര്‍ഗ്ഗം? കുട്ടനട്ടിലെ കൃഷി ദുരിതനാളുകളില്‍ പാര്‍ട്ടി പകിട കളിക്കുന്ന സമയത്തായിരുന്നു വൈദ്യുദ വകുപ്പിന്റെ മുന്‍പിന്‍ നോക്കതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തീരുമാനമായ സമയം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി സംസ്ഥാന ബഡ്ജറ്റ് പോലും നീട്ടി വെച്ചവര്‍ക്കെന്ത് വൈദ്യുദി എന്ത് പ്രതിസന്ധി?<br /><br />മഴവെള്ളത്തിന്റെ കാര്യം മാത്രമല്ല ഈ സ്ഥിതിയിലുള്ളത്, ഇനി മഴ കിട്ടിയാല്‍ തന്നെ കേരളത്തിന്റെ കാര്യം അവതാളത്തില്‍ തന്നെയാണ്। പന്നിയാര്‍ പെന്‍സ്റ്റോക്ക് പൊട്ടിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം നിന്നുപോയ ജനറേറ്ററുകള്‍ പത്തുമാസമായിട്ടും പ്രവര്‍ത്തനക്ഷമമായിട്ടില്ല, നേര്യമംഗലം പദ്ധതി ഉത്ഘാടനം നടന്നിട്ടും ഒരു യൂണിറ്റ് വൈദ്യുദി പോലും ഇതുവരെ ഉത്പാദിപ്പിക്കുവാന്‍ നമുക്കായിട്ടില്ല, പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് ചൈനീസ് കമ്പനി കരാര്‍ നല്കിയ ശേഷം ഇപ്പോള്‍ ഡിസൈന്‍ മാറ്റിയിരിക്കുകയാണ്, മൂഴിയാര്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചിട്ട് അതും ഇതുവരെ ഒന്നുമായിട്ടില്ല। വൈദ്യുദി പ്രസരണ നഷ്ടം കുറക്കും എന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നും ചെയ്തതായും ഈ വിഷയത്തില്‍ കണ്ടില്ല, അങ്ങിനെ പൊതുവെ കുറ്റകരമായ അനാസ്ഥയാണ് വൈദ്യുദി വകുപ്പില്‍ നിന്ന് ഉണ്ടായിട്ടുള്ളത്।<br /><br />അന്ചു രൂപക്കും ആറു രൂപക്കും നമ്മള്('വിത്ത് പുഴുങ്ങി തിന്ന') വിറ്റ വൈദ്യുദി ഇപ്പോള്‍ ഒമ്പത് രൂപക്കും പന്ത്രണ്ട് രൂപക്കും വാങ്ങി അത്രയും പൈസ ജനങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഇത്രയധികം പിടിപ്പ് കേടിന്റെ ഫലം ജനങ്ങള്‍ അനുഭവിക്കണമെന്ന ധാര്‍ഷ്ട്യത്തിന്റെ തെളിവാണ്, എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ആണവക്കരാറിനെ എതിര്‍ക്കുന്ന കേര്ളത്തിലെ ഇടതു പക്ഷം ഇരുട്ടിലിരിക്കുന്ന കേര്ള ജനതയോട് ഏതു വിധത്തിലാണ് വിശധീകരിക്കുവാന്‍ പോകുന്നത്, തങ്ങള്‍ ആണവക്കരാറിനെ എതിര്‍ക്കുന്ന വിധവും കാരണങ്ങളും..</span>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com4tag:blogger.com,1999:blog-1021724443764245599.post-24819231866394217992008-06-18T12:05:00.000-07:002008-06-30T13:10:03.755-07:00പാഠം ഏഴ്, ഒരു വിലാപം<div align="justify"><span style="font-size:130%;color:#000000;">നാളെയൊരുനാള്‍ സ്ക്കൂളുകളില്‍ നമ്മുടെ മക്കള്‍ പഠിക്കേണ്ടി വരുന്ന പാഠഭാഗം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞു പോയ എസ്।എഫ്.ഐ യുടെ തകര്‍പ്പന്‍ സമരത്തെക്കുറിച്ചായിരിക്കും (കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു എസ്.എഫ് ഐ യുടെ ഇന്നലത്തെ സമരം). കരിവെള്ളൂര്‍ പോലെ, മെര്ക്കിന്സ്റ്റണ് പോലെ കയ്യേറിയ ഭൂമിയിലെ പാര്‍ട്ടി ഓഫീസിനെ ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഇറങ്ങിയതു പോലെ, കാരണം ഇന്നത്തെ എസ്.എഫ്.ഐ നേതാവാകാം ഒരു പക്ഷെ നാളത്തെ എം. എ. ബേബി.