5/10/08

ലാമയുടെ ടിബറ്റ്

'ഫ്രീ ടിബറ്റ്' എന്നല്ല 'സേവ് ടിബറ്റ്' എന്നേ ലാമ ആവശ്യപ്പെട്ടിട്ടുള്ളു എന്ന് ലാമയും, പ്രതിഷേധങ്ങള്‍ അതിരു വിടുന്നതും അതിന്നായി തിരഞ്ഞെടുത്ത വഴികളും സമയവും ലാമയിലെ മുഖം മൂടി നിക്കപ്പെട്ടതായും ചൈന അവകശപ്പെടുന്നതിലും ചില ചരിത്രങ്ങളുടെ രോദനങ്ങള്‍ അല്ലെങ്കില്‍ ചരിത്രത്തിന്‍റെ ബലാല്‍ക്കാരം ചെയ്യപ്പെട്ടതിന്‍റെ പാടുകള്‍ കാണാനാകുന്നുണ്ട്.


അധിനിവേശം.. അത് മുതലാളിത്തത്തിന്‍റെ മാത്രം സ്വഭാവ ഗുണമായി അവതരിക്കപ്പെടനാവില്ല, അത് തന്‍ പ്രമാണിത്തത്തിന്‍റെതു കൂടിയാണ്, തന്‍ പ്രമാണിത്തം പങ്കിട്ടെടുടുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമെന്നോ മുതലാളിത്ത രാജ്യമെന്നോ വ്യത്യാസം കാണാനാവില്ല, തിരിഞ്ഞു നോക്കുമ്പോള്‍. അത് യു എസ് എസ് ആര്‍ ഉള്ളപ്പോഴായിരുന്നാലും ചൈനയുടെതായിരുന്നാലും ഭാവിയില്‍ ഇനി വേറൊരു വന്‍ കമ്യൂണിസ്റ്റ് വരുന്നതായാലും സ്ഥിതി ഒന്നു തന്നെ. ആ നിരിക്ഷണങ്ങള്‍ കടന്നു പോവുക ചെച്നിയ വഴിയായിരിക്കും, അഫ്ഗാന്‍ വഴിയായിരിക്കും ടിബറ്റ് വഴിയായിരിക്കും ഹോങ്കോങ് വഴിയായിരിക്കും , അല്ലെങ്കില്‍ തന്നെ ഇതിനൊക്കെ പ്രത്യാകമായ വഴികളൊന്നുമില്ല.


ചരിത്രം തന്നെയാണ്‍ ടിബറ്റിന്‍റെ മേലുള്ള ചൈനയുടെ അവകാശത്തിനു അടിത്തറ, അതേ ചരിത്രം തന്നെയാണ്‍ ടിബറ്റുകാര്‍ക്ക് ടിബറ്റിനുമേലുള്ള അടിത്തറയും. എവിടെയാണ്‍ കണ്ണികള്‍ അറ്റുപോയത്? അല്ലെങ്കില്‍ എവിടെയാണ്‍ കണ്ണികള്‍ വിളക്കപ്പെടേണ്ട് ഇടം?


ചൈനയെ സംബന്ധിച്ച് ടിബറ്റ് നയതന്ത്രപ്രധാനമായ സ്ഥലമാകാം പക്ഷെ ടിബറ്റുകാര്‍ക്ക് അവരുടെ അസ്ഥിത്വം എന്ന ഒന്നില്ലേ? പതിറ്റാണ്ടുകളായി സ്വന്തം രാജ്യം ഉപേക്ഷിച്ച് അന്യ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയാന്‍ ഇവരെന്തു കുറ്റമാണ്‍ ചെയ്തത്? സ്വന്തം രാജ്യത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള, എന്നാല്‍ അതേ രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ വരേ നല്‍കാന്‍ കാത്തിരിക്കുന്ന മറ്റനേകായിരങ്ങള്‍ വേറെയുമുണ്ട് അവരുടെ പരമ്പരകാളായി, ഇവരോട് ലോകത്തിനൊരു ബാധ്യതയുമില്ലേ? ചൈനയുടെ ഉറങ്ങിക്കിടക്കുന്ന പൌരുഷത്തെ ഭയക്കുന്ന അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മുന്‍ഗാമികള്‍ തങ്ങള്‍ക്കു വേണ്ടി അനുഭവിച്ച യാതനകളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ എന്തുണ്ട് ഈ പാവപ്പെട്ടവരുടെ ദുരിതവുമായി തട്ടിച്ചു നോക്കുമ്പോള്‍?


