5/13/08

കൈ പൊള്ളിയ വിജയ്മല്യ

ബിസിനസ്സിന്‍റെ ഉന്നതങ്ങള്‍ താണ്ടിയ വ്യക്തി ബിസിനസ്സിനു പുറമേ കാറോട്ട മത്സരത്തിലും കുതിരപ്പന്തയത്തിലും ഇപ്പോള്‍ ലോകത്താദ്യമായി തുടങ്ങിയ റ്റൊന്‍റി-റ്റൊന്‍റി ഐ പി എല്‍ ക്രിക്കറ്റിലും കൈ വെച്ചെങ്കിലും ആദ്യമായി കൈ പൊള്ളിയതിലദ്ദേഹം പ്രതികരിക്കുകയും കൂടി ചെയ്തിരിക്കുന്നു

ഇരുപതേ ഇരുപത് വയസ്സന്മാരുടെ കളിയല്ല, പൂര്‍ണ്ണമായും യുവാക്കളുടേതെന്ന അവകാശ വാദം മാത്രമല്ല യുവാക്കള്‍ക്കു മാത്രം കളിക്കാന്‍ പറ്റുന്ന കളി എന്നു വേണമെങ്കില്‍ പറയാം പക്ഷെ അതില്‍ ലോകം കണ്ട വലിയൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റിന്‍റെ നേതൃത്തിലുള്ള ടീമിന്‍റെ ഉടമസ്ഥവകാശമാണ്‍ ഈ ബിസിനസ്സ് ഭീമനുള്ളത്। ഐ പി എല്ലിലെ ടെസ്റ്റ് റ്റീം എന്ന് വിളിക്കാവുന്ന ദ്രാവിഡിന്‍റെ നേതൃത്തത്തിലുള്ള ടിം തുടര്‍ച്ചയായി പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പു കുത്തുന്നതിനിടെയാണ്‍ സാമ്പത്തിക തകര്‍ച്ച എന്നതിനേക്കാള്‍ അഭിമാനത്തിന്‍റെ ഉലച്ചിലായി കരുതി അദ്ദേഹം പരസ്യമായി രംഗത്തു വന്നതും, അദ്ദേഹത്തിന്‍ പരസ്യമായി പ്രതികരിക്കാനും റ്റീമിനു നിയന്ത്രണ നിര്‍ദേശങ്ങള്‍ നല്‍കുവാനുള്ള അവകാശം ഉണ്ടെന്ന് ക്യാപ്റ്റന്‍ ദ്രവിഡ് അഭിപ്രായപ്പെട്ടതും।

ഐക്കണ്‍ താരങ്ങളുടേയും വലിയ തുകകള്‍ക്ക് ലേലം വിളിച്ചെടുത്ത വമ്പന്‍ താരങ്ങളുടേയും പരിതാപകരമായ പ്രകടനം പൊതുവെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടേയാണ്‍ ഒരു ആരംഭം എന്ന നിലയില്‍ വിജയ്മല്യ പ്രതികരിച്ചിരിക്കുന്നത്.
ടെണ്ടുല്‍ക്കര്‍ക്ക് ഇതു വരെ പരിക്കുകളില്‍ നിന്നെ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ട് കളിക്കാനും കഴിഞ്ഞിട്ടില്ല, ഹര്‍ബജന്‍ സംഗിന്‍ കളിയില്‍ നിന്ന് അടിക്കേസിലൂടെ വിലക്ക്, പുടമേ വിദേശ താരങ്ങളില്‍ അധികപേരും അവരുടെ സ്വകാര്യ കാര്യങ്ങള്‍ക്കായും മാതൃടീമിനു വേണ്ടിയും ഇടവേളകളിലുമാണ് ഒരു പക്ഷെ ഡെക്കാന്‍ ചാര്‍ജേഴ്സിനെപ്പോലുള്ള ടീമിന്‍റെ ഉടമസ്ഥര്‍ ഇതിനേക്കാല്‍ മോശമായി അല്ലെങ്കില്‍ ഹൃദയം പൊട്ടി പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരിക്കണം, ഉടനെ അതൊക്കെ പ്രതീക്ഷിക്കാം