<br /><br />എന്തുകൊണ്ട് നമ്മുടെ രഷ്ട്ര നേതാക്കള്‍ അപമാനിക്കപ്പെടുന്നു? എന്തു കൊണ്ട് മാര്‍ക്സിസ്റ്റുകാര്‍ തെരുവുകളില്‍ അവരുടെ സഖാക്കളെ വിഷം കുത്തിവെക്കുവാന് പാടിപ്പറഞ്ഞുപോന്നിരുന്നവ, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു? ദൈവ നിഷേധം വിജ്ഞാന ദാഹത്തിന്റെ ഭാഗമോ?<br /><br />ഗാന്ധിയും റാണിലക്ഷ്മി ഭായിയും നാനാ സഹേബും ഇന്നത്തെ കോണ്ഗ്രസ്സുകാര്ക്കു തുല്യമാണെന്നോ അതുമല്ലെങ്കില്‍ അതിനേക്കാളേറെ മേലെയാണെന്ന തെറ്റിദ്ധാരണ മാര്‍ക്സിസ്റ്റുകാര്‍ക്കുണ്ടോ?। ഗാന്ധിയെക്കുറിച്ച്, നെഹ്രുവിനെക്കുറിച്ച് നാം പഠിച്ചത് അവര്‍ കോണ്ഗ്രസ്സുകാര് ആയൈരുന്നതു കൊണ്ടോ മറ്റു പാര്ട്ടിക്കാര് ആവാതിരുന്നതു കൊണ്ടോ അല്ല. സ്വാതന്ത്ര്യത്തിലും അതിനു ശേഷം രാഷ്ട്ര നിര്‍മ്മാണത്തിലും അവരുടേതായ നേതൃത്തപരമായ പങ്കുള്ളതു കൊണ്ടായിരുന്നു.<br /><br />നേതാകന്മാരെക്കുറിച്ച് പഠിച്ചാല്‍, ഇല്ലാത്ത യാതനകള്‍ അവര്‍ വരും തലമുറക്കു വേണ്ട് നടത്തി, സഹിച്ചു എന്നൊക്കെ പഠിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുമെന്ന മണ്ടത്തരം വിശ്വസിച്ചിട്ടാണെങ്കില്‍ അവരോര്‍ക്കേണ്ടത് സ്വന്തം നേതാക്കന്മാരുടെ അക്രമം പോലും ന്യായീകരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോന്ന സോവിയറ്റ് യൂണിയന് പോലുള്ള രാഷ്ട്രങ്ങളിലെ ജനങ്ങളുടെ പിന്തിരിഞ്ഞു നോട്ടമാണ്।<br /><br />ബി।ജെ.പി. ഭരണക്കാലത്ത് പാഠ്യപദ്ധതി ഹിന്ദുത്വ വല്‍ക്കരിക്കുന്നു എന്ന് മുറവിളികൂട്ടിയവര്‍, തങ്ങളുടെ പാര്‍ട്ടി പിടുത്ത വിഭാഗീയത പോലും പാഠ്യ വിഷയമാക്കാന്‍ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ്॥എത്ര ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെ വരുന്ന വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഇംഗിതത്തിനൊത്ത് അവരുടെ പാര്‍ട്ടി തത്വങ്ങളും അജണ്ടകളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഒരു തലമുറയെ മുഴുവന്‍ ബുദ്ധിശ്യൂനരാക്കുന്നതിന്‍ സമമല്ലേ? പ്രത്യകിച്ചും മത്സരത്തിന്റെ ഈ ലോകത്ത്? ഇതെന്തു ന്യായമാണ്? പാര്‍ട്ടി നോട്ടീസുകള്‍ പ്രാക്ടിക്കല്‍ ആയി പഠിക്കണം എന്നു പറയുന്നതിലെ വങ്കത്തം.............<br /><br />ചര്‍ച്ചകളോ ചിന്തകള്‍ പോലുമോ ഇല്ലാത്ത ഒരു വിദ്യാഭ്യാസ നയവുമായി വന്ന മന്ത്രി ബേബിക്ക് ആകെ കൈമുതലായുള്ളത് തനിക്കെല്ലാം അറിയാം, താന്‍ മാത്രം വിവരമുള്ളവന് എന്ന അഹങ്കാരം മാത്രമായിരുന്നുവെന്നത്, തുടര്‍ന്നു വന്ന നിയമങ്ങളുടെ പരാജയവും വഴി തെറ്റിയ മാറ്റങ്ങളുടെ(സമയത്തിന്റെ, പേരുകളുടെ) തകര്‍ച്ചയും മറു ചിന്തക്ക് ഇടം നല്‍കാത്ത വിധം ഇദ്ധേഹം ഒരു വിദ്യഭ്യാസ മന്ത്രിക്ക് ചേര്‍ന്ന യോഗ്യതയില്ലാത്തയാളാണെന്ന് തെളിഞ്ഞതാണ്।<br /><br />മാറ്റങ്ങള്‍ വേണം, അത് പേരിലോ, സമയത്തിലോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിലോ അല്ല വേണ്ടത്. മാറ്റങ്ങള്‍ ക്രിയാത്മകമാകണം, അങ്ങനെയൊരു മാറ്റമോ വിദ്യാഭ്യാസ നയമോ എന്തിന് പാഠപുസ്തകമോ കൊണ്ടു വന്നാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല, അംഗീകരിക്കാതിരിക്കാനാവില്ല.