ഒളിമ്പിക്ക്സിന്‍റെ പാശ്ചാലത്തിലായിരിക്കാം ചൈന കൂടുതല്‍ തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുന്നു. മാനവികതയെ നെഞ്ചിലേറ്റുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്ത തന്നെ. പക്ഷെ ചൈനയുടെ മുന്‍കാല പിടിവാശിയും ചര്‍ച്ചകളോടുള്ള വിമുഖതയും മുതലാളിത്ത അധിനിവേശ രാജ്യങ്ങള്‍ക്കു അവരുടെ അധിനിവേശങ്ങള്‍ക്ക് സാധുത നല്കും വിധം കാര്യങ്ങള്‍ എത്തിച്ചു കൊടുത്തു എന്നതും ഒളിമ്പിക്ക്സ് പോലുള്ള മഹത്തായൊരു വേദി സമ്മര്‍ദ്ദങ്ങളുടെ തരിശുഭൂമിയാക്കി മാറ്റുന്നതിനും വഴി തെളിയിച്ചു എന്നതും പിടിപ്പു കേടിന്‍റെ അല്ലെങ്കില്‍ സ്വന്തം അധിനിവേശ മുഖം ലോകത്തിനു മുന്‍പില്‍ അനാവരണം ചെയ്യപ്പെടാനും ഇടയാക്കി.


ടിബറ്റിനു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അന്താരാഷ്ട്ര സമൂഹ പിന്തുണ അവരുടെ നിലപാടുകള്‍ക്കനുകൂലമായുള്ള ഒന്നല്ല, അതവരുടെ രാഷ്ട്രീയ, സാമ്പത്തിക പരമാധികാര എതിരാളികളുടെ ശത്രുവിന്‍റെ ശത്രു മിത്രം ആശയമാണെന്നതും അതേ സമയം മറ്റു ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും ഭരണത്തിലില്ലാതിടങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും(ഇന്ത്യയിലെ ഇടതുപക്ഷം അടക്കം) ഉണ്ടായിട്ടുള്ള എതിര്‍പ്പ് അവരുടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ പൊയ്മുഖം വലിച്ചു കീറപ്പെടുന്നതാണെന്നും മനസ്സിലാക്കി കൂടുതല്‍ കരുതലോടെ എന്നാല്‍ കൂടുതല്‍ ശക്തമായി മുന്നേറ്റം തുടരണം ഒരു ജനതയുടെ മൂന്നാം തലമുറക്കു വേണ്ടിയെങ്കിലും അതുമല്ലെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാനെങ്കിലും

5/9/08

പ്രകൃതിയുടെ പ്രകൃതം

തൊള്ളായിരത്തി പതിനേഴ്, തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് ഇങ്ങനെ വളരെയധികം വര്‍ഷങ്ങള്‍ ഓരോരോ രാജ്യങ്ങളെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതാണെങ്കിലും റഷ്യക്ക് തൊണ്ണൂറുകള്‍ എന്ന് പറയുന്നതാകും ഏറെ അനുയോജ്യമാകുക എന്നു തോന്നുന്നു.

