5/21/08

പിഴക്കുന്ന ചര്‍ച്ചകള്‍

ജനകീയാസൂത്രണത്തിന്‍റെ ലക്ഷ്യം എന്തായിരുന്നാലും അതിന്‍റെ വിജയ ശതമാനക്കണക്ക് എത്രയായിരുന്നാലും എങ്ങിനെയായിരുന്നാലും അന്നത്തെ ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്‍റെ നടപ്പാക്കിയ ഒരു രീതി മറ്റേതൊരു ഇന്ഡ്യന്‍ സംസ്ഥാനത്തിനും മാതൃകായായിരുന്നു എന്ന് വേണം പറയാന്‍। ഇടതു പക്ഷ മുന്നണിയില്‍ ചര്‍ച്ച ചെയ്ത അത്ര തന്നെ പ്രാധാന്യം അന്നത്തെ പ്രതിപക്ഷമായ ഐക്യജനാധിപത്യമുന്നണിയുമായും ചര്‍ച്ച ചെയ്യുന്നതിലും അത് നടപ്പാക്കുന്ന ക്രമീകരണത്തിലും കൈ കൊണ്ടു എന്നത് ഇന്നത്തെ സംസ്ഥാന ഗവണ്മെന്‍റിന്‍ സുഖമുള്ള ഒരു ഓര്‍മ്മ മാത്രമായിരിക്കും എന്നു വേണം കരുതാന്‍.

ജനകീയാസൂത്രണം പോലെ വ്യാപകവും സാര്‍വത്രികവുമായ ഒരു പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിപക്ഷ പിന്തുണ വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു, അങ്ങനെ പ്രതിപക്ഷ പിന്തുണ അതിനില്ലായിരുന്നുവെങ്കില്‍ വളരെയധികം വിമര്‍ശനം നേരിടേണ്ടി വരുമായിരുന്നു, എന്ന് മാത്രമല്ല എല്‍।ഡി।ഏഫ് ഗവണ്മെന്‍റൈനു ശേഷം യു.ഡി.എഫ് ആണ്‍ അധികാരത്തില്‍ വരുന്നെതെങ്കില്‍ അവരും അത് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്കും മറ്റു ഗവണ്മെന്‍റെതര കേന്ത്രങ്ങള്‍ക്കും സന്ദേശം കൊടുക്കാന്‍ കഴിഞ്ഞതും ഉദ്ദേശിച്ച രീതില്‍ ധനസമാഹരണം നടത്താന്‍ കഴിഞ്ഞതും ചരിത്രമാണ്.

ഇത്രയും പറഞ്ഞു നിറുത്തുവാനുള്ള കാരണം ഓരു പക്ഷെ ജനകീയസൂത്രണത്തേക്കാള്‍ കേരളത്തിന്‍ അത്യാവശ്യമായി വന്നിരിക്കുന്ന ഒരു പദ്ധതിയാണ്‍ ഭക്ഷ്യാ സുരക്ഷാ പദ്ധതി। ജനകീയാസൂത്രണം നടത്തിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നൊരു ചോദ്യം ഒരു പക്ഷെ ആരും സ്വയം ചോദിക്കും എന്ന് തോന്നുന്നില്ല. എന്നാല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി നടന്നില്ലെങ്കിലുള്ള നഷ്ടം ഭയാനകമായ വിപത്ത് ഓരോ മലയാളിയും കഴിഞ്ഞ മൂന്നു നാലു മാസമായി കണ്ട് ഞെട്ടിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇത്രയും അതിപ്രധാനമായ ഒരു പദ്ധതിയുടെ പ്രാധമിക ചര്‍ച്ച ചെയ്യപ്പെടേണ്ട ഇടതുമുന്നണി ചര്‍ച്ച പരാജയപ്പെടുകയും പല തവണ മാറ്റിവെക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് ജനങ്ങളോടുള്ള വെല്ലു വിളിതന്നെയാണ്. ഇടതു മുന്നണിയില്‍ ഈ ചര്‍ച്ച പൂര്‍ണ്ണമായതിനു ശേഷം വേണം പ്രതിപക്ഷമടക്കമുള്ളവരുടേയും മറ്റ് ഏജന്‍സികളുടേയും കേന്ദ്ര ഗവണ്മെന്‍റിന്‍റെയും സഹകരണം ഉറപ്പു വരുത്തേണ്ടത്.