</span></div>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com11tag:blogger.com,1999:blog-1021724443764245599.post-36591151262337901282008-06-14T12:21:00.000-07:002008-06-14T12:39:47.804-07:00വിഷമിറക്കുന്ന വിധം<div align="justify"><span style="color:#000000;">സി। പി. ഐ ഓഫീസ് അടിയന്തിരമായി ഏറ്റെടുക്കണമെന്ന നിലപാട് സ്വീകരിച്ച ഇടുക്കി ജില്ലാ കളക്റ്റര്‍ അശോക് കുമാര്‍ സിംഗിനോട് നാളെ മുതല്‍ അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മസുറിയില്‍ പരിശീലനത്തിനു അയക്കുന്നതിന്റെ ഭാഗമായാണ് അവധി എന്ന് റവന്യൂ വകുപ്പ് വിശദീകരിക്കുന്നത്....<br /><br />ഇങ്ങനെ പല അവധികളും ചികിത്സകളും വിശ്രമവും കേരളീയര്‍ കണ്ടതാണ്। പാര്‍ട്ടി താത്പര്യങ്ങളെ തൊട്ടു കളിച്ചാല്‍ ഇങ്ങനെയൊക്കെയാണ്. അച്ചുദാനന്ദനേക്കൊണ്ടായ വിധം അച്ചുദാനന്ദനും മറ്റു മന്ത്രിമാരെക്കൊണ്ടായതു പോലെ അവരും. ഓരേ രഥത്തില്‍ കെട്ടിയിട്ടിട്ടുള്ള കുതിരകള്‍ വിവിധ ദിശകളിലേക്ക് പായും പോലെയാണ് ഇപ്പോഴത്തെ കേരള ഭരണം.<br /><br />മൂന്നറിലെ ഒരവധി ചികിത്സ നമുക്ക് സാന്ദര്‍ഭികമായി ഓര്‍ക്കാം। മൂന്നറിപ്പോള് ചരിത്രമാണ്, എഴുതപ്പെട്ടത്, എഴുതപ്പെടാതെ ചില ഗാഥകളും... അവയിലൊന്ന് നിങ്ങള്‍ക്കായ്...<br /><br /></span><a href="http://fazaludhen.blogspot.com/2007/09/blog-post_27.html"><strong><span style="color:#ff0000;">മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതം</span></strong></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXo8AL0m-XOV8EORJJL90JgtqjooH41hu7B-bGU8TJX5QlE_OnwB-nWJn_2fpRgx8GbLfehvwlaypDD0PSKWvUxWB2Eta3Q4XCqNIIzgNvTvQ_lYM2gGix5VlAMDCCZw4ASciwLS9lKGA/s1600-h/1v.jpg"></a><br /><span style="color:#000000;">സര്‍വ്വേ കല്ലിന്റെ വേരിന്<br />ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്<br />മല കയറിയിറങ്ങി വന്ന<br />മൂക്കിന്മേല് കണ്ണട വെച്ചയാളാണ്.<br />-കേട്ട പാതി കേള്‍ക്കത്ത പാതി-<br />കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,<br />മഴ തോരുന്നതും കാത്ത്<br />കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.<br />കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം<br />വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,<br />മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍<br />വിഷം തീണ്ടി മൂഷികരെ കൊന്നൂ.<br />നേരം പുലര്‍ന്ന നേരം, കോരന് കണ്ടതിങ്ങനെ-<br />വിളക്കിന് തിളക്കം കണ്ടണഞ്ഞ പാറ്റകള്‍<br />കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി<br />കോരന്റെ കഞ്ഞി പഴങ്കഞ്ഞിയായ്<br />വലിച്ചെറിഞ്ഞ കുമ്പിള് തേടി കോരന് പുറത്തിറങ്ങി...</span></div>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1tag:blogger.com,1999:blog-1021724443764245599.post-27605395894118961122008-05-31T12:33:00.000-07:002008-05-31T13:14:33.492-07:00പുകയുണ്ടാകുന്നത്......