5/31/08

പുകയുണ്ടാകുന്നത്......

പെട്രോള്‍ വില വര്‍ദ്ധന ഒരു പുതിയ സംഭവമല്ലാതായിരിക്കുന്നു, യാഥാര്‍ത്ഥ്യം ജനങ്ങള്‍ ഉള്‍ക്കൊണ്ട് തുടങ്ങിയിരിക്കുന്നു। എന്നാല്‍ ഇതിന്‍റെയൊക്കെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടോ അതോ മനസ്സിലാക്കഞ്ഞിട്ടോ ചിലര്‍ ആടുന്നു, മറ്റു ചിലര്‍ കഥയറിയാതെ ആട്ടം കാണുന്നു.
അടുത്ത ആറു മാസത്തിനുള്ളില്‍ വീപ്പക്ക് നൂറ്റിയമ്പത് ഡോളര്‍ വരെ അന്താരഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്‍ വില വര്‍ദ്ധനയുണ്ടാകുമെന്നാണ്‍ പുതിയ റിപ്പോര്‍ട്ടുകള്‍। അന്താരാഷ്ട്ര വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ഇന്ത്യയില്‍ പെട്രോളിന്‍ വില വര്‍ദ്ധിക്കുന്നതെങ്കിലും ഇന്ത്യയിലെ വര്‍ദ്ധനയ്ക്ക് വേറെ ചില മാനങ്ങളുണ്ട്। ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ നഷ്ടത്തിലാണ്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്‍ വര്‍ദ്ധനയ്ക്ക് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണം. എന്തുകൊണ്ട് നഷ്ടം, കൂടെ മറ്റു ചില ചോദ്യങ്ങളും..........
1) യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ നഷ്ടത്തില്‍ തന്നെയാണോ? കമ്പനികള്‍ കൊടുക്കുന്ന കണക്കനുസരിച്ചാണ്‍ കമ്പനികള്‍ക്ക് നഷ്ടമാണോ ലാഭമാണോ എന്ന് ഗവണ്മെന്‍റെ തീരുമാനിക്കുന്നത്, അല്ലാതെ ഗവണ്മെന്‍റെ വ്യക്തമായ ഒരു ആഡിറ്റിംഗും നടത്തുന്നില്ല എന്നാണ്‍ കമ്പനി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്। തൊഴിലാളി യൂനിയനുകളും ഇത് ശെരിവെക്കുന്നു।
2)വില വര്‍ദ്ധനയില്‍ കേന്ദ്ര ഗവണ്മെന്‍റും സംസ്ഥാന ഗവണ്മെന്‍റും ആന്തരികമായി, ധനകാര്യ മന്ത്രിമാരെങ്കിലും, സന്തോഷവന്മാരാണോ? കാരണം വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ടാക്ക്സും വര്‍ദ്ധിക്കുന്നത്। കേരളത്തിലാണെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ ഒരു വട്ടം അധിക വരുമാനം വേണ്ടെന്നു വെച്ചതൊഴിച്ചാല്‍ അടുത്ത കാലത്തൊന്നും ഒരു ഗവണ്മെന്‍റെഉം ജനങ്ങളുടെ മേല്‍ അധിക ഭാരം വരരുത് എന്ന ആവശ്യത്തിനു വേണ്ട് അധിക വരുമാനം വേണ്ടെന്നു വെച്ചിട്ടില്ല।
3) പെട്രോളിയം കമ്പനികള്‍ ഓരോ വര്‍ഷത്തിലും പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു। കാരണം അവര്‍ പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുക കൂടി കൂട്ടിയാന്‍ നഷ്ടത്തിന്‍റെ കണക്കവതരിപ്പിക്കുന്നത്। ആ നഷ്ടം പേറേണ്ടത് ഇതേ ഉപഭോക്താവ് തന്നെയും. പരസ്യം പെട്രോള്‍ വില്പനക്ക് ആവശ്യമുണ്ടോ? ബ്രാന്ഡ് ബൂസ്റ്റ് ചെയ്യാനാണെങ്കില്‍ ജനങ്ങള്‍ക്കതിന്‍)റെ ആവശ്യമില്ല, അവര്‍ക്കാവശ്യമുണ്ടെങ്കില്‍ അതിന്‍ വേറെ മാര്‍ഗ്ഗം നോക്കണം
4) ഓരോ മന്ത്രാലയവും ചിലവാക്കുന്ന പെട്രോളിന്‍റെ പരിതി എന്താണ്? അങ്ങനെ ഒരു പരിതി ഇന്ന് നിലവിലില്ലാത്തതു കൊണ്ടുള്ള ബാധ്യത ഏറെയാന്‍ എന്നത് കൊണ്ട് അത് കൂടിയേ തീരു। ജനങ്ങള്‍ക്കു കൂടി അവര്‍ ഉപയഓഗിക്കുന്നതിനൊരു പരിധി വെക്കാണമെങ്കിലും ഗവണ്മെന്‍റെ തലത്തിലാണ്‍ ഇത് ആദ്യം വേണ്ടത്। എന്തുകൊണ്ട് ഇതിനൊരു നിയന്ത്രണമില്ല? ഉത്ഘാടനം മുതല്‍ കല്യാണ ആവശ്യങ്ങള്‍ക്കു വരെ മന്ത്രിമാരോ എം എല്‍ എ മാരോ വേണമെന്നെന്തിനു ജനം ശാഠ്യം പിടിക്കുന്നു?
5)കുടുംബാസൂത്രണം പോലെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യത്തോടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്ന ഒരു വിഷയമായിരുന്നു പെട്രോള്‍ ഉപയോഗത്തിന്‍റെത്। എന്നാല്‍ ഗവണ്മെന്‍റുകള്‍ ഈ വിഷയത്തില്‍ ഇതുവരെ എന്തു ചെയ്തു? ഇന്ഡ്യയില്‍ പെട്രോളിന്‍രെ ഉപയോഗം കുറഞ്ഞാല്‍ അന്താ രാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറയില്ല, എന്നാല്‍ ഇന്ഡ്യന്‍ പെട്രോളിയം കമ്പനികളുടെ നഷ്ടം കുറയുമല്ലോ?
6)വാഹനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും അമിത പെട്രോള്‍ ഉപയോഗം വരുന്ന രീതിയിലുള്ള പഴയ വാഹനങ്ങള്ക്ക് ടെസ്റ്റ് പാസ്സാക്കിയ് കൊടുക്കാതിരിക്കുന്നതിലൂടെയും ഗവണ്മെന്‍റെ മെഷിനറികള്‍ അഴിമതി രഹിതവുമാകേണ്ടിയിരിക്കുന്നു। കെ എസ് ആര്‍ ടി സി പോലുള്ള പെട്രോള്‍ കുടിയന്‍ കോര്‍പ്പറേഷനുകളുടെ അധിക ബാധ്യത ഗവണ്മെന്‍റില്‍ അല്ലെങ്കില്‍ ജനങ്ങളുടെ മേല്‍ വരുന്നതും മുട്ടു ന്യായങ്ങള്‍ മാത്രമല്ല।
ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന ആര്‍ രാഷ്ട്രങ്ങളിലൊന്നാണ്‍ ഇന്ത്യ. കൂടുതല്‍ ചിന്തകള്‍ക്കും പരിഹാരങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്ന ഈ വിഷയത്തിലേക്ക് ജനങ്ങളുടെ കൂടി സഹകരണം അത്യന്താപേക്ഷിതമാണ്