ഇടതുമുന്നണിയിലെ ചക്ലത്തിപ്പോരു മൂലം മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാവേണ്ടതായിരുന്നു। ഒരു പക്ഷെ വൈകിയെങ്കിലും ഇതു നടപ്പായാലും നഷ്ടപ്പെട്ട ദിനങ്ങള്‍ നഷ്ടം തന്നെയാണ്. കുറെ ദിവസങ്ങള്‍ക്ക് ശേഷം ചര്‍ച്ച ചെയ്ത് പോരു പരിഹരിച്ചാല്‍ തന്നെ ഇത്രയും നീട്ടിക്കൊണ്ടു പോയ പദ്ധതിയുടെ ബലഹീനത പരിഹാര്യമാകാന്‍ മറ്റൊരു ശ്രമം കൂടിയേ തീരൂ. പ്രധാനപ്പെട്ട ഒരു കാര്യം അധികാര വടം വലിയാണ്‍ ഇതിനു പിന്നിലുള്ളതെന്നതാണ്. ആസൂത്രണ കമ്മീഷന്‍ മുന്നോട്ട് വെച്ച ഈ പദ്ധതിയുടെ ചെയര്‍മാന്‍ ആരാകും എന്നതാണ്‍ തര്‍ക്ക വിഷയമെങ്കിലും ഇപ്പോള്‍ അത് ധനം കണ്ടെത്തേണ്ടുന്ന വകുപ്പുകളുടെ എണ്ണത്തിന്‍റെയും അളവിന്‍റെയും നിലപാടുകളിലേക്ക് എത്തപ്പെട്ടിരിക്കുന്നു.


ആകെ ആവശ്യമുള്ളതിന്‍റെ പതിനഞ്ചു ശതമാനം മാത്രം ധാന്യം ഉല്‍പാതിപ്പിക്കപ്പെടുന്ന കേരളം പോലൊരു സംസ്ഥനത്തിന്‍ ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യകത ഏറെയാണ്। അതിന്‍ തുക മുടക്കേണ്ടത് അല്ലെങ്കില്‍ പദ്ധതി വിഹിതം കണ്ടെത്തേണ്ടതും കന്ദ്ര ഗവണ്മെന്‍റിന്‍റെ സഹായത്തോടെ സഹകരണത്തോടെ നടപ്പാക്കേണ്ടതും സംസ്ഥന ഗവണ്മെന്‍റെ തന്നെയാണ്. അത് കൃഷി വകുപ്പിന്‍റെ മാത്രം പണം മാത്രമെടുത്തോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വകമാറ്റിയോ ധനകാര്യ വകുപ്പുകളില്‍ നിന്ന് പ്രത്യാകമായി അനുവദിച്ചോ ഇതു നടത്തുക തന്നെ വേണം. മുഖ്യമന്ത്രി ചെയര്‍മാനായാലും കൃഷിവകുപ്പ് മന്ത്രി ചെയര്‍മാനായാലും പദ്ധതി നടപ്പിലാക്കുക തന്നെ വേണം.

സര്‍ക്കാരിന്‍റെ അഭിമാനമാകേണ്ടിയിരുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കരിന്‍ അപമാനമാകുന്ന രീതിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയതിന്‍ മുഖ്യ മന്ത്രിക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കുമുള്ള സ്ഥാനം വളരെ വലുതാണ്. കണക്കുകളുടേയോ സ്ഥനമാനങ്ങളുടേയോ നിലവിളികളല്ല ഒരു ജനതക്കാവശ്യം, മറിച്ച്, അവരുടെ രോദങ്ങള്‍ കേള്‍ക്കുന്ന ഹൃദയമുള്ള ശരീരത്തിന്‍റെ കര്‍ണ്ണപടങ്ങളുള്ള കാതുകളാണ്, മായാ കാഴ്ച്ചകള്‍ മാത്രം കാണാത്ത കണ്ണുകളാണ്.

1 Comment:

കടത്തുകാരന്‍/kadathukaaran said...

കണക്കുകളുടേയോ സ്ഥനമാനങ്ങളുടേയോ നിലവിളികളല്ല ഒരു ജനതക്കാവശ്യം, മറിച്ച്, അവരുടെ രോദങ്ങള്‍ കേള്‍ക്കുന്ന ഹൃദയമുള്ള ശരീരത്തിന്‍റെ കര്‍ണ്ണപടങ്ങളുള്ള കാതുകളാണ്, മായാ കാഴ്ച്ചകള്‍ മാത്രം കാണാത്ത കണ്ണുകളാണ്