<div align="justify"><span style="color:#000000;">പെട്രോള്‍ വില വര്‍ദ്ധന ഒരു പുതിയ സംഭവമല്ലാതായിരിക്കുന്നു, യാഥാര്‍ത്ഥ്യം ജനങ്ങള്‍ ഉള്‍ക്കൊണ്ട് തുടങ്ങിയിരിക്കുന്നു। എന്നാല്‍ ഇതിന്റെയൊക്കെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടോ അതോ മനസ്സിലാക്കഞ്ഞിട്ടോ ചിലര്‍ ആടുന്നു, മറ്റു ചിലര്‍ കഥയറിയാതെ ആട്ടം കാണുന്നു.</span></div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">അടുത്ത ആറു മാസത്തിനുള്ളില്‍ വീപ്പക്ക് നൂറ്റിയമ്പത് ഡോളര്‍ വരെ അന്താരഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില വര്‍ദ്ധനയുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍। അന്താരാഷ്ട്ര വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ഇന്ത്യയില്‍ പെട്രോളിന് വില വര്‍ദ്ധിക്കുന്നതെങ്കിലും ഇന്ത്യയിലെ വര്‍ദ്ധനയ്ക്ക് വേറെ ചില മാനങ്ങളുണ്ട്। ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് വര്‍ദ്ധനയ്ക്ക് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണം. എന്തുകൊണ്ട് നഷ്ടം, കൂടെ മറ്റു ചില ചോദ്യങ്ങളും..........</span></div><div align="justify"> </div><div align="justify"> </div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">1) യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ നഷ്ടത്തില്‍ തന്നെയാണോ? കമ്പനികള്‍ കൊടുക്കുന്ന കണക്കനുസരിച്ചാണ് കമ്പനികള്‍ക്ക് നഷ്ടമാണോ ലാഭമാണോ എന്ന് ഗവണ്മെന്റെ തീരുമാനിക്കുന്നത്, അല്ലാതെ ഗവണ്മെന്റെ വ്യക്തമായ ഒരു ആഡിറ്റിംഗും നടത്തുന്നില്ല എന്നാണ് കമ്പനി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്। തൊഴിലാളി യൂനിയനുകളും ഇത് ശെരിവെക്കുന്നു।</span></div><div align="justify"> </div><div align="justify"> </div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">2)വില വര്‍ദ്ധനയില്‍ കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ആന്തരികമായി, ധനകാര്യ മന്ത്രിമാരെങ്കിലും, സന്തോഷവന്മാരാണോ? കാരണം വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ടാക്ക്സും വര്‍ദ്ധിക്കുന്നത്। കേരളത്തിലാണെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ ഒരു വട്ടം അധിക വരുമാനം വേണ്ടെന്നു വെച്ചതൊഴിച്ചാല് അടുത്ത കാലത്തൊന്നും ഒരു ഗവണ്മെന്റെഉം ജനങ്ങളുടെ മേല്‍ അധിക ഭാരം വരരുത് എന്ന ആവശ്യത്തിനു വേണ്ട് അധിക വരുമാനം വേണ്ടെന്നു വെച്ചിട്ടില്ല।</span></div><div align="justify"><span style="color:#000000;"><span class=""></span></span> </div><div align="justify"><span style="color:#000000;"><span class=""></span></span> </div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">3) പെട്രോളിയം കമ്പനികള്‍ ഓരോ വര്‍ഷത്തിലും പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു। കാരണം അവര്‍ പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുക കൂടി കൂട്ടിയാന്‍ നഷ്ടത്തിന്റെ കണക്കവതരിപ്പിക്കുന്നത്। ആ നഷ്ടം പേറേണ്ടത് ഇതേ ഉപഭോക്താവ് തന്നെയും. പരസ്യം പെട്രോള്‍ വില്പനക്ക് ആവശ്യമുണ്ടോ? ബ്രാന്‍ഡ് ബൂസ്റ്റ് ചെയ്യാനാണെങ്കില്‍ ജനങ്ങള്ക്കതിന്)റെ ആവശ്യമില്ല, അവര്‍ക്കാവശ്യമുണ്ടെങ്കില്‍ അതിന് വേറെ മാര്‍ഗ്ഗം നോക്കണം</span></div><div align="justify"> </div><div align="justify"> </div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">4) ഓരോ മന്ത്രാലയവും ചിലവാക്കുന്ന പെട്രോളിന്റെ പരിതി എന്താണ്? അങ്ങനെ ഒരു പരിതി ഇന്ന് നിലവിലില്ലാത്തതു കൊണ്ടുള്ള ബാധ്യത ഏറെയാന് എന്നത് കൊണ്ട് അത് കൂടിയേ തീരു। ജനങ്ങള്‍ക്കു കൂടി അവര്‍ ഉപയഓഗിക്കുന്നതിനൊരു പരിധി വെക്കാണമെങ്കിലും ഗവണ്മെന്റെ തലത്തിലാണ് ഇത് ആദ്യം വേണ്ടത്। എന്തുകൊണ്ട് ഇതിനൊരു നിയന്ത്രണമില്ല? ഉത്ഘാടനം മുതല്‍ കല്യാണ ആവശ്യങ്ങള്‍ക്കു വരെ മന്ത്രിമാരോ എം എല്‍ എ മാരോ വേണമെന്നെന്തിനു ജനം ശാഠ്യം പിടിക്കുന്നു?</span></div><div align="justify"> </div><div align="justify"> </div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">5)കുടുംബാസൂത്രണം പോലെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യത്തോടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്ന ഒരു വിഷയമായിരുന്നു പെട്രോള്‍ ഉപയോഗത്തിന്റെത്। എന്നാല്‍ ഗവണ്മെന്റുകള് ഈ വിഷയത്തില്‍ ഇതുവരെ എന്തു ചെയ്തു? ഇന്‍ഡ്യയില്‍ പെട്രോളിന്‍രെ ഉപയോഗം കുറഞ്ഞാല്‍ അന്താ രാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയില്ല, എന്നാല്‍ ഇന്‍ഡ്യന്‍ പെട്രോളിയം കമ്പനികളുടെ നഷ്ടം കുറയുമല്ലോ?</span></div><div align="justify"> </div><div align="justify"> </div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">6)വാഹനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും അമിത പെട്രോള്‍ ഉപയോഗം വരുന്ന രീതിയിലുള്ള പഴയ വാഹനങ്ങള്‍ക്ക് ടെസ്റ്റ് പാസ്സാക്കിയ് കൊടുക്കാതിരിക്കുന്നതിലൂടെയും ഗവണ്മെന്റെ മെഷിനറികള്‍ അഴിമതി രഹിതവുമാകേണ്ടിയിരിക്കുന്നു। കെ എസ് ആര് ടി സി പോലുള്ള പെട്രോള്‍ കുടിയന് കോര്‍പ്പറേഷനുകളുടെ അധിക ബാധ്യത ഗവണ്മെന്റില് അല്ലെങ്കില്‍ ജനങ്ങളുടെ മേല്‍ വരുന്നതും മുട്ടു ന്യായങ്ങള്‍ മാത്രമല്ല।</span></div><div align="justify"> </div><div align="justify"> </div><div align="justify"><span style="color:#000000;"></span></div><div align="justify"><span style="color:#000000;">ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന ആര് രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. കൂടുതല്‍ ചിന്തകള്‍ക്കും പരിഹാരങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്ന ഈ വിഷയത്തിലേക്ക് ജനങ്ങളുടെ കൂടി സഹകരണം അത്യന്താപേക്ഷിതമാണ്</span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div>കടത്തുകാരന്/kadathukaaranhttp://www.blogger.com/profile/01884467284693124493noreply@blogger.com1