5/10/08

ലാമയുടെ ടിബറ്റ്

'ഫ്രീ ടിബറ്റ്' എന്നല്ല 'സേവ് ടിബറ്റ്' എന്നേ ലാമ ആവശ്യപ്പെട്ടിട്ടുള്ളു എന്ന് ലാമയും, പ്രതിഷേധങ്ങള്‍ അതിരു വിടുന്നതും അതിന്നായി തിരഞ്ഞെടുത്ത വഴികളും സമയവും ലാമയിലെ മുഖം മൂടി നിക്കപ്പെട്ടതായും ചൈന അവകശപ്പെടുന്നതിലും ചില ചരിത്രങ്ങളുടെ രോദനങ്ങള്‍ അല്ലെങ്കില്‍ ചരിത്രത്തിന്‍റെ ബലാല്‍ക്കാരം ചെയ്യപ്പെട്ടതിന്‍റെ പാടുകള്‍ കാണാനാകുന്നുണ്ട്.


അധിനിവേശം.. അത് മുതലാളിത്തത്തിന്‍റെ മാത്രം സ്വഭാവ ഗുണമായി അവതരിക്കപ്പെടനാവില്ല, അത് തന്‍ പ്രമാണിത്തത്തിന്‍റെതു കൂടിയാണ്, തന്‍ പ്രമാണിത്തം പങ്കിട്ടെടുടുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമെന്നോ മുതലാളിത്ത രാജ്യമെന്നോ വ്യത്യാസം കാണാനാവില്ല, തിരിഞ്ഞു നോക്കുമ്പോള്‍. അത് യു എസ് എസ് ആര്‍ ഉള്ളപ്പോഴായിരുന്നാലും ചൈനയുടെതായിരുന്നാലും ഭാവിയില്‍ ഇനി വേറൊരു വന്‍ കമ്യൂണിസ്റ്റ് വരുന്നതായാലും സ്ഥിതി ഒന്നു തന്നെ. ആ നിരിക്ഷണങ്ങള്‍ കടന്നു പോവുക ചെച്നിയ വഴിയായിരിക്കും, അഫ്ഗാന്‍ വഴിയായിരിക്കും ടിബറ്റ് വഴിയായിരിക്കും ഹോങ്കോങ് വഴിയായിരിക്കും , അല്ലെങ്കില്‍ തന്നെ ഇതിനൊക്കെ പ്രത്യാകമായ വഴികളൊന്നുമില്ല.


ചരിത്രം തന്നെയാണ്‍ ടിബറ്റിന്‍റെ മേലുള്ള ചൈനയുടെ അവകാശത്തിനു അടിത്തറ, അതേ ചരിത്രം തന്നെയാണ്‍ ടിബറ്റുകാര്‍ക്ക് ടിബറ്റിനുമേലുള്ള അടിത്തറയും. എവിടെയാണ്‍ കണ്ണികള്‍ അറ്റുപോയത്? അല്ലെങ്കില്‍ എവിടെയാണ്‍ കണ്ണികള്‍ വിളക്കപ്പെടേണ്ട് ഇടം?


ചൈനയെ സംബന്ധിച്ച് ടിബറ്റ് നയതന്ത്രപ്രധാനമായ സ്ഥലമാകാം പക്ഷെ ടിബറ്റുകാര്‍ക്ക് അവരുടെ അസ്ഥിത്വം എന്ന ഒന്നില്ലേ? പതിറ്റാണ്ടുകളായി സ്വന്തം രാജ്യം ഉപേക്ഷിച്ച് അന്യ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയാന്‍ ഇവരെന്തു കുറ്റമാണ്‍ ചെയ്തത്? സ്വന്തം രാജ്യത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള, എന്നാല്‍ അതേ രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ വരേ നല്‍കാന്‍ കാത്തിരിക്കുന്ന മറ്റനേകായിരങ്ങള്‍ വേറെയുമുണ്ട് അവരുടെ പരമ്പരകാളായി, ഇവരോട് ലോകത്തിനൊരു ബാധ്യതയുമില്ലേ? ചൈനയുടെ ഉറങ്ങിക്കിടക്കുന്ന പൌരുഷത്തെ ഭയക്കുന്ന അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മുന്‍ഗാമികള്‍ തങ്ങള്‍ക്കു വേണ്ടി അനുഭവിച്ച യാതനകളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ എന്തുണ്ട് ഈ പാവപ്പെട്ടവരുടെ ദുരിതവുമായി തട്ടിച്ചു നോക്കുമ്പോള്‍?


ഒളിമ്പിക്ക്സിന്‍റെ പാശ്ചാലത്തിലായിരിക്കാം ചൈന കൂടുതല്‍ തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുന്നു. മാനവികതയെ നെഞ്ചിലേറ്റുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്ത തന്നെ. പക്ഷെ ചൈനയുടെ മുന്‍കാല പിടിവാശിയും ചര്‍ച്ചകളോടുള്ള വിമുഖതയും മുതലാളിത്ത അധിനിവേശ രാജ്യങ്ങള്‍ക്കു അവരുടെ അധിനിവേശങ്ങള്‍ക്ക് സാധുത നല്കും വിധം കാര്യങ്ങള്‍ എത്തിച്ചു കൊടുത്തു എന്നതും ഒളിമ്പിക്ക്സ് പോലുള്ള മഹത്തായൊരു വേദി സമ്മര്‍ദ്ദങ്ങളുടെ തരിശുഭൂമിയാക്കി മാറ്റുന്നതിനും വഴി തെളിയിച്ചു എന്നതും പിടിപ്പു കേടിന്‍റെ അല്ലെങ്കില്‍ സ്വന്തം അധിനിവേശ മുഖം ലോകത്തിനു മുന്‍പില്‍ അനാവരണം ചെയ്യപ്പെടാനും ഇടയാക്കി.


ടിബറ്റിനു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അന്താരാഷ്ട്ര സമൂഹ പിന്തുണ അവരുടെ നിലപാടുകള്‍ക്കനുകൂലമായുള്ള ഒന്നല്ല, അതവരുടെ രാഷ്ട്രീയ, സാമ്പത്തിക പരമാധികാര എതിരാളികളുടെ ശത്രുവിന്‍റെ ശത്രു മിത്രം ആശയമാണെന്നതും അതേ സമയം മറ്റു ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും ഭരണത്തിലില്ലാതിടങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും(ഇന്ത്യയിലെ ഇടതുപക്ഷം അടക്കം) ഉണ്ടായിട്ടുള്ള എതിര്‍പ്പ് അവരുടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ പൊയ്മുഖം വലിച്ചു കീറപ്പെടുന്നതാണെന്നും മനസ്സിലാക്കി കൂടുതല്‍ കരുതലോടെ എന്നാല്‍ കൂടുതല്‍ ശക്തമായി മുന്നേറ്റം തുടരണം ഒരു ജനതയുടെ മൂന്നാം തലമുറക്കു വേണ്ടിയെങ്കിലും അതുമല്ലെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാനെങ്കിലും

1 Comment:

കടത്തുകാരന്‍/kadathukaaran said...

കൂടുതല്‍ കരുതലോടെ എന്നാല്‍ കൂടുതല്‍ ശക്തമായി മുന്നേറ്റം തുടരണം ഒരു ജനതയുടെ മൂന്നാം തലമുറക്കു വേണ്ടിയെങ്കിലും അതുമല്ലെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാനെങ്കിലും