കമ്യൂണിസ്റ്റ് ഭരണത്തിന്‍ അന്ത്യമായതിനു ശേഷം യെല്‍സിന്‍ എന്ന ഭരണാധികാരി(കോമാളിയെന്ന് വിശേഷണപ്പേരുള്ള) നേരിട്ട ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക മേഘലയെ സുസ്ഥിരമാക്കുക എന്നതിനേക്കാള്‍ ജനങ്ങളുടെ കടിഞ്ഞാണ്‍ പൊട്ടിയ മോഹങ്ങള്‍ക്ക് തടയിടുക എന്നതായിരുന്നു. സാമ്പത്തിക മേഘലയുടെ അടിത്തറ തോണ്ടിയ നാളുകളായിരുന്നു അതെങ്കിലും വളരെയധികം കാലത്തെ ശ്രമഫലമായി നേടിയെടുത്ത സ്വയം പര്യാപ്തത തുടര്‍ന്നുള്ള മുന്നേറ്റങ്ങള്‍ക്ക് അടിത്തറയായി എന്നു വേണം പറയാന്‍

ഗള്‍ഫ് യുദ്ധക്കാലത്ത് ഇറാഖന്‍റെ കറന്‍സിക്ക് അനുഭവപ്പെട്ട ഭാരക്കുറവിനേക്കാള്‍ വലുതായിരുന്നു ഈ കാലയളവില്‍ റൂബിളിനു സംഭവിച്ചെതന്നത് വസ്തുത മാത്രമാണ്. രാജ്യം പട്ടിണിയോളമെത്തിയ സന്ദര്‍ഭം മുതലാളിത്തത്തിന്‍റെ തള്ളിക്കയറ്റം റഷ്യന്‍ തെരുവീഥികള്‍ മുഴുക്കെ വിദേശ മദ്യം നിറഞ്ഞൊഴുകി അതിനേക്കളൊക്കെയേറെ ലോകത്തിലേറ്റവും കൂടുതല്‍ വേശ്യകളെ കയറ്റിയയക്കപ്പെടുന്ന രഷ്ട്രം കൂടിയായി റഷ്യ.

അന്നാളുകളില്‍ യെല്‍സിന്‍ കൊണ്ടു വന്ന തുടര്‍ച്ചക്കാരനാണ്‍ പുട്ടിന്‍. അമ്പതു ശതമാനം റഷ്യക്കാര്‍ക്കു പോലും അപരിചിതനായിരുന്ന പുട്ടിന്‍ ഇന്നും ഒഴുക്കോടെ ഇംഗ്ലീഷ് വശമില്ലാത്തയാളാണ്‍ എന്ന അറിവ് അദ്ദേഹത്തിന്‍റെ കുറവായിട്ടല്ല പ്ലസ് പോയിന്‍റെആയിട്ടാണ്‍ ലോകം ഇന്ന് കാണുന്നത്. കാരണം അത്രയേറെ മുന്നേറ്റമാണ്‍ കഴിഞ്ഞ അഞ്ജു വര്‍ഷം കൊണ്ട് അദ്ധേഹത്തിന്‍റെ കീഴില്‍ റഷ്യ കൈവരിച്ചത്. ഇതേ അഞ്ജു വര്‍ഷക്കാലയളവില്‍ തന്നെയാണ്‍ അമേരിക്ക ഏറ്റവും അധികം സാമ്പത്തികമായി തകര്‍ച്ച അനുഭവിച്ചതെന്നതും സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടതുണ്ട്, കാരണം റഷ്യ സാമ്പത്തികമായി വളരെയധികം ഉയരം താണ്ടിയപ്പോള്‍ അമേരിക്ക സാമ്പത്തിമായി തകര്‍ന്ന് എന്ന് പറയാനാവില്ലെങ്കിലും കുറേയൊക്കെ താഴ്ന്ന് പരസ്പരം കിടപിടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍.(ചൈനയെ പാടെ മറന്നു കൊണ്ടല്ല, അത് മറ്റൊരു പഠന വിഷയമാണ്) ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക പരമാധികാരങ്ങള്‍ക്ക് വളരെയധികം ഉത്തേജനം പകരുന്നതാണ്‍ എന്ന് വിലയിരുത്താതിരിക്കാനാവില്ല.

