2/3/10

കേരളം തമിഴ്നാട് വിരിച്ച വലയില്‍...

മുല്ലപ്പെരിയാര്‍ അണക്കെട്ടുകൊണ്ട് വൈദ്യുദിയും കേരള കമ്പോളം സ്വപ്നം കണ്ടുള്ള കൃഷിയും ആണ്‍ തമിഴ് നാടിന്‍റെ ലക്ഷ്യം। ഇപ്പോള്‍ നടക്കുന്ന കോടതി വ്യവഹാരത്തിന്‍റെ ഇടക്കെവിടേയും മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ-കമ്മീഷന്‍ ചെയ്യണം എന്ന ഒരാശയം കടന്നു വരാന്‍ പാടില്ല, കേരളത്തിലെ ജനങ്ങളുടെ ജീവന്‍ വെച്ചാണ്‍ കേരളം തങ്ങളുടെ വാദമുഖങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതെങ്കില്‍ പുതിയൊരു അണക്കെട്ട് നിര്‍മ്മിച്ച് തങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശം കേരളത്തിന്‍റെ ചിലവില്‍ നടപ്പിലാക്കുക എന്ന യ്ഥാര്‍ത്ഥ തമിഴ്നാടിന്‍റെ ഹിഡന്‍ അജണ്ടയിലേക്കാണോ ഇന്നത്തെ കോടതിയിലെ കേരളത്തിന്‍റെ വാദങ്ങളും സമ്മതവും എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള ഒരു എഗ്രിമെന്‍റെ, തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതു വര്‍ഷത്തേക്ക്, ആധുനിക യുഗത്തില്‍ യാതൊരു കാരണവശാലും സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണെന്ന് തോന്നുന്നില്ല। നൂറ്റിപന്ത്രണ്ട് വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ്‍ ഇപ്പോള്‍ പൊളിച്ച് പണിയാന്‍ പദ്ധതിയിടുന്നത്, 999 വര്‍ഷത്തെ കാര്യം ഇപ്പോള്‍ ചിന്തിച്ച് തലപുണ്ണാക്കേണ്ട എന്ന വാദഗതി കുറച്ചു നേരത്തേക്കവിടെ നില്‍ക്കട്ടെ എന്ന് കരുതിക്കൊണ്ട് തന്നെ ചിന്തിക്കാം ഇനിയും ഈ 999 വര്‍ഷ എഗ്രിമെന്‍റെ പൂര്‍ത്തിയാക്കാന്‍ നാം നമ്മുടെ പോക്കറ്റില്‍ നിന്ന് പൈസയെടുത്ത് എത്ര അണക്കെട്ടുകള്‍ നിര്‍മ്മിക്കണം?

കോടതിയില്‍ ഒരിടത്തും നമ്മുടെ വാദത്തില്‍ ഈ അണക്കെട്ട് ഡി-കമ്മീഷന്‍ ചെയ്യുന്നതിനെ പറ്റിയോ, സ്വാതന്ത്ര്യത്തിന്‍ മുമ്പ് ഒപ്പുവെക്കപ്പെട്ട ഒരു കരാറിന്‍റെ ഇന്നത്തെ രീതിയില്‍ തുടര്‍ന്നു കൊണ്ടു പോകുന്നതിനുള്ള ആധികാര്യത നമ്മള്‍ ചോദ്യം ചെയ്തു കണ്ടില്ല। ഇവിടെ വെള്ളം വേണ്ടത് തമിഴ് നാടിനാണ്, അങ്ങനെയൊരവസ്ഥയില്‍ അണക്കെട്ടിന്‍റെ പൂര്‍ണ്ണ ചിലവും വഹിക്കേണ്ടിയിരുന്നത് തമിഴ്നാടാണ്... ഇവിടെയാണ്‍ തമിഴ്നാട് വളരെ ദീര്‍ഘവീക്ഷണത്തൊടെ കുരുക്കിയ ഒരു കുടുക്കില്‍ കേരളം തങ്ങളുടെ തല ഉടലു പകുതിയോളം കൊണ്ടു വെച്ചു കൊടുത്തീട്ടുള്ളത്.

തമിഴ്നാടിന്‍റെ ദീര്‍ഘ വീക്ഷണം 1970 കള്‍ക്ക് മുമ്പേയുള്ളതാണ്, അതു തന്നെയാണ്‍ തങ്ങള്‍ക്ക് വളരെ എതിരായിരുന്നിട്ടും, 999 എന്ന അസംഭവ്യ വര്‍ഷമായിരുന്നിട്ടും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു എഗ്രിമെന്‍റെ തുടരുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും തിരുവതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഏതാണ്ട് ഇരുപതോളം വര്‍ഷം ഈ കരാറിനെ കേരളത്തിനെതിരാണ്‍ ഇതെന്നറിഞ്ഞ് എതിര്‍ത്തു നിന്ന പാഠം നമുക്ക് മുമ്പിലുണ്ടായിരുന്നിട്ടും യാതൊരു വിചിന്തനവും കൂടാതെ നമ്മുടെ എന്നത്തേയും രാഷ്ട്രീയ നിപുണതയുടെ റോള്‍ മോഡലായ സി അച്ചുതമേനോന്‍ ഭരണകൂടത്തെ അനായാസം കൊണ്ടെത്തിക്കാന്‍ തമിഴ്നാടിന്‍ കഴിഞ്ഞത്।