ടീമിന്‍റെ മോശം പ്രകടനത്തില്‍ മനം നൊന്ത് ചാരു ശര്‍മ്മയെ അദ്ദേഹം പുറത്താക്കിക്കഴിഞ്ഞു। ടീമിന്‍റെ രൂപീകരണത്തിന്‍ ചാരു ശര്‍മ്മക്കും ദ്രാവിഡിനും പൂര്‍ണ്ണ അധികാരമാണ്‍ താന്‍ നല്‍കിയിരുന്നതെന്നും എന്നാല്‍ തനിക്ക് താല്‍ പര്യമുള്ള പല കളിക്കാരേയും ഇവര്‍ ലാസ്റ്റ് ഇലവനിലേക്ക് തിരഞ്ഞെടുത്തില്ലെന്നും മല്യക്ക് പരാതിയുണ്ട്, ലേലം വിളി മുതല്‍ ഇവര്‍ തന്‍റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങു തടിയായിരുന്നെന്നും അദ്ധേഹം വെളിപ്പെടുത്തി വിജയ് മല്യയുടെ പരാതിക്ക് സാധുത നല്‍കുന്നതാണ്‍ പല പ്രകടനങ്ങളും, റസാഖിനെപ്പോലുള്ള റ്റൊന്‍റി-റ്റൊന്‍റി ടീമിനു അനുസരിച്ച കളിക്കാര്‍ക്ക് കൊടുത്ത പ്രാധാന്യം കളി കാണുന്നാവര്‍ക്കും ചില സംശയങ്ങള്‍ ജനിപ്പിക്കാതിരുന്നില്ല.

കോടിക്കണക്കിനു ഡോളര്‍ ഒഴുകിയ ഐ പി എല്‍ വന്‍ വിജയമെന്ന് ടൂര്‍ണ്ണമെന്‍റെ തുടങ്ങുന്നതിനു മുന്‍പ് പ്രഖ്യാപിക്കുക കൂടി ചെയ്തീട്ടുള്ള ഈ മഹാമഹം പരാജയങ്ങളുടെ കഥ കൂടി പറഞ്ഞേക്കും। സംസ്ക്കരത്തിനു യോജിക്കാത്ത വിധമുള്ളതും പണത്തിന്‍റെ അതിപ്രസരവും മുന്‍പ് പലവിധ വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുള്ള ഐ പി എലിന്‍ ഇപ്പോഴിതാ കളിക്കാരുടെ പരാജയം ടീമെന്ന നിലക്കുള്ള ഒത്തൊരുമയില്ലയ്മ പിന്നെ നഷ്ടങ്ങളുടെ കൂപ്പുകുത്തലു

പ്രമുഖ അന്തര്‍ദേശീയ അമ്പയറായ ദണ്ഡ്പാണി അഭിപ്രായപ്പെട്ടതിപ്രകാരമാണ്‍ 'ഐ പി എല്‍ ക്രിക്കറ്റ് ഒരു കായിക ഇനം മാത്രമല്ല ഇപ്പോള്‍, അതൊരു ബിസിനസ്സ് കൂടിയാണ് അതെ ബിസിനസ്സ് ആകുമ്പോള്‍ വിജയങ്ങള്‍ മാത്രമല്ലല്ലോ പരാജയങ്ങളും പ്രതീക്ഷിക്കാവുന്നതാണെന്ന് വിജയ് മല്യയെ ആരും ബിസിനസ്സിലെ കളിപഠിപ്പിക്കേണ്ടതാണെന്ന് തോന്നുന്നില്ലെങ്കിലും കളി അല്‍പം കാര്യമായ പോലെയാണ്‍ കാര്യങ്ങളുടെ പോക്ക്। ഇത് മൊത്തം ഐ പി എലിന്‍റെതു മാത്രമല്ല ഇന്ത്യയിലെ ഐ പി എലിനെ അനുകരിക്കാന്‍ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് പാഠമാകേണ്ടതുണ്ട്.

ഇതൊക്കെയാണ്‍ മൊത്തം സ്ഥിതിയെങ്കിലും വിജയങ്ങളുടെ പരമ്പരയുമായി മുന്നേറുന്നവര്‍ക്കും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും നന്നായി കളിക്കുന്ന യുവ താരങ്ങള്‍ക്കും ക്രിക്കറ്റിനു മൊത്തയും ഇതൊരു പുതിയ മേഖല തന്നെയാണ്, പുത്തനുണര്‍വ്വു തന്നെയാണ്. അതു കൊണ്ടു തന്നെ ഐ പി എല്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.