ഇന്നലെ പുടിന്‍ പ്രസിഡന്‍റെ പദവി ഒഴിഞ്ഞ് പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നു. പുതിയ പ്രസിഡന്‍റെ ദിമിത്രി മെദവദേവ് പുടിന്‍റെ തന്നെ നോമിനിയാണ്‍ എന്നതു കൊണ്ട് ഭരണത്തില്‍ പുടിന്‍റെ സ്വാദീനം കുറച്ചു കൂടി ഉയരുകയാണ്. യെല്‍സിന്‍ എങ്ങിനെ പുടിനെ കൊണ്ടുവന്നോ അതേ രീതിയില്‍ തന്നെയാണ്‍ മെദവദേവിന്‍റെ വരവും. നിശ്ശബ്ദനായി വന്നവന്‍ വീണ്ടും എല്ലാം കീഴടക്കിയേക്കാം, ചരിത്രം ആവര്‍ത്തിക്കപ്പെടേണ്ടതാണ്, കൂടെ മാറ്റത്തിന്‍റെ നിര്‍വചന വ്യാപ്തി കൂടുതല്‍ തെളിയുകയും ചെയ്യുന്നു. 'മാറ്റം പ്രകൃതിയുടെ മാറ്റമില്ലത്ത പ്രകൃതമാകുന്നു'.

5/8/08

അമേരിക്കന്‍ മാഹാത്മ്യം

അമേരിക്കാന്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ എന്തുകൊണ്ട് നമ്മുടെ സംസ്ഥാന തിരഞ്ഞെടുപ്പോളം, നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു? ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുങ്ങേണ്ടിയിരുന്ന വാര്‍ത്ത നമ്മള്‍ ബിഗ് ന്യൂസ് ആക്കി വിലക്കയറ്റത്തിന്‍റേയും പൊറുതിമുട്ടലിന്‍റെയും മണ്ടയില്‍ കയറിയിരുന്ന് ചര്‍ച്ച ചെയ്യുന്നു, ഇത് തിരഞ്ഞെടുപ്പിന്‍ മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്‍ എന്നിട്ടും(?)

*വ്യത്യസ്ഥതകളോടുള്ള നമ്മുടെ അടങ്ങാത്ത ദാഹമോ?*തിരഞ്ഞെടുപ്പുകളോടുള്ള നമ്മുടെ ആക്രാന്തമോ?*നമ്മുടെ വിജ്ഞാന-നിരീക്ഷണ പാടവമോ?*നമ്മേ ബാധിക്കുന്ന ഒരു പ്രശ്നമെന്ന നിലയ്ക്കോ?

ഒബാമ നേരിയ തോതിലെങ്കിലും മുന്നേറ്റം തുടരുന്നു, ഇനി നടക്കാനുള്ള ചെറിയ സംസ്ഥാനങ്ങളുടെ നിലവെച്ച് നോക്കുമ്പോള്‍ ഹിലാരി ക്ലിന്‍റണ്‍ പിന്മാറിയേക്കുമെന്ന വാര്‍ത്തയും വന്നു കഴിഞ്ഞു. ചില അണിയറ വാര്‍ത്തകളില്‍ കേട്ടത് ഇപ്രാകരമായിരുന്നു 'ഹിലാരി ഇപ്പോള്‍ തന്നെ ഇരുപത്തഞ്ജ് മില്യണ്‍ ഡോളര്‍ കടക്കാരിയായിരിക്കുന്നു, അതേ സമയം നാല്‍പ്പത്തി രണ്ട് മില്യണ്‍ ഡോളര്‍ ഇനിയും കൈവശമുള്ള ഒബാമ, ഹിലാരിയുടെ കടം വീട്ടി മറ്റ് അഡ്ജസ്റ്റുമെന്‍റുകളിലേക്ക് നീങ്ങും' എന്നതാണ്.