കേരള ജനതക്കാവശ്യം തീര്‍ച്ചയായും അവരുടെ ജീവന്‍ തന്നെയാണ്। അതിന്‍ ഇന്നത്തെ അവസ്ഥയില്‍ ഡാം നിലനില്‍ക്കാന്‍ പാടില്ല, പുതുക്കി പണിതേ മതിയാകൂ. എന്നാല്‍ അത് കേരളത്തിന്‍റെ മാത്രം സാമ്പത്തിക ബാധ്യതയല്ല, മറ്റൊന്ന് ഡാമും ഡാമിന്‍റെ വൃഷ്ടിപ്രദേശം മുഴുക്കനായും കേരളത്തിന്‍റെ അതിര്‍ത്തിയിലാകയാല്‍ ഉടമ്സ്ഥാവകാശം കേരളത്തിനു തന്നെയാകണം കൂടാതെ പുതിയ ഡാമും പഴയ എഗ്രിമെന്‍റും നടപ്പിലാക്കാന്‍ പാടില്ല, മറിച്ച്, പുതിയ ഡാമും പുതിയ എഗ്രിമെന്‍റുമാണ്‍ വേണ്ടത്, പുതിയ എഗ്രിമെന്‍റു പ്രകാരം കാവാവധി അന്തം വിട്ട കാലയളവാകരുത്, മറിച്ച് വിശദ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തുന്ന കാലയളവാകണം, തമിഴ്നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കേരളത്തിന്‍റെ ന്യായമായ വിഹിതം ഉറപ്പുവരുത്തണം, ഭൂമിയുടെ പാട്ടസംഖ്യ കാലാനുസൃതമായ വര്‍ദ്ധനയുണ്ടാക്കണം. ഈ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്‍ ഇങ്ങനെയൊരു ചിന്ത, അല്ലാതെ എളുപ്പത്തില്‍ സാധിച്ചെടുക്കാവുന്ന തമിഴ്നാടിന്‍റെ ഉള്ളിലിരുപ്പിന്‍ നിയമ സാധുത വരുത്തിക്കൊടുക്കലല്ല കേരളം ചെയ്യേണ്ടത്.

തമിഴ്നാട് തങ്ങളുടെ എം പി മാരുടെ ഒരു ബണ്ടല്‍ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്ന് കേരളം എന്നെങ്കിലും കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? മുല്ലപ്പെരിയാര്‍ ഡാമിന്‍റെ കാര്യത്തില്‍ വളരെ ഫ്ലക്ക്‌സിബ്‌ള്‍ ആയ വിലപേശല്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്, ഇനിയും കഴിയും. എന്നാല്‍ കേരളത്തിലെ യു ഡി എഫ് എംപിമാര്‍ കോണ്‍ഗ്രസ്സ് മുന്നണിയാണ്‍ കേന്ദ്രത്തിലെങ്കില്‍ കണ്ണുമടച്ച് മിണ്ടാതിരിക്കുന്ന നയവും, ഇടതുപക്ഷമാണെങ്കില്‍ എവിടെ പിന്താങ്ങണം എവിടെ പിന്തുണ പിന്‍ വലിക്കണം എന്ന സമയ പരിധി നിശ്ചയിച്ച് കാര്യമില്ലാത്ത കാര്യത്തിന്‍ പിന്തുണ കൊടുത്തോ പിന്‍ വലിച്ചോ കോളാമ്പി വട്ടംപിടിച്ചുള്ള തുപ്പിക്കളിയില്‍ ശ്രദ്ധിക്കുകയും ചെയ്തു എന്നതുകൊണ്ടും ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്തവും വന്നുപെട്ടിട്ടുള്ള വലിയൊരു ബാധ്യതയുടെ അരക്ഷിതാവസ്ഥയുടെ ഉത്തരവാദിത്തത്തില്‍നിന്ന് മോചിതരല്ല.

ഇനിയെന്ത്? തമിഴ്നാട് ഇനിയും കേരളത്തിന്‍റെ ഇപ്പോഴത്തെ നിലപാടായ, ഡാം പുതുക്കി പണിയണം, അതിന്‍റെ ചിലവ് കേരളം വഹിക്കും, വെള്ളം തമിഴ്നാടിന്‍ വേണ്ടത്ര കൊടുക്കും, ഡാമിന്‍റെ മെയിന്‍റനന്‍സും കേരളം നടത്തും, തുച്ഛമായ പാട്ട സംഖ്യ പ്രതീകാത്മകമായി പറ്റിക്കൊണ്ടേയിരിക്കും എന്നിവകളെ എതിര്‍ക്കും, കേരളം തമിഴ് നാടിന്‍റെ എതിര്‍പ്പിനെ കോടതിയില്‍ വാദിച്ച് ജയിച്ച് എല്ലാം നേടിയെടുക്കും, തമിഴ്നാട് കേസ് തോല്‍ക്കും അപ്പോഴേക്കും ഒരു വലിയ ആല്‍ കേരളത്തിന്‍റെ ആസനത്തില്‍ വളര്‍ന്നു പന്തലിച്ചിട്ടുണ്ടാകും...