ജോണ്‍ മെക്കായിനെ നേരിടാനുള്ള തിരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും അതിനൊരു പ്രത്യാകതയുണ്ട്, ഒന്നുകില്‍ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്‍റിനു സാധ്യത, അല്ലെങ്കില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനു സാധ്യത, രണ്ടുമല്ലെങ്കില്‍ പഴയ പടക്കുതിര ജോണ്‍ മെക്കായിനു തന്നെ.

അധിനിവേശങ്ങളോടുള്ള ഒബാമയുടെ നിലപാട്(ഇറാഖടക്കമുള്ള) ലോക മനസ്സാക്ഷിക്കൊപ്പമെന്നദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം വര്‍ക്കേഴ്സ് ക്ലാസിന്‍റെ പിന്ബലമുള്ള ഹിലാരിക്ക് ബുഷിന്‍റെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച്ചാപ്പാടല്ല ഇക്കാര്യത്തിലെന്ന് വ്യക്തവുമാണ്.

പൊതുവേ അമേരിക്കന്‍ സാമ്പത്തിക മേഘല തകര്‍ച്ചയില്‍, അതിനിടയ്ക്ക് ഈ തിരഞ്ഞെടുപ്പ് വ്യവഹാരവും, വ്യവസായ സര്‍വ്വീസ് മേഘലയെ പ്രതിസന്ധിയില്‍ നിന്ന് പ്രതിസധിയിലേക്ക് നയിക്കുന്നുവെന്നാണ്‍ പുതിയ റിപ്പോര്‍ട്ട്.

അതുകൊണ്ടു തന്നെ നാം സ്വയം ചോദിച്ച ചില ചോദ്യങ്ങളെ തൊട്ടു തന്നെയാണ്‍ ചില ഉത്തരങ്ങള്‍ തലോടുന്നത്. ഡോളറിന്‍റെ മൂല്യത്തകര്‍ച്ചയുടെ ഭാരം ഏറെ പേറുന്ന ഒരു ഇന്ത്യക്കാരനു ഇതിലൊക്കെ ചിലകാര്യ ദര്‍ശനങ്ങള്‍ ഉണ്ടെന്നതു തന്നെയാണതിലൊന്ന്. എന്തൊക്കെയായാലും അമേരിക്കന്‍ ചരിത്രം പുരോഗതിയുടേതായിരുന്നു ഇതുവരെ, പക്ഷേ നിലപാടുകള്‍ പുരോഗതിയുടേയോ മാറ്റങ്ങളുടേയോആയിരുന്നില്ലെന്നതാണ്‍ സമീപ കാല അമേരിക്കന്‍ ചരിത്രം. എന്നാലിപ്പോള്‍ പുരോഗതിയില്‍ നിന്ന് സമ്പദ് വ്യവസ്ത പിന്നോക്കം പോയിരിക്കുന്ന നിലയ്ക്ക് നിലപാടുകളിലെ മാറ്റം ലോക ജനത ആഗ്രഹിക്കുന്നുവെങ്കിലും, ഏത് ഗവണ്‍മെന്‍റെ അധികാരത്തില്‍ വന്നാലും അമേരിക്കയുടെ അഹങ്കാരത്തിന്‍റെ, അധിനിവേശത്തിന്‍റെ, യുദ്ധക്കൊതിയുടെ, നരഹത്യയുടെ 'വാല്‍' പതിറ്റാണ്ടുകളോളം കുഴലിലിട്ട നായയുടെ വാലുപോലെ, അല്ലെങ്കില്‍ വാലിട്ട കുഴലുപോലെ വളഞ്ഞേ ഇരിക്കൂ..എന്നല്ലാത്തൊരു വ്യാമോഹം ഇന്ത്യക്കാരനു വേണ്ടേ വേണ്ട.